ധോണി കീപ് ചെയ്യുമ്പോൾ ഞങ്ങൾ ഹാപ്പിയാണ്, പുള്ളിക്കാരൻ വെറുതെ അപ്പീൽ ചെയ്യില്ല; വൈറൽ ആയി ഇന്ത്യൻ അമ്പയറുടെ വാക്കുകൾ

“ധോണി കീപ് ചെയ്യുമ്പോൾ ഞങ്ങൾ ഹാപ്പിയാണ്, പുള്ളിക്കാരൻ വെറുതെ അപ്പീൽ ചെയ്യില്ല. അതും ബോൾ പിടിച്ചിട്ട് മുകളിലേക്ക് എറിയുകയാണെങ്കിൽ 99.9% അത് ഔട്ട് ആണ്.” മുൻ കേരള രഞ്ജി ടീം ക്യാപ്റ്റനും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ അംപയർമാരുടെ ഇൻ്റർനാഷണൽ പാനലിൽ ഉൾപ്പെട്ടിട്ടുള്ള കെ.എൻ. അനന്തപത്മനാഭൻ എന്നറിയപ്പെടുന്ന കരുമനശ്ശേരി നാരായണയ്യർ അനന്തപത്മനാഭന്റെ വാക്കുകളാണിത്.

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ അംപയർമാരുടെ ഇൻ്റർനാഷണൽ പാനലിൽ ഉൾപ്പെട്ടിട്ടുള്ള നാലാമത്തെ ഇന്ത്യാക്കാരനാണ് മലയാളി കൂടിയായ അനന്തപത്മനാഭൻ. തിരുവനന്തപുരം സ്വദേശിയായ അനന്തൻ ഐപിഎല്ലിലും അംപയറായിട്ടുണ്ട്. അദ്ദേഹം അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ക്രിക്കറ്റ് മത്സരത്തെ കുറിച്ചും അത് നിയന്ത്രിക്കുന്ന അമ്പയർമാരുടെ കരിയറിനെ കുറിച്ചുമൊക്കെ വിശദമായി സംസാരിച്ചു. സംസാരത്തിനിടെ ഏറ്റവും കൃത്യതയുള്ള ഒരു കളിക്കാരനായി അദ്ദേഹം ഇന്ത്യയുടെ മുൻ ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ എംഎസ് ധോണിയെ പരാമർശിക്കുകയായിരുന്നു.

ഹോർഹെ പേരേര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?

ധോണിയെ കൂടാതെ രവീന്ദ്ര ജഡേജ, വിരാട് കോഹ്‌ലി, ന്യൂസീലൻഡ് ക്യാപ്റ്റനായിരുന്ന കെയിൻ വില്യംസൺ എന്നിവരെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരിക്കൽ ജഡേജ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനായിരുന്ന സന്ദർഭത്തിൽ ലോങ്ങിൽ ഫീൽഡ് ചെയ്യുമ്പോൾ അമ്പയറുടെ തീരുമാനത്തെ റിവ്യൂ ചെയ്യേണ്ട സമയത്ത് പെട്ടെന്നു ചെയ്യണം എന്ന് ഓർമപ്പെടുത്തിയപ്പോൾ റിവ്യൂ ധോണി തീരുമാനിക്കും, അത് എടുത്താൽ മതി എന്നാണ് മറുപടി പറഞ്ഞത്.

അതുപോലെ ഏറ്റവും ഫിറ്റ്നസുള്ള കളിക്കാരനായി താൻ വിരാട് കോഹ്‍ലിയെയാണ് കാണുന്നത് എന്ന് അനന്തപത്മനാഭൻ വെളിപ്പെടുത്തി. എത്ര മികച്ച ഇന്നിംഗ്സ് അദ്ദേഹം ബാറ്റിങ്ങിൽ കാഴ്ചവെച്ചാലും ഒരു മടിയും കൂടാതെ കോഹ്‌ലി മുഴുവൻ സമയം ഫീൽഡ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രായത്തിലും അദ്ദേഹം ഫിറ്റ്നസ് നിലനിർത്തുന്ന രീതി അതിശയകരാമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കളിക്കാരുടെ കൂട്ടത്തിൽ ഏറ്റവും മാന്യതയോട് കൂടി പെരുമാറുന്ന ഒരാളായാണ് ന്യൂസീലൻഡ് ക്യാപ്റ്റനായിരുന്ന കെയിൻ വില്യംസന്റെ പേര് പരാമർശിച്ചത്. അമ്പയറുടെ ഒരു തീരുമാനം റിവ്യൂ ചെയ്യണം എന്ന് തോന്നിയാൽ “എന്നോട് ക്ഷമിക്കണം, എനിക്ക് ആ തീരുമാനം പരിശോധിക്കണം” എന്ന് അദ്ദേഹം പറയുമായിരുന്നു. അമ്പയർമാരുടെ കരിയറിനെ കുറിച്ചും വ്യത്യസ്ത പദവികളെ കുറിച്ചും ടൂർണമെന്റുകളുടെ വ്യതാസത്തെ കുറിച്ചുമൊക്ക അദ്ദേഹം വിശദീകരിച്ചു.

Latest Stories

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ