സഞ്ജുവൊന്നും ടി20 ലോകകപ്പ് കളിക്കാന്‍ പോകുന്നില്ല; ഉത്തരം കിട്ടാത്ത ചോദ്യത്തെ കുറിച്ച് ചോപ്ര

സഞ്ജു സാംസണും ജിതേഷ് ശര്‍മ്മയും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള കഴിവ് ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ക്ക് അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ പോയ സാഹചര്യത്തിലാണ് ചോപ്രയുടെ ഈ വിലയിരുത്തല്‍.

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജിതേഷും അവസാന മത്സരത്തില്‍ സാംസണും കളിച്ചതിനാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന് ഇന്ത്യക്ക് അറിയില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു.

ആരാണ് ഞങ്ങളുടെ കീപ്പര്‍ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. ജിതേഷ് ശര്‍മ്മ ആദ്യ രണ്ട് മത്സരങ്ങളും കളിച്ചു. അതിന് ശേഷം സഞ്ജു സാംസണ്‍ ഒരു മത്സരം കളിച്ചു. ആദ്യ മത്സരത്തില്‍ ജിതേഷ് നന്നായി ബാറ്റ് ചെയ്തു, രണ്ടാമത്തേതില്‍ അക്കൗണ്ട് തുറന്നില്ല, മൂന്നാമത്തേതില്‍ സഞ്ജു അക്കൗണ്ട് തുറന്നില്ല- ചോപ്ര കൂട്ടിച്ചേര്‍ത്തു.

രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ക്കും പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആദ്യ മത്സരത്തില്‍ ജിതേഷ് ശര്‍മ്മ 20 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഡക്കായി പുറത്തായി. ബുധനാഴ്ച എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന ടി20യില്‍ സഞ്ജുവും പൂജ്യത്തിന് പുറത്തായി.

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യ 3-0 ന് പരമ്പര തൂത്തുവാരി ജൂണ്‍ മുതല്‍ ആരംഭിക്കുന്ന ലോകകപ്പിന് മുമ്പുള്ള തങ്ങളുടെ അവസാന ടി20 മത്സരം അടയാളപ്പെടുത്തി.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ