അന്ന് സച്ചിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യക്കാര്‍ എന്നെ ജീവനോടെ കത്തിച്ചേനെ, ഭയപ്പെടുത്തിയ സംഭവം ഓര്‍ത്തെടുത്ത് അക്തര്‍

ക്രിക്കറ്റിലെ ഏറ്റവും കടുത്ത എതിരാളികളാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പാകിസ്ഥാന്റെ മുന്‍ പേസ് ബൗളര്‍ ഷൊയ്ബ് അക്തറും. ഇരുവരും കളത്തില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം കാണികള്‍ക്ക് ആവേശകരമായ നിമിഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് പിച്ചിന് പുറത്ത് സച്ചിനും അക്തറും നല്ല സുഹൃത്തുക്കള്‍ തന്നെ. സച്ചിനുമൊത്തുള്ള അപൂര്‍വ്വനിമിഷങ്ങളിലൊന്ന് ഓര്‍ത്തെടുക്കുകയാണ് അക്തര്‍.

പാകിസ്ഥാന്‍ കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും സ്‌നേഹം തന്നിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യാ സന്ദര്‍ശനങ്ങള്‍ക്കിടെ നല്ല ഒരുപാട് ഓര്‍മ്മകള്‍ ലഭിച്ചിട്ടുണ്ട്. 2007ലെ ഇന്ത്യന്‍ പര്യടനത്തിനിടെ ഒരു അവാര്‍ഡ് ദാന ചടങ്ങുണ്ടായിരുന്നു. അതിനുശേഷം എല്ലാവരും ഒത്തുചേര്‍ന്നു. എന്നത്തെയും പോലെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് തമാശക്കായി സച്ചിനെ എടുത്തുയര്‍ത്തി. പക്ഷേ, സച്ചിന്‍ എന്റെ കൈയില്‍ നിന്ന് വഴുതി താഴേക്കു വീണു. ആ നിമിഷം എന്റെ ജീവന്‍ പോയി. സച്ചിന് പരിക്കേല്‍ക്കുകയോ കായികക്ഷമത നഷ്ടപ്പെടുകയോ ചെയ്‌തെങ്കില്‍ പിന്നീട് ഒരിക്കലും എനിക്ക് ഇന്ത്യന്‍ വിസ ലഭിക്കില്ലെന്ന് ഞാന്‍ ഭയന്നു. ഇന്ത്യക്കാര്‍ ഒരിക്കലും ഇവിടേക്ക് വരാന്‍ അനുവദിക്കില്ല. എന്നെ ജീവനോടെ കത്തിച്ചേനെ- അക്തര്‍ പറഞ്ഞു.

സച്ചിന്‍ നിലത്തു വീണപ്പോള്‍ ഹര്‍ഭജനും യുവരാജും നിങ്ങള്‍ എന്താണ് കാണിക്കുന്നതെന്ന് ചോദിച്ചു. എന്താണെന്ന് അറിയില്ല. അങ്ങനെ സംഭവിച്ചെന്ന് ഞാന്‍ മറുപടി നല്‍കി. പിന്നീട് സച്ചിന്റെ അടുത്തേക്ക് പോയി, എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് തിരക്കി. ഒരു കുഴപ്പവുമില്ലെന്ന് സച്ചിന്‍ മറുപടി പറഞ്ഞു. താങ്കള്‍ക്ക് എന്തെങ്കിലും പറ്റിയെങ്കില്‍ ഞാന്‍ കുഴപ്പത്തിലായേനെ എന്ന് സച്ചിനോട് പറഞ്ഞു. ഇന്ത്യന്‍ ആരാധകരും മാധ്യമങ്ങളും എന്നെ വേട്ടയാടിയേനെ. അത്തവണത്തെ പരമ്പരയില്‍ സച്ചിന്‍ പാക് ബൗളിംഗിനെ കടന്നാക്രമിച്ചു. സച്ചിന് ഫിറ്റ്‌നസ് ഇല്ലാതിരുന്നെങ്കിലെന്ന് അപ്പോള്‍ താന്‍ ആഗ്രഹിച്ചതായും അക്തര്‍ പറഞ്ഞു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക