ജീവിതത്തിലെ ഏറ്റവും മോശം ഘട്ടം; ദക്ഷിണാഫ്രിക്കയില്‍ പരാജയപ്പെട്ടതിന് കാരണം ചൂണ്ടിക്കാട്ടി ശ്രേയസ് അയ്യര്‍

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അവരുടെ നാട്ടില്‍ നടന്ന ക്രിക്കറ്റ് പരമ്പരയില്‍ നേരിട്ട ബാറ്റിംഗ് പരാജയത്തിന്റ കാരണം വ്യക്തമാക്കി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍. ദക്ഷിണാഫ്രിക്കയില്‍ തോറ്റത് ശ്രീലങ്കയ്ക്ക് എതിരേ നടന്ന ട്വന്റി20 പരമ്പരയില്‍ തകര്‍ത്തടിച്ചാണ് ശ്രേയസ് കേടുതീര്‍ത്തത്. മൂന്ന് മത്സരങ്ങളില്‍ നിന്നുമായി 200 ലധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരം ദക്ഷിണാഫ്രിക്കയില്‍ നേരിട്ടത് കരിയറിലെ ഏറ്റവും മോശം ഘട്ടമായിരുന്നെന്നും വയറിന് അസുഖം ബാധിച്ച നിലയിലാണ് മത്സരത്തില്‍ കളിച്ചതെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വയറില്‍ അസുഖം ബാധിച്ചിരുന്നു. ഏഴു കിലോ ഭാരമാണ് താരത്തിന് കുറഞ്ഞത്. വയറ്റിലെ അസുഖവുമായി മല്ലടിച്ചായിരുന്നു താരം പരമ്പരയില്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷം കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ ന്യൂസിലന്റിനെതിരേ ടെസ്റ്റില്‍ സ്വപ്‌നതുല്യമായ അരങ്ങേറ്റമായിരുന്നു ശ്രേയസ് അയ്യര്‍ക്ക്. ് തൊട്ടുപിന്നാലെയായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി പോയത്. ദക്ഷിണാഫ്രിക്കയില്‍ വെച്ച് താരത്തിന് വയറിന് സുഖമില്ലാതായി. കഴിക്കുന്നത് എല്ലാം അപ്പോള്‍തന്നെ പുറത്തുവന്നു.

അസുഖം താരത്തെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള രണ്ടാം ടെസ്റ്റില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കാരണമായി. വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ഏകദിന പരമ്പരയ്ക്ക് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവായ നാലു താരങ്ങളില്‍ ഒരാളായിരുന്നു ശ്രേയസ് അയ്യര്‍. ആദ്യ രണ്ടു മത്സരങ്ങളും താരത്തിന് നഷ്ടമായി. എന്നാല്‍ മൂന്നാമത്തെ മത്സരത്തിനെത്തിയ താരം 80 റണ്‍സ് അടിച്ച് കളിയില്‍ നിര്‍ണ്ണായക പ്രകടനം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയുടെ പര്യടനത്തില്‍ താരം അടിച്ചുതകര്‍ത്തത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്