മറുകണ്ടം ചാടി ശ്രീലങ്കയും ബംഗ്ലാദേശും; ഇന്ത്യ ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കും?

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) ആശ്വാസ വാര്‍ത്ത. 2023ലെ ഏഷ്യാ കപ്പിനുള്ള പുതിയ ഹൈബ്രിഡ് പദ്ധതിക്ക് ബംഗ്ലാദേശും ശ്രീലങ്കയും പിന്തുണ നല്‍കിയതായാണ് ഏറ്റവും പുതിയ വിവരം. പിസിബി ചെയര്‍മാന്‍ നജാം സേത്തി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് (എസിസി) നിര്‍ദ്ദേശം സമര്‍പ്പിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശം വിലയിരുത്തുമെന്നാണ് അറിയുന്നത്.

എന്നാല്‍ പാകിസ്ഥാനില്‍നിന്ന് മുഴുവന്‍ ടൂര്‍ണമെന്റും മാറ്റണമെന്നതില്‍ ബിസിസിഐ ഉറച്ചുനില്‍ക്കുകയാണ്. അതിനാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു ‘ബഹിഷ്‌ക്കരണം’ പ്രതീക്ഷിക്കാം.

പിസിബിയുടെ നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശം 1: പാകിസ്ഥാന്‍ എല്ലാ മത്സരങ്ങളും ആതിഥേയത്വം വഹിക്കുമ്പോള്‍ ഇന്ത്യ അവരുടെ മത്സരങ്ങള്‍ ഒരു നിഷ്പക്ഷ വേദിയില്‍ കളിക്കുന്നു.

നിര്‍ദ്ദേശം 2: ടൂര്‍ണമെന്റിനെ രണ്ട് ഘട്ടങ്ങളായി തിരിക്കുന്നു. പാകിസ്ഥാന്‍ ആദ്യ റൗണ്ട് ഗെയിമുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. ഇന്ത്യ അവരുടെ എല്ലാ ഗെയിമുകളും ഒരു നിഷ്പക്ഷ വേദിയില്‍ കളിക്കുന്നു. ഫൈനല്‍ ഒരു ന്യൂട്രല്‍ വേദിയിലും നടക്കും.

ഞാന്‍ നിര്‍ദ്ദേശം കണ്ടിട്ടില്ല. എന്നാല്‍ ഞങ്ങളുടെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ടൂര്‍ണമെന്റ് യു.എ.ഇയിലല്ല, നിഷ്പക്ഷ വേദിയില്‍ നടക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവിടെയുള്ള ചൂട് കൊണ്ട് നമുക്ക് കൂടുതല്‍ പരിക്കുകളൊന്നും ഉണ്ടാകില്ല. ശ്രീലങ്കയാണ് ടൂര്‍ണമെന്റിന് ഏറ്റവും അനുയോജ്യം. ഇത് ബഹിഷ്‌കരിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. നമുക്ക് ആദ്യം സാഹചര്യം മനസിലാക്കാം, എന്നിട്ട് തീരുമാനമെടുക്കാം- ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം