യോര്‍ക്കര്‍ വീരനെ പരിക്ക് വിടുന്നില്ല; ഇന്ത്യക്ക് നഷ്ടമാകുന്നത് മൂര്‍ച്ചയുള്ള പന്തുകള്‍

ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ പ്രതീക്ഷ സമ്മാനിച്ച പേസര്‍ ടി. നടരാജനെ പരിക്ക് വിടാതെ പിന്തുടരുന്നു. കാല്‍മുട്ടിലെ പരിക്ക് വഷളായ നടരാജന്‍ തമിഴ്‌നാട് ടീമില്‍ നിന്ന് പുറത്തായി. വിജയ് ഹസാരെ ട്രോഫിക്ക് തയാറെടുക്കുന്ന തമിഴ്‌നാടിന് തിരിച്ചടിയാണ് നടരാജന്റെ പുറത്താകല്‍.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാര്‍ട്ടറിലും സെമി ഫൈനലിലും തമിഴ്‌നാടിനായി നടരാജന്‍ കളിച്ചിരുന്നില്ല. ഫൈനലില്‍ കളിച്ചെങ്കിലും ധാരാളം റണ്‍സ് വഴങ്ങിയിരുന്നു. പരിക്ക് ഭേദമാകുന്നതുവരെ നടരാജന്‍ ബംഗൂളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലായിരിക്കും.

മൂര്‍ച്ചയുള്ള യോര്‍ക്കറുകളിലൂടെ ബാറ്റര്‍മാരെ പിടിച്ചുകെട്ടുന്ന നടരാജന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സമീപ കാലത്തായി പരിക്ക് താരത്തെ നിരന്തരം വേട്ടയാടുകയാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ നടരാജന് ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിലും നടരാജന് ഇടം ലഭിച്ചിരുന്നില്ല.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി