പല്ല് കൊഴിഞ്ഞ ബംഗ്ലാ കടുവകള്‍; നൂറ് തികയ്ക്കാതെ നാണംകെട്ടു

ട്വന്റി20 ലോക കപ്പില്‍ ബംഗ്ലാദേശിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. സൂപ്പര്‍ 12 ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാ കടുവകള്‍ തകര്‍ന്നടിഞ്ഞു. അബു ദാബിയിലെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വെറും 84 റണ്‍സിന് ഓള്‍ ഔട്ടായി.

കാഗിസോ റബാഡയും ആന്റിച്ച് നോര്‍ട്ടിയയും ചേര്‍ന്ന ദക്ഷിണാഫ്രിക്കന്‍ പേസ് ദ്വയത്തിന്റെ മാരക ആക്രമണത്തിന് മുന്നില്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു. രണ്ട് വിക്കറ്റ് പിഴുത സ്പിന്നര്‍ ടബ്രൈസ് ഷംസിയും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. കളിയുടെ ഒരു ഘട്ടത്തില്‍പോലും നിലയുറപ്പിക്കാത്ത ബംഗ്ലാദേശ് ബാറ്റര്‍മാരില്‍ ലിറ്റണ്‍ ദാസ് (24), മെഹ്ദി ഹസന്‍ (27) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും ചെറുത്തുനിന്നുള്ളു.

മുഹമ്മദ് നയീം (9), സൗമ്യ സര്‍ക്കാര്‍ (0), മുഷ്ഫിക്കുര്‍ റഹീം (0), ക്യാപ്റ്റന്‍ മുഹമ്മദുള്ള (3) എന്നീ പ്രമുഖരെല്ലാം പൊരുതാതെ ബാറ്റ് താഴ്ത്തിയതോടെ നൂറ് റണ്‍സ് പോലും തികയ്ക്കാതെ ബംഗ്ലാദേശ് പുറത്തായി. ഗ്രൂപ്പ് ഒന്നില്‍ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് ലോക കപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.

Latest Stories

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി