സഞ്ജു മിടുക്കനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍, എന്നാല്‍ ടീം മാനേജ്‌മെന്റ് അവനെ നശിപ്പിക്കുന്നു; വിലയിരുത്തലുമായി മുന്‍ സെലക്ടര്‍

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്ന മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി മുന്‍ സെലക്ടര്‍ സാബ കരീം. ഒരു മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെതിരേ വലിയ വിമര്‍ശനം ഉയര്‍ത്തേണ്ടതില്ലെന്നും അവന് അര്‍ഹിച്ച ബാറ്റിങ് പൊസിഷന്‍ നല്‍കാതെ ടീം മാനേജ്മെന്റ് അവനെ പ്രയാസപ്പെടുത്തുകയാണെന്നും സാബ കരീം പറഞ്ഞു.

സഞ്ജു സാംസണ്‍ മിടുക്കനായ വിക്കറ്റ് കീപ്പറാണ്. അവനെ ഒരു പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മോശമായി ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു നല്ല ബാറ്റ്സ്മാന്‍ എന്നതിലുപരിയായി നല്ല വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്നാണ് അവനെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.

സഞ്ജുവിന് ഒരു ബാറ്റിംഗ് പൊസിഷനില്‍ സ്ഥിരമായി സ്ഥാനം ലഭിക്കുന്നില്ല. 4,5 ബാറ്റിംഗ് പൊസിഷനുകളിലാണ് സഞ്ജു കളിച്ചിരുന്നത്. ഇടവേളക്ക് ശേഷം ടീമിലെത്തിയപ്പോള്‍ മൂന്നാം നമ്പറില്‍ കളിപ്പിച്ചു.

ഇവിടെയാണ് വലിയൊരു ആശയക്കുഴപ്പം ഉണ്ടാകുന്നത്. കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ ഓപ്പണറാവില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഇഷാന്‍ ഓപ്പണിങ്ങില്‍ ഇതേ മികവ് തുടര്‍ന്നാല്‍ ലോകകപ്പില്‍ ഇന്ത്യ രോഹിത്തിനൊപ്പം ഇഷാനെ ഓപ്പണറാക്കുമോ?- സാബ കരീം ചോദിച്ചു.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ