ഇവരൊന്നും ഇല്ലെങ്കിലും ബോളിംഗില്‍ താനൊറ്റക്ക് മതി എന്ന മട്ടിലായിരുന്നു അവന്‍റെ ബോളിംഗ്!

2003ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന TVS കപ്പ് ട്രൈ സീരീസ് ഓര്‍ക്കുന്നുണ്ടോ.? ആ ടൂര്‍ണമെന്റിന് എത്തുന്ന അജയ്യരായ ഓസ്‌ട്രേലിയന്‍ സംഘത്തിലെ പേസ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മഗ്രാത്തും, ബ്രെറ്റ്‌ലീയും, ഗില്ലെസ്പിയുമൊന്നുമില്ല എന്ന മനം കുളിര്‍ക്കുന്ന ആശ്വാസകരമായ വാര്‍ത്തയില്‍ മതിമറന്നിരുന്ന ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടേയും മനസ്സില്‍ ടൂര്‍ണമെന്റ് തുടങ്ങിയ ശേഷം തികച്ചും അപ്രതീക്ഷിതമായി കരിനിഴല്‍ വീഴ്ത്തിയ ഇടംകയ്യന്‍ പേസ് ബൗളിങ്ങിന്റെ വക്ര ബുദ്ധിയുമായി വന്ന് പന്തെറിഞ്ഞ ഈ മഹാനെ ഓര്‍ക്കുന്നുണ്ടോ.. ദി ഈസ് നാഥാന്‍ ബ്രാക്കന്‍.

ഇവരൊന്നും ഇല്ലെങ്കിലും പേസ് ബൗളിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റിന് ഞാനൊറ്റക്ക് മതി എന്ന മട്ടിലായിരുന്നു ആ ടൂര്‍ണമെന്റില്‍ ബ്രാക്കന്‍ പന്തെറിഞ്ഞത്. അതും ഇന്ത്യയിലെ ബാറ്റിങ്ങിന് അനുകൂല്യമായ ട്രാക്കുകളില്‍. ഇന്ത്യയുടേയും, ന്യൂസിലാന്റിന്റെയും പ്രമുഖ ബാറ്റ്‌സ്മാന്മാര്‍ ബ്രാക്കനെ നേരിടാന്‍ പാടുപ്പെട്ടു. ഇന്ത്യന്‍ നിരയില്‍ സെവാഗിനെ മാത്രം മൂന്ന് തവണയാണ് ബ്രാക്കന്‍ പുറത്താക്കിയത്. അതില്‍ 2 തവണ പൂജ്യത്തിനും.

ഒടുവില്‍ ഓസ്‌ട്രേലിയയുടെ കിരീട വിജയത്തിലേക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിക്കൊണ്ടുളള 6 മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റിന്റെ ടോപ് ബൗളിങ്ങ് ഫിഗറും. ഇതൊക്കെയാണെങ്കിലും, പതിവ് പോലെ ആ ടൂര്‍ണമെന്റിന് ശേഷം നേരത്തെ മെന്‍ഷന്‍ ചെയ്ത മറ്റ് മൂന്ന് പ്രമുഖ ബൗളര്‍മാരുടെ തിരിച്ച് വരവോട് കൂടി ഓസ്‌ട്രേലിയന്‍ ഏകദിന ടീമിലെ സ്ഥാനം ബ്രാക്കന് നഷ്ടപ്പെട്ടു.

പിന്നീട് ഒരു തിരിച്ച് വരവ് ഉണ്ടാകുന്നത് ഗില്ലെസ്പിയുടെ പരിക്കിനെ തുടര്‍ന്ന് കിട്ടിയ ഗ്യാപ്പില്‍ നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2005 ലും. 2001ല്‍ അരങ്ങേറിയ ശേഷം, ഇന്ത്യയില്‍ നടന്ന ഏകദിന മത്സരങ്ങളിലേതടക്കം കരിയര്‍ തുടക്കത്തില്‍ മാന്യമായ പ്രകടങ്ങള്‍ ഒക്കെ ഉണ്ടായിട്ടു പോലും പരിക്കിനേക്കാളേറെ, അന്ന് ഓസ്‌ട്രേലിയന്‍ ടീമില്‍ പേസ് ബൗളിങ്ങ് പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്തത് കൊണ്ട് ടീമിലെ സ്ഥാനം വല്ലപ്പോഴുമായുളള അവസരങ്ങള്‍ ബ്രാക്കന് കിട്ടുന്ന ചില ലോട്ടറികളായി മാറി.

2005 ഓട് കൂടി പിന്നിടുളള കുറച്ച് വര്‍ഷങ്ങള്‍ ടീമില്‍ സ്ഥിരം സാനിധ്യമായെങ്കിലും, കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് 2009ഓട് കൂടി അന്താരാഷ്ട്ര ക്രിക്കറ്റിനോട് ബ്രാക്കന്‍ വിട പറയുകയും ചെയ്തു.. പക്ഷെ, ഇക്കാലത്തിനിടയില്‍ ഏറ്റവും മികച്ച നിലവാരത്തില്‍ തന്നെ പന്തെറിഞ്ഞു കൊണ്ട് തന്നെ ഇംപ്രസീവായ ഒരു ഏകദിന കരിയര്‍ സ്റ്റാറ്റസും നാഥാന്‍ ബ്രാക്കന്‍ സ്ഥാപിച്ചെടുത്തിട്ടുണ്ട്.

ഏകദിന മത്സരങ്ങളില്‍ താന്‍ ഏറ്റവും അനുയോജ്യനാണെന്ന് തെളിയിച്ച് കൊണ്ട് സ്വിങ് ബോളുകളുമായി ഒരു മികച്ച ന്യൂ ബോള്‍ ബൗളര്‍ എന്ന നിലയില്‍ തന്നെ, ഡെത്ത് ഓവറുകളിലും വിദഗ്ദമായി പന്തെറിഞ്ഞ് കൊണ്ട് എതിര്‍ ബാറ്റ്‌സ്മാന് ചങ്കിടിപ്പ് കൂട്ടുന്നതില്‍ പേര് കേട്ടവനായിരുന്ന ഒരു ബൗളര്‍. മാത്രവുമല്ല, ബാറ്റ്‌സ്മാനെ കബളിപ്പിച്ച് സ്ലോ ബോള്‍ സമര്‍ത്ഥമായി എറിയുന്നതിലും അതിവിദഗ്ദനായിരുന്നു ഒരു ഇടംകയ്യന്‍ സ്‌റ്റൈലിഷ് പ്ലെയര്‍..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം