അന്ന് സച്ചിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യക്കാര്‍ എന്നെ ജീവനോടെ കത്തിച്ചേനെ, ഭയപ്പെടുത്തിയ സംഭവം ഓര്‍ത്തെടുത്ത് അക്തര്‍

ക്രിക്കറ്റിലെ ഏറ്റവും കടുത്ത എതിരാളികളാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പാകിസ്ഥാന്റെ മുന്‍ പേസ് ബൗളര്‍ ഷൊയ്ബ് അക്തറും. ഇരുവരും കളത്തില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം കാണികള്‍ക്ക് ആവേശകരമായ നിമിഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് പിച്ചിന് പുറത്ത് സച്ചിനും അക്തറും നല്ല സുഹൃത്തുക്കള്‍ തന്നെ. സച്ചിനുമൊത്തുള്ള അപൂര്‍വ്വനിമിഷങ്ങളിലൊന്ന് ഓര്‍ത്തെടുക്കുകയാണ് അക്തര്‍.

പാകിസ്ഥാന്‍ കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും സ്‌നേഹം തന്നിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യാ സന്ദര്‍ശനങ്ങള്‍ക്കിടെ നല്ല ഒരുപാട് ഓര്‍മ്മകള്‍ ലഭിച്ചിട്ടുണ്ട്. 2007ലെ ഇന്ത്യന്‍ പര്യടനത്തിനിടെ ഒരു അവാര്‍ഡ് ദാന ചടങ്ങുണ്ടായിരുന്നു. അതിനുശേഷം എല്ലാവരും ഒത്തുചേര്‍ന്നു. എന്നത്തെയും പോലെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് തമാശക്കായി സച്ചിനെ എടുത്തുയര്‍ത്തി. പക്ഷേ, സച്ചിന്‍ എന്റെ കൈയില്‍ നിന്ന് വഴുതി താഴേക്കു വീണു. ആ നിമിഷം എന്റെ ജീവന്‍ പോയി. സച്ചിന് പരിക്കേല്‍ക്കുകയോ കായികക്ഷമത നഷ്ടപ്പെടുകയോ ചെയ്‌തെങ്കില്‍ പിന്നീട് ഒരിക്കലും എനിക്ക് ഇന്ത്യന്‍ വിസ ലഭിക്കില്ലെന്ന് ഞാന്‍ ഭയന്നു. ഇന്ത്യക്കാര്‍ ഒരിക്കലും ഇവിടേക്ക് വരാന്‍ അനുവദിക്കില്ല. എന്നെ ജീവനോടെ കത്തിച്ചേനെ- അക്തര്‍ പറഞ്ഞു.

സച്ചിന്‍ നിലത്തു വീണപ്പോള്‍ ഹര്‍ഭജനും യുവരാജും നിങ്ങള്‍ എന്താണ് കാണിക്കുന്നതെന്ന് ചോദിച്ചു. എന്താണെന്ന് അറിയില്ല. അങ്ങനെ സംഭവിച്ചെന്ന് ഞാന്‍ മറുപടി നല്‍കി. പിന്നീട് സച്ചിന്റെ അടുത്തേക്ക് പോയി, എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് തിരക്കി. ഒരു കുഴപ്പവുമില്ലെന്ന് സച്ചിന്‍ മറുപടി പറഞ്ഞു. താങ്കള്‍ക്ക് എന്തെങ്കിലും പറ്റിയെങ്കില്‍ ഞാന്‍ കുഴപ്പത്തിലായേനെ എന്ന് സച്ചിനോട് പറഞ്ഞു. ഇന്ത്യന്‍ ആരാധകരും മാധ്യമങ്ങളും എന്നെ വേട്ടയാടിയേനെ. അത്തവണത്തെ പരമ്പരയില്‍ സച്ചിന്‍ പാക് ബൗളിംഗിനെ കടന്നാക്രമിച്ചു. സച്ചിന് ഫിറ്റ്‌നസ് ഇല്ലാതിരുന്നെങ്കിലെന്ന് അപ്പോള്‍ താന്‍ ആഗ്രഹിച്ചതായും അക്തര്‍ പറഞ്ഞു

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്