സിറാജിനെ കളിയിലെ കേമനാക്കിയില്ല, കാരണം പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ലോര്‍ഡ്‌സില്‍ കളിയുടെ സമസ്ത തലങ്ങളിലും ഇംഗ്ലണ്ടിനെ കടത്തിവെട്ടിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും ബോളര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ മാന്‍ ഓഫ് മാച്ചിനുള്ള മത്സരവും കടുത്തു. രണ്ടാം ടെസ്റ്റില്‍ ആകെ എട്ട് വിക്കറ്റ് പിഴുത പേസര്‍ മുഹമ്മദ് സിറാജ് കളിയിലെ കേമനാകുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ കെ.എല്‍. രാഹുലിന് പ്ലേയര്‍ ഓഫ് മാച്ച് പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ ചിലരൊക്കെ നെറ്റിചുളിച്ചു. എന്തുകൊണ്ടാണ് സിറാജിനെ പിന്തള്ളി രാഹുല്‍ മാന്‍ ഓഫ് ദ മാച്ചായതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം.

തീര്‍ച്ചയായും സിറാജ് മാന്‍ ഓഫ് ദ മാച്ചിനുള്ള മത്സരാര്‍ത്ഥിയായിരുന്നു. പക്ഷേ, രാഹുലിന്റെ ബാറ്റിംഗ് വേറിട്ടുനില്‍ക്കുന്നതായി. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ബാറ്റ് ചെയ്യാന്‍ നിയോഗിക്കപ്പട്ടെ ഇന്ത്യക്കായി രോഹിത്തിനൊപ്പം രാഹുല്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി. തുടക്കത്തില്‍ രാഹുല്‍ മെല്ലെയാണ് കളിച്ചത്. എന്നാല്‍ രോഹിത് പുറത്തായശേഷം സ്‌കോറിംഗിന്റെ വേഗം കൂട്ടി. ഇന്ത്യന്‍ സ്‌കോറിന് അടിത്തറ പാകിയത് രാഹുലാണ്- സാബ കരീം പറഞ്ഞു.

350 റണ്‍സിലധികം നേടുമ്പോഴെല്ലാം ഇന്ത്യയുടെ ജയസാധ്യതയേറുന്നെന്ന കാര്യം നമ്മള്‍ പലകുറി ചര്‍ച്ച ചെയ്തതാണ്. ഇക്കുറി ആ ലക്ഷ്യം നേടുന്നതില്‍ രാഹുല്‍ വലിയ പങ്കുവഹിച്ചു. മറ്റു ബാറ്റ്‌സ്മാന്മാര്‍ കളിക്കാന്‍ പ്രയാസപ്പെട്ട പിച്ചില്‍ രാഹുലും ജോ റൂട്ടും മാത്രമേ സെഞ്ച്വറി നേടിയുള്ളൂ. അതായിരിക്കാം രാഹുലിനെ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കാന്‍ കാരണം- കരീം വിലയിരുത്തി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക