പ്രണവ് തെക്കേടത്ത്
അദ്ദേഹം വിദേശത്തെ പച്ച പുൽ പരവതാനിയിൽ നേടിയ സെഞ്ചുറികളേക്കാൾ ,കരിയറിൽ സ്വന്തമാക്കിയ നിർണായക റൻസുകളെക്കാൾ ,വരും കാലങ്ങളിൽ ഞാൻ അദ്ദേഹത്തെ ഓർക്കുക അഡ്‌ലൈഡിൽ ഓസീസ് കൂട്ടക്കുരുതിയിൽ തകർന്നു പോയ ഇന്ത്യൻ നിരയെ നായകനായും ബാറ്റ്‌സ്മാനായും അയാൾ കൈപിടിച്ചുയർത്തിയ ആ മെൽബൺ ടെസ്റ്റിലൂടെയാവും.
സ്ഥിര നായകനില്ലാതെ ഇറങ്ങുന്ന ആ ടീം വരും മത്സരങ്ങളിലും തകർന്നടിയുമെന്ന് മാധ്യമങ്ങളും ഓസീസ് ഇതിഹാസങ്ങളും ഉറച്ചു വിശ്വസിച്ചപ്പോൾ ടീമിന്റെ മൊറാൽ കാത്തു സൂക്ഷിച്ചുകൊണ്ട് ,അതുവരെ നടന്നു നീങ്ങിയ ആ മോശം ബാറ്റിംഗ് ഫോമിന് അറുതിവരുത്തി സ്വന്തമാക്കിയ ആ ശതകത്തിൽ രഹാനെയുടെ മനഃസാന്നിദ്യം കൊത്തിവെച്ചിരുന്നു.
ആദ്യം ദിനം തന്നെ മെൽബണിൽ ഓസീസിനെ ഓൾ ഔട്ട് ആക്കുമ്പോൾ അവിടെ നായകനായി അയാൾ ഉടനീളം പ്രദർശിപ്പിച്ച ആ എനർജിയും ബൗളിംഗ് മാറ്റങ്ങളും ഫീൽഡ് പ്ലേസ്‌മെൻസുമെല്ലാം അഡ്‌ലൈഡിലെ തോൽവി മനസ്സിൽ സൂക്ഷിക്കുന്നവന്റെ ശരീരഭാഷയിൽ അല്ലായിരുന്നു.
പുതിയൊരു ദിനത്തിൽ എല്ലാം മറന്നു കൊണ്ട് അയാൾ നയിച്ചപ്പോൾ പൂജാരയുടെയും പന്തിന്റെയും അശ്വിന്റെയും വിഹാരിയുടേയുമൊക്കെ മികവിൽ ഇന്ത്യ നേടിയെടുത്ത ആ ചരിത്രപരമായ സീരീസ് വിജയം ഓര്മിക്കപെടുക രഹാനെ എന്ന നായകന്റെ വിജയമായികൂടിയാവും, ജന്മദിനാശസകൾ രഹാനെ.
കടപ്പാട്: ക്രിക്കറ്റ് കാർണിവൽ