ലോക കപ്പിന് മുമ്പ് ശാസ്ത്രിയും കോഹ്‌ലിയും തമ്മില്‍ തെറ്റിയിരുന്നു; വിലയിരുത്തലുമായി ഇന്‍സമാം

2021 ലെ ടി20 ലോക കപ്പിന് മുമ്പേ വിരാട് കോഹ്ലിയും രവി ശാസ്ത്രിയും തമ്മിലുള്ള ബന്ധം സുഖകരമായിരുന്നില്ലെന്ന വിലയിരുത്തലുമായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഈ പ്രശ്‌നം ലോക കപ്പില്‍ പ്രതിഫലിച്ചെന്നും, അതിനാലാണ് ഇന്ത്യ സെമി കാണാതെ പുറത്തായതെന്നും ഇന്‍സമാം പറഞ്ഞു.

‘ടി20 ലോക കപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ ഇത് പറഞ്ഞിരുന്നു. ടൂര്‍ണമെന്റ് കഴിയുന്നതോടെ ക്യാപ്റ്റന്‍സി രാജിവയ്ക്കും എന്ന പ്രസ്താവന… അത് ശരിയല്ല. വലിയ ഇവന്റ് ആണ് കളിക്കുന്നത്. ഈ പ്രസ്താവനയിലൂടെ നിങ്ങള്‍ക്ക് സമ്മര്‍ദം ഉണ്ടെന്നും അസ്വസ്ഥനാണെന്നുമാണ് വ്യക്തമാവുന്നത്. ടൂര്‍ണമെന്റിന് ശേഷം ശാസ്ത്രിക്ക് പകരം ദ്രാവിഡ് വരുമെന്ന് അവര്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു.’

‘വലിയ ടൂര്‍ണമെന്റുകള്‍ക്ക് മുന്‍പ് ഇങ്ങനെ സംഭവിക്കരുത്. നിങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെടുകയാണ്. ടി20 ലോക കപ്പ് ജയിക്കണം എന്നായിരുന്നു ഇന്ത്യക്ക് എങ്കില്‍ ക്യാപ്റ്റനേയും കോച്ചിനേയും അവര്‍ മാറ്റുമായിരുന്നോ? അവര്‍ക്കിടയില്‍ എന്തോ പ്രശ്നമുണ്ട്’ ഇന്‍സമാം പറഞ്ഞു.

യുഎഇയില്‍ നടന്ന ടി20 ലോക കപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നീ ടീമുകളോട് ആദ്യ മത്സരത്തില്‍ നേരിട്ട തോല്‍വിയാണ് ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ടി20 ലോക കപ്പിന് ശേഷം ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡും ടി20 നായകനായി രോഹിത് ശര്‍മ്മയും ചുതലയേറ്റിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ