ഇതാണ് സഞ്ജു നിന്നെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം, മത്സരശേഷം നടത്തിയ ആശയവിനിമയത്തിൽ ഞെട്ടിച്ച് സഞ്ജു

മറ്റൊരു ഐപിഎൽ ത്രില്ലറിൽ രാജസ്ഥാൻ റോയൽസ് മൂന്ന് റൺസിന് ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) പരാജയപ്പെടുത്തിയിരുന്നു. സിഎസ്‌കെ നായകൻ എംഎസ് ധോണി അവസാന പന്ത് വരെ നിന്നിട്ടും ടീമിനെ വിജയിപ്പിക്കാൻ സാധിച്ചില്ല. എങ്കിലും എതിരാളികൾക്ക് സമ്മർദ്ദം കൊടുക്കാൻ ധോണിക്കായി. അവസാന ഓവറിൽ ബാറ്റ് ചെയ്യാൻ തൊട്ടപ്പുറത്ത് ധോണി ഉള്ളപ്പോൾ ഈ കളി ജയിപ്പിക്കുമെന്ന് പറയാൻ ചങ്കുറപ്പുള്ള ഒരു ബോളറും ഇല്ലെന്ന് തന്നെ പറയാം.

ഇന്നലെ അവസാന പന്തിൽ 5 റൺസ് വേണ്ടിയിരുന്നതിനാൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും ബൗളർ സന്ദീപ് ശർമ്മയും ഇതേ അഗ്നിപരീക്ഷയിലൂടെ കടന്നുപോയി, ധോണി എന്ന താരം അപ്പുറത്ത് നിൽക്കുമ്പോൾ സ്വാഭിവകമായിട്ടും തോന്നി പോകുന്ന കാര്യം ആയിരുന്നു അത് . എന്തിരുന്നാലും അവസാന 2 പന്തുകൾ മനോഹരമായി എറിഞ്ഞ സന്ദീപ് മത്സരം വിജയിപ്പിച്ചു.

മത്സരശേഷം സഞ്ജു ധോണിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, രണ്ട് ഓവറുകളില്‍ കടുത്ത സമ്മര്‍ദ്ദമായിരുന്നു. അവരെ തടയാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, അദ്ദേഹം (എം.എസ്.ധോണി) ക്രീസിലുള്ളപ്പോള്‍ ഒരു ടീമും സുരക്ഷിതരല്ല. അദ്ദേഹത്തിന് ചെയ്യാനാകുന്നത് എന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാം. അതിനാല്‍ അദ്ദേഹത്തെ ബഹുമാനിച്ചേ മതിയാകൂ. അദ്ദേഹത്തിനെതിരെ ഒരു തന്ത്രവും ഏശില്ല.

സഞ്ജു തുടർന്നു – “ഈ വിജയത്തിന് താരങ്ങള്‍ക്കാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്. അവസാന ഓവറുകളിലെ കടുത്ത സമ്മര്‍ദ്ദത്തിനിടയിലും ബോളര്‍മാര്‍ ശാന്തമായി പന്തെറിഞ്ഞു. ക്യാച്ച് അവസരങ്ങള്‍ പരമാവധി മുതലെടുത്ത് ഫീല്‍ഡിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതുവരെ ഇവിടെ ജയിച്ചിട്ടില്ല. ഇന്ന് വിജയം നേടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സാംപയെ ഇംപാക്ട് പ്ലെയറായി കൊണ്ടുവന്നത്.”

ആശയവിനിമയത്തിൽ ഉടനീളം ധോണിയെ “ആ മനുഷ്യൻ “(that guy )എന്നാണ് സാംസൺ പറഞ്ഞത്. അദ്ദേഹം ക്രീസിൽ നിൽക്കുന്നതിനാൽ കളി പോക്കറ്റിലാണെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് സാംസൺ സമ്മതിച്ചു. ക്രിക്കറ്റ് ഇതിഹാസത്തോടുള്ള ബഹുമാനം അവിടെ വ്യക്തമായിരുന്നു.

ഒരിക്കൽ പോലും ധോണി എന്ന വാക്ക് സഞ്ജു ഉപയോഗിച്ചില്ല. പകരം ഇതിഹാസത്തോടുള്ള ബഹുമാനം അവിടെ വ്യക്തമായിരുന്നു. ഫോമിലുള്ള ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കിയതുകൊണ്ടു തന്നെ പവര്‍പ്ലേയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചു. പവര്‍പ്ലേയില്‍ അധികം റണ്‍സ് വിട്ടുകൊടുക്കാതിരുന്നാല്‍ പിന്നീട് സ്പിന്നര്‍മാര്‍ അവരുടെ ജോലി ഭംഗിയായി ചെയ്യുമെന്ന വിശ്വാസമുണ്ടായിരുന്നു- സഞ്ജു പറഞ്ഞു.

Latest Stories

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി