പുജാരയെ തിരിച്ചെത്തിക്കാന്‍ ആലോചിച്ച് ടീം മാനേജ്മെന്‍റ്, മലയാളി താരത്തിനായി വാദിച്ച് അഗാര്‍ക്കര്‍!

അടുത്തിടെ അവസാനിച്ച അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 4-1 ന് ഇംഗ്ലണ്ടിനെതിരെ ആവേശകരമായ വിജയം സ്വന്തമാക്കി. പരമ്പരയില്‍ ചില പ്രധാന താരങ്ങളെ ഇന്ത്യക്ക് നഷ്ടമായി. വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോഹ്ലി പരമ്പരയില്‍ നിന്ന് മുഴുവന്‍ പിന്മാറിയപ്പോള്‍ ആദ്യ ടെസ്റ്റിന് ശേഷം കെഎല്‍ രാഹുല്‍ പുറത്തായി. രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് ഒരു ടെസ്റ്റ് നഷ്ടമായി. വമ്പന്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതാണ് പരമ്പരയില്‍ ഇന്ത്യയ്ക്ക് കരുത്തായത്.

സുനില്‍ ഗവാസ്‌കറിന് ശേഷം ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റര്‍ എന്ന നേട്ടം പരമ്പരയില്‍ യശസ്വി ജയ്സ്വാള്‍ സ്വന്തമാക്കി. സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂറല്‍, ദേവദത്ത് പടിക്കല്‍ എന്നിവരും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തി. നാലാം ടെസ്റ്റിലെ മാച്ച് വിന്നിംഗ് പ്രകടനത്തിന് ജൂറല്‍ ക്രിക്കറ്റ് ലോകത്തിന്റെ പത്യേക പ്രശംസ നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 353ന് മറുപടിയായി 177 റണ്‍സിന് ഏഴ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നപ്പോള്‍ ജൂറലിന്റെ 90 റണ്‍സ് ഇന്ത്യയെ എതിരാളിയുടെ സ്‌കോറിനടുത്തെത്തിച്ചു.

ഹിന്ദുസ്ഥാന്‍ ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പരിചയക്കുറവ് കണക്കിലെടുത്ത് മൂന്നാം ടെസ്റ്റില്‍ ജൂറലിന്റെ അരങ്ങേറ്റത്തെക്കുറിച്ച് ഇന്ത്യന്‍ മാനേജ്മെന്റിന് അത്ര ഉറപ്പില്ലായിരുന്നു. പക്ഷേ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ അദ്ദേഹത്തെ ടീമിലെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

‘ജൂറലിന്റെ പേര് നിര്‍ദ്ദേശിച്ചത് അഗാര്‍ക്കറാണ്. ടീം മാനേജ്മെന്റിന് അദ്ദേഹത്തെക്കുറിച്ച് വലിയ ആത്മവിശ്വാസമില്ലായിരുന്നു. കാരണം അദ്ദേഹം ഒരു പുതുമുഖമായിരുന്നു. ഉയര്‍ന്ന തലത്തില്‍ അധികം റെഡ് ബോള്‍ എക്‌സ്‌പോഷര്‍ ഇല്ലാത്ത ഒരു യുവതാരത്തെ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് പോലെയുള്ള സുപ്രധാന പരമ്പരകള്‍ എല്ലായ്‌പ്പോഴും ഒരു ധീരമായ ആഹ്വാനമായിരിക്കും. എന്നാല്‍ യുവതാരത്തില്‍ അഗാര്‍ക്കറിന് വലിയ വിശ്വാസമുണ്ടായിരുന്നു.’

ദേവദത്ത് പടിക്കലിനെ ടീമിലെത്തിച്ചതിലും അജിത് ആഗാര്‍ക്കറും നിര്‍ണായക പങ്കുവഹിച്ചു. വിരാട് കോഹ്ലിയും കെഎല്‍ രാഹുലും പുറത്തായതോടെ ഇന്ത്യയുടെ ബാറ്റിംഗില്‍ പരിചയ സമ്പത്ത് കുറവായതിനാല്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തുന്ന വെറ്ററന്‍ താരം ചേതേശ്വര് പൂജാരയെ തിരിച്ചു വിളിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നിരുന്നാലും, പൂജാരയെ തിരിച്ചെത്തിക്കാന്‍ അഗാര്‍ക്കര്‍ താല്‍പ്പര്യം കാണിച്ചില്ല, പടിക്കലിന്റെ തിരഞ്ഞെടുപ്പില്‍ ഉറച്ചുനിന്നു.

‘രഞ്ജി ട്രോഫിയില്‍ റണ്‍സ് നേടുന്ന ചേതേശ്വര് പൂജാരയെക്കുറിച്ച് ഒരു ചര്‍ച്ച ഉണ്ടായിരുന്നു. ബാറ്റിംഗ് നിരയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ പരിചയമില്ലായിരുന്നു. എന്നാല്‍ പടിക്കലിന്റെ സെലക്ഷനില്‍ അഗാര്‍ക്കര്‍ ഉറച്ചുനിന്നു. ഒരു രഞ്ജിയില്‍ അദ്ദേഹം 150 റണ്‍സ് അടിച്ചപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അനുഭവപരിചയമില്ലാത്ത ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ക്കെതിരെ താരത്തിന്റെ ഉയരം പ്രയോജനപ്പെടുമെന്ന് അദ്ദേഹം വിശ്വസിച്ചു’ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി