ഭാരിച്ച ചുമതലകളൊന്നും തരേണ്ട, ഓഫർ നിരസിച്ച് ശ്രേയസ് അയ്യർ

2025 ലെ ദുലീപ് ട്രോഫിക്ക് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സോണൽ ഇവന്റിലെ നിലവിലെ റണ്ണേഴ്‌സ് അപ്പായ വെസ്റ്റ് സോൺ, വരാനിരിക്കുന്ന ടൂർണമെന്റിനുള്ള ടീമിന്റെ ക്യാപ്റ്റനായി സ്റ്റാർ ഇന്ത്യൻ ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ തിരഞ്ഞെടുത്തു. താക്കൂറിനെ പരമ്പരയിലെ ഫസ്റ്റ് ചോയ്‌സ് ക്യാപ്റ്റനായി ഒരിക്കലും കരുതിയിരുന്നില്ല. കാരണം സോണൽ സെലക്ടർമാർ സ്റ്റാർ ബാറ്റർ ശ്രേയസ് അയ്യർ ഈ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് വിചാരിച്ചത്.

റിപ്പോർട്ടുകൾ അനുസരിച്ച്, വെസ്റ്റ് സോൺ ടീമിനെ നയിക്കാൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സഞ്ജയ് പാട്ടീൽ അയ്യർക്ക് ഒരു ഓഫർ നൽകിയിരുന്നു. എന്നാൽ താരം അതിൽ താൽപ്പര്യം കാണിച്ചില്ല. ഇതോടെയാണ് വെസ്റ്റ് സോൺ ശാർദുലിനെ ബന്ധപ്പെടുകയും അദ്ദേഹത്തെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തത്. അദ്ദേഹം സന്തോഷത്തോടെ അതിന് സമ്മതം പറഞ്ഞു.

“അതെ, വെസ്റ്റ് സോൺ സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് ടീമിനെ നയിക്കാനുള്ള ഓഫർ അയ്യർ നിരസിച്ചു എന്നത് സത്യമാണ്. തുടർന്ന്, മുംബൈ ചീഫ് സെലക്ടറും കമ്മിറ്റി ചെയർമാനുമായ സഞ്ജയ് പാട്ടീൽ, ടീമിനെ നയിക്കാൻ താക്കൂറിനെ സമീപിച്ചു. ഈ അവസരം താക്കൂർ സന്തോഷത്തോടെ സ്വീകരിച്ചു,” റിപ്പോർട്ടിൽ പറയുന്നു.

2025-ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ശ്രേയസ് അയ്യരെ സെലക്ഷൻ കമ്മിറ്റി അവഗണിച്ചിരുന്നു. ഈ നിരാശ മാറ്റിനിർത്തിയാൽ, യുവ വലംകൈയ്യൻ ബാറ്റർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് ശ്രദ്ധ തിരിക്കും. കാരണം അദ്ദേഹം വെസ്റ്റ് സോണിന്റെ മധ്യനിരയിൽ നിർണായക പങ്ക് വഹിക്കും. അവരുടെ ടോപ് ഓർഡറിൽ റുതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, ഹാർ തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്നു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി