ശ്രീശാന്ത് ആ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കിയത് നന്നായി, അല്ലെങ്കില്‍ ഹസന്‍ അലിയുടെ അവസ്ഥയായേനെ!

ഹസ്സന്‍ അലിയെ പ്രതികൂലിച്ചും പിന്തുണച്ചും പരിഹസിച്ചും ചേര്‍ത്തു പിടിച്ചും അഭിപ്രായങ്ങള്‍ വരുമ്പോള്‍ ഓര്‍മ്മ വരുന്നത് 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് മിസ്ബയുടെ ഷോട്ട് ബൗണ്ടറിയിലേക്കെത്തി എന്നുറപ്പിച്ച സമയത്ത് ശൂന്യതയില്‍ നിന്നും വന്ന് ക്യാച്ചെടുത്ത ശ്രീശാന്തിനെയാണ്.

ആ ക്യാച്ച് കൈവിട്ടിരുന്നെങ്കില്‍ എന്തൊക്കൊ സംഭവിക്കുമായിരുന്നു എന്ന് ചിന്തിച്ചു നോക്കാറുണ്ട്. സമ്മര്‍ദ്ദ നിമിഷത്തില്‍ ഒരു യുവതാരം ക്യാച്ച് വിടുന്നത് സ്വാഭാവികം എന്നൊക്കൊ സാധാരണ ഗതിയില്‍ പറയാറുണ്ടെങ്കിലും അന്ന് ആ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നെങ്കില്‍ ശ്രീശാന്തിനോടുള്ള സമീപനം എന്തായിരിക്കും? എത്ര പേര്‍ അയാളെ പിന്തുണക്കുമായിരിക്കും?

ക്യാച്ചുകള്‍ക്ക് വിലയിടുകയാണെങ്കില്‍ ആ ക്യാച്ച് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വില പിടിച്ച ക്യാച്ചുകളില്‍ മുന്‍പന്തിയിലായിരിക്കും. ആ ക്യാച്ച് സമ്മാനിച്ചത് ഒരു ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയിയായ നായകന്റെ ആദ്യചുവടായിരുന്നു. ആ ക്യാച്ച് നേടിക്കൊടുത്തത് 2 വ്യാഴവട്ടക്കാലത്തെ കിരീടവരള്‍ച്ചയായിരുന്നു. ആ ക്യാച്ച് ഇന്ത്യയില്‍ പൊതുവെ പുറം തിരിഞ്ഞു നിന്ന T20 യോടുള്ള സമീപനം മാറ്റുകയും IPL തരംഗം സൃഷ്ടിക്കുകയുമാണ് ചെയ്തത്. ആ വിജയ നിമിഷം ഇന്ത്യയുടെ T20 ലോകകപ്പിലെ ആദ്യത്തെയും അവസാനത്തേതുമായിരുന്നു.

ഇക്കഴിഞ്ഞ ദിവസം അന്നത്തെ യുവതാരം രോഹിത് ശര്‍മ്മ പറഞ്ഞ വാക്കുകള്‍ ആ ക്യാച്ച് നിങ്ങളുടെ കൈയിലേക്ക് എത്തുമ്പോള്‍ ഞങ്ങള്‍ എത്ര ആകുലരായിരുന്നു എന്നതിന്റെ സാക്ഷ്യപത്രം കൂടിയായിരുന്നു. നന്ദി ശ്രീ .. അന്ന് ആ ക്യാച്ച് കൈപ്പിടിയില്‍ ഒതുക്കിയതിന് .

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക