അവര്‍ സിറാജിനെ തടവുപുള്ളിയാക്കി, ഇന്ത്യന്‍ ടീമിന്റെ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തല്‍

2020-21ലെ ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ത്യയെ സംബന്ധിച്ച് കടുത്ത പരീക്ഷണങ്ങളുടേതായിരുന്നു. കോവിഡ് കാരണമുള്ള നിയന്ത്രണങ്ങളും നായകന്‍ വിരാട് കോഹ്ലിയുടെ നാട്ടിലേക്കുള്ള മടക്കവുമൊക്കെ തീര്‍ത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തില്‍ ഇന്ത്യ ഓസിസ് മണ്ണില്‍ ചരിത്രജയം കുറിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പേസര്‍ മുഹമ്മദ് സിറാജ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ അധികരിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് കുഷന്‍ ശങ്കറും ബോറിയ മജുംദാറും ചേര്‍ന്ന് രചിച്ച ‘മിഷന്‍ ഡൊമിനേഷന്‍: ആന്‍ അണ്‍ഫിനിഷ്ഡ് ക്വസ്റ്റ്’ എന്ന പുസ്തകം.

ഓസ്‌ട്രേലിയയിലെ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനിടെയാണ് സിറാജിന്റെ അച്ഛന്‍ മരിച്ച വാര്‍ത്തയറിഞ്ഞത്. ടീമിലെ സഹതാരങ്ങളിലാര്‍ക്കും സിറാജിന്റെ റൂമില്‍ പോകാനോ ആശ്വസിപ്പിക്കാനോ കഴിയുമായിരുന്നില്ല. ഇന്ത്യന്‍ ടീം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്ന് കരുതി ഓരോ റൂമിന് മുന്നിലും പൊലീസുകാരെ നിയോഗിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനത്തിന് കാരണമായേക്കാവുന്ന തടവു പുള്ളികളെ പോലെയാണ് സിറാജ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കളിക്കാരെ അവര്‍ കണ്ടത്. അതിനാല്‍ വീഡിയോ കോളിലൂടെയാണ് ആ ദിവസങ്ങളില്‍ സഹതാരങ്ങള്‍ സിറാജിനോട് സംസാരിച്ചത്- പുസ്തകത്തില്‍ പറയുന്നു.

ക്വാറന്റൈനിടെ പലതവണ സിറാജ് പൊട്ടിക്കരഞ്ഞു. എന്നാല്‍ സിറാജ് വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. വളരെവേഗം താരം മനോനിലയും ശാന്തതയും വീണ്ടെടുത്തു. പിതാവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ദൃഢനിശ്ചയത്തില്‍ എത്തിച്ചേര്‍ന്നതായും പുസ്തകത്തില്‍ വെളിപ്പെടുത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറിയ സിറാജ് 13 വിക്കറ്റുകളാണ് പരമ്പരയില്‍ ആകെ കൊയ്തത്. ഇന്ത്യയുടെ പരമ്പര ജയത്തില്‍ സിറാജിന്റെ പ്രകടനം നിര്‍ണായകമാവുകയും ചെയ്തു.

Latest Stories

ഗുജറാത്ത് ലോക്കൽ പോളുകളിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപ്പ്: വോട്ട്ഷെയർ ഉയർത്തി പ്രധാന പ്രതിപക്ഷ പദവി തിരിച്ചുപിടിച്ചു

പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

കൂടല്‍മാണിക്യം ഉത്സവത്തിന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ബഹുനില പന്തലിന്റേയും ദീപാലങ്കാരങ്ങളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ചൂടിനെ ശമിപ്പിക്കാൻ മഴ എത്തുന്നു, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞു: എം. വി. ഗോവിന്ദൻ

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ

'ഓപ്പണർ റോളിലുള്ള ഞങ്ങൾക്ക് പവർപ്ലേ വളരെ പ്രധാനപെട്ടതാണ്, ആ ഓവറുകളിൽ എങ്ങനെയൊക്കെ അടിക്കാം എന്ന ചിന്തയാണ് എനിക്കും ഹെഡിനും: അഭിഷേക് ശർമ്മ