IPL 2025: ബിസിസിഐയിൽ ഉള്ളവന്മാർ ഇത്ര മണ്ടന്മാർ ആയിരുന്നോ, അവനെ എങ്ങനെ ഒഴിവാക്കാൻ തോന്നുന്നു; അഗാർക്കർക്ക് എതിരെ മൈക്കിൾ വോൺ

2025 ലെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 42 പന്തിൽ നിന്ന് 97 റൺസ് നേടിയ ശ്രേയസ് അയ്യരെ ഇന്ത്യയുടെ ടി20 ടീമിൽ നിന്ന് മാറ്റി നിർത്തിയതിന് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ പരിഹസിച്ചു. 9 സിക്സറുകളും 5 ബൗണ്ടറികളും ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ ഇന്നിംഗ്സ് 230.95 എന്ന സ്ട്രൈക്ക് റേറ്റിൽ ആണ് പിറന്നത്.

ഐപിഎല്ലിലെ തന്റെ കന്നി സെഞ്ച്വറി പൂർത്തിയാക്കാനുള്ള അവസരം അദ്ദേഹത്തിന് മുന്നിൽ ഉണ്ടായിരുന്നു. പക്ഷേ ടീമിന്റെ അവസാന ഓവറിലെ ആറ് പന്തുകളും നേരിടാൻ പഞ്ചാബ് നായകൻ ശശാങ്ക് സിംഗിനെ അനുവദിച്ചു. മുഹമ്മദ് സിറാജിനെ അവസാന ഓവറിൽ അഞ്ച് ഫോറുകൾ അടിച്ച ശശാങ്ക് ടീം സ്കോർ 20 ഓവറിൽ 243/5 എന്ന നിലയിലെത്തിച്ചു. തന്റെ സെഞ്ച്വറിയെ കുറിച്ച് ചിന്തിക്കുന്നതിനുപകരം അവസാന ഓവറിൽ തകർത്തടിക്കാൻ ശശാങ്കിനോട് അയ്യർ ആവശ്യപ്പെടുക ആയിരുന്നു.

2023-24 സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങളിൽ ഒന്നിൽ നിന്ന് ശ്രേയസ് പിന്മാറിയതിന് ശേഷം ദേശീയ സെലെക്ടർമാർക്ക് മുന്നിൽ അദ്ദേഹം വെറുക്കപെട്ടവനായി. പിന്നാലെ ദേശീയ ടീമിൽ സ്ഥാനം നഷ്ടപ്പെട്ടു.

2023 ലെ ഏകദിന ലോകകപ്പിനായി വലംകൈയ്യൻ ബാറ്റ്‌സ്മാനെ ടീമിലേക്ക് തിരിച്ചുവിളിക്കുകയും 500 ൽ അധികം റൺസ് നേടുകയും ചെയ്തു. മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിട്ടും, ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ ടീം മാനേജ്‌മെന്റ് തയ്യാറായില്ല.

വിരാട് കോഹ്‌ലിയുടെ കാൽമുട്ടിന് പരിക്കേറ്റത് ആദ്യ മത്സരത്തിൽ തന്നെ ഇറങ്ങാൻ അദ്ദേഹത്തിന് അവസരം നൽകി. അവിടെ അദ്ദേഹം തിളങ്ങി. അതിനുശേഷം അദ്ദേഹം തിരിഞ്ഞുനോക്കിയിട്ടില്ല. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺസ് നേടിയ കളിക്കാരനായിരുന്നു അയ്യർ.

ഷോർട്ട് പിച്ച് പന്തുകൾക്കെതിരായ തന്റെ ബലഹീനത ബാറ്റ്‌സ്മാൻ പരിഹരിച്ചിട്ടും, ടി 20 യിലും ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹത്തെ അവഗണിക്കുന്നത് തുടരുന്നു. എന്നിരുന്നാലും, ലീഗിന്റെ 18-ാം സീസണിൽ പഞ്ചാബ് കിംഗ്‌സിനായി അദ്ദേഹം ഈ രീതിയിൽ സ്‌കോർ ചെയ്യുകയാണെങ്കിൽ, അദ്ദേഹത്തെ പുറത്താക്കുന്നത് ബിസിസിഐക്ക് ബുദ്ധിമുട്ടായിരിക്കും.

അതേസമയം, വോൺ എക്‌സിൽ ഇങ്ങനെ എഴുതി: ”നിങ്ങളെ എല്ലാവരും ഒരു കാര്യം അറിയിക്കുന്നു, ശ്രേയസ് ഇന്ത്യയുടെ ടി 20 ടീമിൽ ഇല്ല.” അദ്ദേഹം എഴുതി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം