Ipl

അവസാന മത്സരം വരെ ട്വിസ്റ്റുകൾക്ക് സാദ്ധ്യതയുണ്ട്, ഇത് ചരിത്രത്തില്‍ ആദ്യം

ഹാരിസ്  മരത്തംകോട്

എല്ലാ വര്‍ഷവും ഐപിഎല്ലിലെ അവസാന മത്സരം ആവേശകരമാക്കാന്‍ ഐപിഎല്‍ നാടക കമ്മറ്റി ശ്രദ്ധിക്കാറുണ്ട്. എന്തായിരിക്കും ഈ വര്‍ഷത്തെ ട്വിസ്റ്റ്.  അവസാന മത്സരം ആയ ഹൈദരബാദ് vs പഞ്ചാബിനെ എങ്ങിനെ ആവേശകരമാക്കാന്‍ പറ്റും.

നല്ലൊരു സ്ക്രിപ്റ്റ് റൈറ്ററാണ് ഐപിഎല്ലിന്റേത്, കോടികള്‍ കവിഞ്ഞ് മറിയുന്ന ലീഗല്ലെ, കളി കാണുന്നവര്‍ക്ക് ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന സംശയം നില നിര്‍ത്തി ഒരു ലോജിക്കും ഇല്ലാതെ സ്ക്രിപ്റ്റ് എഴുതി കടന്നു എന്ന് ഉറപ്പിച്ച പല ടീമുകളേയും മറി കടന്ന് 10% ചാന്‍സുള്ള ടീമുകള്‍ പ്ലെ ഓഫില്‍ കടന്ന ചരിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ തപ്പിയാല്‍ കാണാന്‍ സാധിക്കും.

അതിലേക്ക് വീണ്ടും പോണില്ല. ഈ വര്‍ഷം എങ്ങനെ എഴുതാം എന്ന് എന്റെ ഭാവന വെച്ച് ഒന്നെഴുതാം. നമുക്ക് ഓന്റെ അത്ര ആള്‍താമസം ഇല്ല എന്ന് എല്ലാവര്‍ക്കും അറിയാലോ. അതോണ്ട് വേറെ സ്ക്രിപ്റ്റ് വന്നാല്‍ പൊറുത്ത് മാപ്പാക്കണം.

ആദ്യം ഇന്നത്തെ കളി. അതില്‍ മുംബൈ നല്ല രീതിയില്‍ തോല്‍ക്കുന്നു. ഹൈദരബാദിന്റെ നെറ്റ് റണ്‍റേറ്റ് ഏതാണ്ട് പോസിറ്റീവിനടുത്ത് എത്തിക്കുന്നു. RCB ഗുജറാത്തിനോട് തോല്‍ക്കുന്നു, ഡല്‍ഹി മുംബൈയോട് നല്ല മാര്‍ജിനില്‍ തോല്‍ക്കുന്നു.

കൊല്‍ക്കത്ത ലക്നൗവിനോട് തോല്‍ക്കുന്നു.( ജയിപ്പിക്കാര്‍ന്നു, പക്ഷെ അവരുടെ നെറ്റ് റണ്‍റേറ്റ് തുലോം മികച്ചതാണ്) അങ്ങിനെ വരുമ്പോള്‍ അവസാന കളിയില്‍ പഞ്ചാബിനും ഹൈദരാബാദിനും നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി വിജയിച്ചാല്‍ പ്ലെ ഓഫ് കളിക്കാം എന്ന ഒരവസ്ഥ വരും.

ഇനി കൊല്‍ക്കത്ത ജയിച്ചാല്‍ അവര്‍ക്കും ബാംഗ്ലൂരിനും,ഡല്‍ഹിക്കും ഒപ്പം 14 പോയിന്റ് ആവും. ഇതില്‍ നെറ്റ് റണ്‍റേറ്റില്‍ മികച്ച് നില്‍ക്കുന്ന ടീമും ഈ കളിയുടെ റിസള്‍ട്ട് നോക്കി നില്‍ക്കുന്ന ആ മനോഹരമായ സ്ക്രിപ്റ്റ് തന്നെ ആവട്ടെ ഈ വര്‍ഷവും.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി