ആറു വയസ്സുവരെ നടക്കാനാകാതെ വീടിനുള്ളില്‍ ഇഴഞ്ഞു നടന്ന പയ്യന്‍, അവന്‍ ഇതിഹാസങ്ങളെവരെ വിറപ്പിക്കുമെന്ന് ആര് കണ്ടു!

ക്രിക്കറ്റും കരിയറും വിലക്കും വിവാദങ്ങളുമൊക്കെയായി സംഭവ ബഹുലമാണ് പാകിസ്താന്റെ ഈ മുന്‍ പേസറുടെ ജീവിതം. ആറു വയസ്സുവരെ നടക്കാന്‍ കഴിയാത്ത ബാലനായിരുന്നു. മുറിക്കുള്ളിലൂടെ ഇഴഞ്ഞു നടന്നു. ഭാവിയില്‍ പകുതി വൈകല്യമുള്ളയാളായിരിക്കും ഇയാളെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പയ്യന്‍ പക്ഷേ പിന്നീട് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളറായി മാറി. 161 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ അവന്‍ ക്രിക്കറ്റിലെ പല ഇതിഹാസ ബാറ്റ്‌സ്മാന്‍മാരുടേയും ഉറക്കം കെടുത്തിക്കളഞ്ഞു.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ താന്‍ അനുഭവിച്ചിരുന്ന വേദനകളെക്കുറിച്ച് പറയുകയാണ് പാകിസ്താന്റെ ഇതിഹാസതാരം ഷൊയബ് അ്ക്തര്‍. 6ാം വയസ്സുവരെ പിച്ചവെയ്ക്കാന്‍ പോലും കഴിയാതെ വീടിനുള്ളില്‍ ഇഴഞ്ഞു നടന്ന കുട്ടിയാണ് പിന്നീട് ക്രിക്കറ്റില്‍ 400 ലധികം വിക്കറ്റുകള്‍ വീഴ്ത്തിയത്.

കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പോലും ഇവന്‍ പകുതി വൈകല്യങ്ങളോടു കൂടിയവനായിരിക്കുമെന്നും ഇവന് സാധാരണക്കാരെപ്പോലെ ഓടാന്‍ സാധിക്കില്ലെന്നും പറഞ്ഞിരുന്നു. രാജ്യാന്തര കരിയറില്‍ 444 വിക്കറ്റ് സ്വന്തമാക്കിയതിനു ശേഷം മൈതാനത്തോടു വിടപറഞ്ഞ അക്തര്‍, ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായാണു വിലയിരുത്തപ്പെടുന്നത്.

ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ പന്തേറിന്റെ പേരില്‍ അറിയപ്പെടുന്ന അക്തര്‍ അന്താരാഷ്ട്ര കരിയറില്‍ അനുഭവിച്ചിരുന്ന ദുരിതത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ഇടതു കാല്‍മുട്ടില്‍ 9 തവണ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. 42 കുത്തിവയ്പ്പിനും, 62 തവണ വിശ്രമത്തിനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

കരിയറില്‍ തുടര്‍ച്ചയായി പരിക്ക് താരത്തെ വേട്ടയാടിയിരുന്നു. പാകിസ്താന്‍ ടീമില്‍ ഇടം നേടാന്‍ കളിക്കാരുടെ തിരക്കേറിയ അക്കാലത്ത് ടീമില്‍ ഇടം നേടാന്‍ പലപ്പോഴും പരിക്ക് മറച്ചുവെച്ചു.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ