BGT 2024-25: സ്റ്റീവ് സ്മിത്ത് 2.0; നാന്നൂറിന്റെ മികവിൽ ഓസ്‌ട്രേലിയ

ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം ആരംഭിക്കുന്നത് സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയോടെയാണ്. ഒന്നാം ദിനം ഓസ്‌ട്രേലിയ ആറിന് 311 എന്ന നിലയിൽ അവസാനിപ്പിച്ച മത്സരം രണ്ടാം ദിനത്തിൽ 122 ഓവർ പിന്നിട്ടപ്പോൾ ഓസീസ് 474 റൺസിന് എല്ലാവരും പുറത്തായി.

140 റൺസെടുത്ത് സ്മിത്ത് ആകാശ് ദീപിന്റെ പന്തിൽ പുറത്തായി. സ്മിത്തിന്റെ 34-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഏറെ കാലം മോശം ഫോമിലായിരുന്ന താരം കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടി തിരിച്ചുവന്നിരുന്നു. ബോക്സിംഗ് ഡേയുടെ ഒന്നാം ദിനമായ ഇന്നലെ ലബുഷെയ്ൻ, ഉസ്മാൻ ഖവാജ, പത്തൊമ്പതുകാരൻ സാം കോൺസ്റ്റാസ് എന്നിവരും അർധ സെഞ്ച്വറി നേടി. സാം കോൺസ്റ്റാസ് 65 പന്തിൽ 60 റൺസ്‌ നേടിയപ്പോൾ ഉസ്മാൻ ഖവാജ 121 പന്തി 57 റൺസ്‌ നേടി. ലബുഷെയ്ൻ 72 റൺസ്‌ നേടി പുറത്തായി.

കഴിഞ്ഞ കളികളിലെ മികവ് ആവർത്തിക്കാൻ ഇറങ്ങിയ ട്രാവിസ് ഹെഡ് സംപൂജ്യനായി മടങ്ങി. നാല് റൺസെടുത്ത് പുറത്തായ മിച്ചൽ മാർഷ്, 31 റൺസെടുത്ത അലക്സ് ക്യാരി എന്നിവരാണ് ബാറ്റ് ചെയ്ത മറ്റ് ഓസീസ് താരങ്ങൾ. ഇന്ത്യൻ നിരയിൽ ബുംമ്ര നാല് വിക്കറ്റ് നേടിയപ്പോൾ ജഡേജ മൂന്ന് വിക്കറ്റും ആകാശ് ദീപ് രണ്ട് വിക്കറ്റും നേടി.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ