'വിരാടിന്‍റെ പിന്‍ഗാമിയായി സഞ്ജുവിനെ കൊണ്ടുവരണം'; ധീര പ്രസ്താവനയുമായി മലയാളികളുടെ ബിന്നിച്ചായന്‍

വിരാട് കോഹ്‌ലി-രോഹിത് ശര്‍മ്മ വിരമിക്കലിന് ശേഷം മലയാളി താരം സഞ്ജു സാംസണെ ബിസിസിഐ പിന്തുണയ്ക്കണമെന്ന് മുന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി. ടി20യില്‍നിന്ന് രോഹിത്തും കോഹ്‌ലിയും വിരമിച്ച ഒഴിവിലേക്ക് ഏറ്റവും അനുയോജ്യരാവര്‍ ആരാണെന്നാണ് താങ്കള്‍ കരുതുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കവേയാണ് ബിന്നി സഞ്ജുവിന്റെ പേര് തിരഞ്ഞെടുത്തത്.

കോഹ്‌ലിയും രോഹിത്തും പോകുന്നതോടെ സഞ്ജു സാംസണിന് കുറച്ചുകൂടി പിന്തുണയും അവസരവും ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. ലഭിക്കുന്ന ചെറിയ അവസരങ്ങള്‍ പോലും സഞ്ജു പരമാവധി മുതലെടുക്കുന്നുണ്ട്. മുന്നോട്ടു പോകുമ്പോള്‍ സഞ്ജുവിന് സ്ഥിരമായി അവസരങ്ങള്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം- സ്റ്റുവര്‍ട്ട് ബിന്നി പറഞ്ഞു.

നിലവില്‍ ദുലീപ് ട്രോഫിയില്‍ കളിക്കുകയാണ് സഞ്ജു. മോശം ഫോമിലായിരുന്ന സഞ്ജു ദുലീപ് ട്രോഫിയില്‍ സ്ഥിരതയോടെ തന്നെ കളിച്ചുവെന്ന് പറയാം. രണ്ട് മത്സരത്തില്‍ നിന്ന് നാല് ഇന്നിങ്സ് ബാറ്റ് ചെയ്ത സഞ്ജു സാംസണ്‍ 196 റണ്‍സാണ് നേടിയത്. 49 ശരാശരിയില്‍ കളിച്ച സഞ്ജു മികച്ച സ്ട്രൈക്ക് റേറ്റിലും റണ്‍സുയര്‍ത്തി.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി