അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് രണ്ടാം വട്ടവും വിരമിക്കല്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍

പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഇമാദ് വസീം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാക്കിസ്ഥാനുവേണ്ടി 130 വൈറ്റ് ബോള്‍ മത്സരങ്ങള്‍ (55 ഏകദിനങ്ങളും 75 ടി20യും) കളിച്ചിട്ടുള്ള താരമാണ് ഇമാദ്. പാകിസ്ഥാന്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ സാധിച്ചതിലെ സന്തോഷം പങ്കുവെച്ച താരം തന്റെ നല്ല സമയത്തും മോശം സമയത്തും നിരന്തരമായ പിന്തുണ നല്‍കിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞു.

ഏറെ ആലോചിച്ച ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ലോക വേദിയില്‍ പാകിസ്ഥാനെ പ്രതിനിധീകരിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. പച്ച ജേഴ്സിയണിഞ്ഞ ഓരോ നിമിഷവും അവിസ്മരണീയമാണ്.

ഈ അധ്യായം അവസാനിക്കുമ്പോള്‍, ആഭ്യന്തര ക്രിക്കറ്റിലൂടെയും ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെയും ക്രിക്കറ്റില്‍ എന്റെ യാത്ര തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം നിങ്ങളെ എല്ലാവരെയും പുതിയ രീതിയില്‍ രസിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- താരം വിമരമിക്കല്‍ പ്രഖ്യാപിച്ച് എക്‌സില്‍ കുറിച്ചു.

കൗതുകകരമെന്നു പറയട്ടെ, താരം അന്താരാഷ്ട്ര രംഗത്ത് നിന്ന് വിരമിക്കുന്നത് ഇതാദ്യമല്ല. 2023 നവംബറില്‍, ഫ്രാഞ്ചൈസി ലീഗുകള്‍ പിന്തുടരാനുള്ള ശ്രമത്തില്‍ ഇമാദ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, 2024 മാര്‍ച്ച് 23-ന്, 2024 ലെ പുരുഷ ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ വിരമിക്കല്‍ തീരുമാനം അദ്ദേഹം മാറ്റി.

എന്നാല്‍ ഈ തിര്ിച്ചുവരവില്‍ താരത്തിന് തിളങ്ങാനായില്ല. ടൂര്‍ണമെന്റില്‍ രണ്ട് ഇന്നിംഗ്സുകളിലായി 19 റണ്‍സ് മാത്രം നേടിയ താരം മൂന്ന് വിക്കറ്റു നേടി. അതേസമയം, യുഎസിനോട് ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നതില്‍ പരാജയപ്പെട്ടു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി