Ipl

ആ പുതുക്കിയ നിയമം കൊല്‍ക്കത്തയെ തോല്‍പ്പിച്ചു, ലഖ്‌നൗവിനെ രക്ഷിച്ചു

സാദിഖ് മുഹമ്മദ് കാസിം

ഹോ എന്തൊരു മത്സരമായിരുന്നു. അത്യന്തം ആവേശകരമായ മത്സരം ഈ ഐപിഎലിലെ ഏറ്റവും മികച്ച മത്സരം. 210 എന്ന വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയ ലക്‌നൗ കരുതിയത് ഒരു ഈസി വൈറ്റ് വാഷ് ആയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും നിതിഷ് റാണയുടെയും സാം ബില്ലിംഗ്സിന്റെയും അവസാനം റിങ്കു സിംഗിന്റെയും ചെറുത്തു നില്‍പ്പ് മത്സരത്തെ വേറെ ലെവലില്‍ കൊണ്ടെത്തിച്ചു.

ശരിക്കും ഈ മത്സരം കൊല്‍ക്കത്ത തന്നെ ജയിക്കുമായിരുന്നു. ഈ ഐപിഎല്‍ മുതല്‍ നടപ്പില്‍ വന്ന പുതിയൊരു നിയമം ആണ് കൊല്‍ക്കത്ത പരാജയപ്പെടാന്‍ കാരണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

റിങ്കു സിംഗ് ഉയര്‍ത്തിയടിച്ച പന്ത് ലൂയിസ് ഒറ്റക്കയ്യില്‍ ഡൈവ് ചെയ്തു മനോഹരമായി കയ്യിലൊതിക്കയപ്പോള്‍ നോണ്‍ സ്‌ട്രൈക്കില്‍ നിന്ന സുനില്‍ നരയ്നുമായി ക്രോസ്സ് ചെയ്തിരുന്നു. സ്വഭാവികമായി സുനില്‍ നരൈന്‍ ആയിരുന്നു അടുത്ത പന്ത് ഫേസ് ചെയ്യേണ്ടി ഇരുന്നത്. എന്നാല്‍ പുതിയ നിയമം അനുസരിച്ചു ബാറ്റേഴ്സ് തമ്മില്‍ ക്രോസ്സ് ചെയ്താലും ഇല്ലെങ്കിലും പുതുതായി വരുന്ന ആള്‍ ആണ് സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് ബാറ്റിംഗ് തുടരേണ്ടത്.

അങ്ങനെ അല്ലായിരുന്നു എങ്കില്‍ സുനില്‍ നരൈന്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ വരികയും അത് വരെ നന്നായി കളിച്ചു കൊണ്ടിരുന്നത് കൊണ്ട് ഉറപ്പായും ജയിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇവിടെ ഉമേഷ് യാദവിന് ലാസ്റ്റ് ബോള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്