ഈ സീസണിലൂം ബേസിലിന് നാണക്കേട് ; ഒരോവറില്‍ ബട്‌ളര്‍ അടിച്ചത് 26 റണ്‍സ്, 2018 ല്‍ വഴങ്ങിയത്ര ഉണ്ടായില്ല

രാജസ്ഥാന്റെ ജോസ് ബട്‌ലറില്‍ നിന്നും തകര്‍പ്പനടി നേടിയതോടെ ഐപിഎല്ലിലെ ഈ സീസണില്‍ ഏറ്റവും റണ്‍സ് വഴങ്ങിയ രണ്ടാമത്തെ താരമെന്ന നാണക്കേടില്‍ മുംബൈ ഇന്ത്യന്‍സിന്റെ മലയാളിതാരം ബേസില്‍ തമ്പി. പവര്‍പ്‌ളേയിലെ നാലാമത്തെ ഓവറില്‍ ബേസില്‍ വഴങ്ങിയത് 26 റണ്‍സായിരുന്നു.

ആദ് പന്ത് ഡോട്ടാക്കി തുടങ്ങിയ ബട്‌ളര്‍ രണ്ടാം പന്തില്‍ ബൗണ്ടറിയടിച്ചു. പിന്നീട് തുടര്‍ച്ചയായി രണ്ടു പന്തില്‍ സിക്‌സര്‍ പറത്തി. അടുത്ത പന്തില്‍ ബൗണ്ടറിയും അവസാന പന്തില്‍ സിക്‌സറും പറത്തി. ഐപിഎല്‍ 15ാം സീസണ്‍ ആരംഭിച്ച ശേഷമുള്ള ഏറ്റവും മോശം ഓവറു കളിലൊന്നാണിത്. ബുംറയും സാംസും ചേര്‍ന്ന് രാജസ്ഥാനെ ആദ്യ മൂന്ന് ഓവറില്‍ വലിയ സ്‌കോര്‍ നേടാതെ തടഞ്ഞു നിര്‍ത്തിയതിന് പിന്നാലെയാണ് ബേസില്‍ നാലാം ഓവര്‍ എറിയാനെത്തിയത്.

അതേസമയം 30 റണ്‍സ് ഒരോവറില്‍ വിട്ടുകൊടുത്ത പഞ്ചാബിന്റെ ഒഡീന്‍ സ്മിത്താണ് ഈ സീസണില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങിയയാള്‍. 25 റണ്‍സ് വിട്ടുകൊടുത്ത് സിഎസ്‌കെയുടെ ശിവം ദുബെ, ആര്‍സിബിയുടെ മുഹമ്മദ് സിറാജ് എന്നിവരാണ് മൂന്നാം സ്ഥാനത്ത്.

ഒരു ഐപിഎല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമെന്ന നാണക്കേടിന്റെ റെക്കോഡും ബേസിലിന്റെ പേരിലാണ്. 2018ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായിരുന്ന ബേസില്‍ തമ്പി നാല് ഓവറില്‍ വഴങ്ങിയത് 70 റണ്‍സാണ്.

ആറ് സിക്സും അഞ്ച് ബൗണ്ടറിയും ബേസിലിന് വഴങ്ങേണ്ടി വന്നു. അതേസമയം കഴിഞ്ഞ മത്സരത്തിലും ബട്‌ളര്‍ സമാന രീതിയിലുള്ള ബാറ്റിംഗ് നടത്തി. അന്ന് ഇരയായത് ഉമ്രാന്‍ മാലിക്കായിരുന്നു. 21 റണ്‍സാണ് ബട്‌ളര്‍ മാലിക്കിന്റെ ഓവറില്‍ അടിച്ചത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം