Ipl

തേര്‍ഡ് അമ്പയര്‍ ഉറക്കം പിടിച്ചിരുന്നോ..!, റിങ്കു സിംഗ് പുറത്തായത് നോ ബോളില്‍?

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഐപിഎല്‍ 2022 ലെ ഏറ്റവും മികച്ച മത്സരമാണ് ഇന്നലെ കളിച്ചത്. ടൂര്‍ണമെന്റില്‍ സജീവമായി തുടരാനുള്ള ശ്രമത്തില്‍ കെകെആര്‍ നിര്‍ഭാഗ്യവശാല്‍ ലക്ഷ്യത്തില്‍ നിന്ന് രണ്ട് റണ്‍സ് അകലെ വീണെങ്കിലും റിങ്കു സിംഗിന്റെ ഇന്നിംഗ്‌സ് ഏറെ പ്രശംസിക്കപ്പെട്ടു.

കെകെആറിന് ജയിക്കാന്‍ രണ്ട് ബോളില്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സെക്കന്റ് ലാസ്റ്റ് ബോളില്‍ റിങ്കു പുറത്താവുകയായിരുന്നു. ഇത് കെകെആറിന്റെ വിജയ പ്രതീക്ഷയെ തകിടം മറിച്ചു. എന്നാല്‍ റിങ്കു സിംഗ് പുറത്തായത് നോ ബോളിലാണെന്നാണ് ഒരു വിഭാഗം പറയുന്നത്. വീഡിയോയും ഇതിന് തെളിവായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു.

എന്നാല്‍ വീഡിയോ കണ്ടിട്ട് ഇത് നോ ബോളാണെന്ന് ഉറപ്പിക്കുക പ്രയാസമാകും. അതേസമയം, ഈ ബോള്‍ റിവ്യൂ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷേ സത്യാവസ്ഥ പുറത്തുവന്നേനെ. എന്നാല്‍ അങ്ങനൊന്ന് മത്സരത്തില്‍ സംഭവിച്ചില്ല.  ഇരുപതാം ഓവറിലെ അഞ്ചാം ബോളില്‍ കവറില്‍ എവിന്‍ ലൂവിസ് ഒരു മാസ്മരിക ക്യാച്ചിലൂടെയാണ് റിങ്കുവിനെ പുറത്താക്കിയത്.

ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിക്കും റിങ്കു സിംഗ് (15 പന്തില്‍ 40), സുനില്‍ നരെയ്ന്‍ (7 പന്തില്‍ 21*) എന്നിവരുടെ പോരാട്ടവീര്യത്തിനും കൊല്‍ക്കത്തയെ രക്ഷിക്കാനായില്ല. ലഖ്നൗ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിംഗ്സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ അവസാനിച്ചു. ഇതോടെ കൊല്‍ക്കത്ത ഐപിഎല്‍നിന്നു പുറത്തായി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക