ഞാന്‍ സെലക്ടറായിരുന്നെങ്കില്‍ ആ രണ്ട് പേരെ ടീമില്‍നിന്ന് പുറത്താക്കിയേനെ; തുറന്നടിച്ച് ശ്രീകാന്ത്

വരുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തി ഇന്ത്യയുട മുന്‍ ലോകകപ്പ് ജേതാവും മുന്‍ സെലക്ടറുമായ കെ ശ്രീകാന്ത്. താന്‍ ഇപ്പോള്‍ സെലക്ടറായിരുന്നെങ്കില്‍ ലോകകപ്പിനുള്ള ടീമില്‍നിന്ന് തീര്‍ച്ചയായും ഒഴിവാക്കുന്ന രണ്ടു താരങ്ങള്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീകാന്ത്.

യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, സീം ബോളിംഗ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെ ഞാന്‍ ഒഴിവാക്കും. ജസ്പ്രീത് ബുംറ, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും എന്റെ ടീമിലെ മീഡിയം പേസര്‍മാര്‍. നാലു പേസര്‍മാര്‍ മതി. മുഹമ്മദ ഷമിയെ വേണമെങ്കില്‍ പരിഗണിക്കാം.

ഞാന്‍ ഒരു ഫാനെന്ന നിലയില്ല, മറിച്ച് ഒരു സെലക്ടറെന്ന നിലയിലാണ് സംസാരിക്കുന്നത്. ദീപക് ഹൂഡയെയും ഞാന്‍ ടീമിലെടുക്കും. ഈ ചെറുപ്പക്കാര്‍ നിങ്ങളെ കളി ജയിപ്പിക്കാന്‍ സാധിക്കുന്നവരാണ്. അതില്‍ക്കൂടുതല്‍ എന്താണ് വേണ്ടത്?

മല്‍സരങ്ങള്‍ ജയിക്കണമെന്നതാണ് നിങ്ങളുടെ ആഗ്രഹം. തനിച്ചു കളി ജയിപ്പിക്കാന്‍ സാധിക്കുന്ന യൂസുഫ് പഠാനെപ്പോലെയുള്ള താരങ്ങളെയും ആവശ്യമാണ്- ശ്രീകാന്ത് അഭിപ്രായപ്പെട്ടു. 2011ല്‍ ഇന്ത്യ അവസാനമായി ലോകകപ്പ് നേടിയ ടീമിനെ തിരഞ്ഞെടുത്തത് അന്നത്തെ സെലക്ടറായിരുന്ന ശ്രീകാന്തായിരുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ