ഞാന്‍ സെലക്ടറായിരുന്നെങ്കില്‍ ആ രണ്ട് പേരെ ടീമില്‍നിന്ന് പുറത്താക്കിയേനെ; തുറന്നടിച്ച് ശ്രീകാന്ത്

വരുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തി ഇന്ത്യയുട മുന്‍ ലോകകപ്പ് ജേതാവും മുന്‍ സെലക്ടറുമായ കെ ശ്രീകാന്ത്. താന്‍ ഇപ്പോള്‍ സെലക്ടറായിരുന്നെങ്കില്‍ ലോകകപ്പിനുള്ള ടീമില്‍നിന്ന് തീര്‍ച്ചയായും ഒഴിവാക്കുന്ന രണ്ടു താരങ്ങള്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീകാന്ത്.

യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, സീം ബോളിംഗ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെ ഞാന്‍ ഒഴിവാക്കും. ജസ്പ്രീത് ബുംറ, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും എന്റെ ടീമിലെ മീഡിയം പേസര്‍മാര്‍. നാലു പേസര്‍മാര്‍ മതി. മുഹമ്മദ ഷമിയെ വേണമെങ്കില്‍ പരിഗണിക്കാം.

ഞാന്‍ ഒരു ഫാനെന്ന നിലയില്ല, മറിച്ച് ഒരു സെലക്ടറെന്ന നിലയിലാണ് സംസാരിക്കുന്നത്. ദീപക് ഹൂഡയെയും ഞാന്‍ ടീമിലെടുക്കും. ഈ ചെറുപ്പക്കാര്‍ നിങ്ങളെ കളി ജയിപ്പിക്കാന്‍ സാധിക്കുന്നവരാണ്. അതില്‍ക്കൂടുതല്‍ എന്താണ് വേണ്ടത്?

മല്‍സരങ്ങള്‍ ജയിക്കണമെന്നതാണ് നിങ്ങളുടെ ആഗ്രഹം. തനിച്ചു കളി ജയിപ്പിക്കാന്‍ സാധിക്കുന്ന യൂസുഫ് പഠാനെപ്പോലെയുള്ള താരങ്ങളെയും ആവശ്യമാണ്- ശ്രീകാന്ത് അഭിപ്രായപ്പെട്ടു. 2011ല്‍ ഇന്ത്യ അവസാനമായി ലോകകപ്പ് നേടിയ ടീമിനെ തിരഞ്ഞെടുത്തത് അന്നത്തെ സെലക്ടറായിരുന്ന ശ്രീകാന്തായിരുന്നു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം