"ഈ ഫാഫും കോഹ്‌ലിയും ചേർന്നാൽ മാസ് ഡാ, ദൈവത്തിൻറെ പോരാളികൾ പതിവ് തെറ്റാതെ തോറ്റു ; ബാംഗ്ലൂരിന് തകർപ്പൻ ജയം

ഈ സീസണിലെ ആവേശ മത്സരങ്ങളുടെ നിലയിലായിരുന്നു മുംബൈ- ബാംഗ്ലൂർ പോരാട്ടത്തെ ആരാധകർ കണ്ടിരുന്നത്. എന്നാൽ വൺ സൈഡ് മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 8 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ 148 റൺസ് കൂട്ടിച്ചേർത്ത നായകൻ ഫാഫും സൂപ്പർ താരം കോഹ്‌ലിയും ചേർന്നാണ് വിജയം എളുപ്പമാക്കിയത്. ഫാഫ് 73 റൺസ് നേടിയപ്പോൾ കോഹ്ലി 82 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫാഫിനെ കൂടാതെ ദിനേശ് കാർത്തിക്കിന്റെ വിക്കറ്റാണ് ബാംഗ്ലൂരിന് നഷ്ടമായത്. വിജയവരകടക്കുമ്പോൾ മാക്സ്വെല് 12 ആയിരുന്നു കോഹ്‌ലിക്ക് കൂട്ട്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ 100 റൺസ് പോലും നേടില്ല എന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നാണ് 171ൽഎത്തിയത് . തുടക്കത്തില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ മുംബൈയെ അഞ്ചാമനായി ക്രീസിലെത്തിയ യുവതാരം തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ അർദ്ധ സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. ബാംഗ്ലൂരിന്റെ അച്ചടക്കമുള്ള ബോളിങ്ങിന് മുന്നിൽ മുംബൈ തകർന്നടിഞ്ഞു . 5.2 ഓവറിനിടെ 20 റണ്‍സ് ചേര്‍ത്തപ്പോഴേക്കും മുംബൈക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി. ഇഷാൻ കിഷൻ 10 രോഹിത് 1 കാമറൂൺ ഗ്രീൻ 5 എന്നിവർ വേഗം പുറത്തായപ്പോൾ തിലക് വർമ്മ ക്രീസിലെത്തി. ടി20 യിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ സൂര്യകുമാർ മികച്ച ഇന്നിംഗ്സ് കളിക്കുമെന്ന് തോന്നിക്കുന്നതിടെ സ്കൈ 15 വീണു.

എന്നാൽ തിലക് വർമ്മ മുംബൈയുടെ ഹീറോ ആയി . തോറ്റെങ്കിലും അയാൾക്ക് നന്ദി പറയുകയിരിക്കും മുംബൈ ഇന്ത്യൻസ് ആരാധകർ. അയാൾ ഇല്ലായിരുന്നെങ്കിൽ ആദ്യ കളിയിൽ ഒന്നും പൊരുതാൻ പോലും ആകാതെ തങ്ങളുടെ ടീം നിൽക്കും എന്നവർക്ക് അറിയാം. അയാൾ ക്രീസിലെത്തിയപ്പോൾ ഉള്ള അപകട അവസ്ഥയിൽ നിന്ന് പൊരുത്തനാകുന്ന ഒരു സ്കോറിലേക്ക് എത്തിച്ചത് യുവതാരം തിലക് വർമ്മയാണ്. 46 പന്തിൽ 84 റൺസാണ് തിലക് നേടിയത്. കടുത്ത ആരാധകർ പോലും എത്തില്ല എന്നുകരുതിയ 171/ 7 എന്ന നിലയിൽ എത്തിച്ചതിൽ വഹിച്ച പങ്ക് വലുതായിരുന്നു.

ഈ പിച്ചിൽ തന്നെ ഞാൻ കളിച്ച് കാണിക്കാം എന്ന രീതിയിൽ ബാറ്റ് ചെയ്ത തിലക് വർമ്മ ഒരു പേടിയുമില്ലാതെ തന്റെ സ്ഥിരം ശൈലിയിൽ കളിച്ചപ്പോൾ 100 പോലും കടക്കില്ല എന്ന് കരുതിയ ടീം സ്കോർ 171 ൽ എത്തിയത്. വിക്കറ്റുകൾ ഇല പോലെ കൊഴിഞ്ഞപ്പോഴും പാറ പോലെ ഉറച്ചുനിന്ന തിലകിന് സ്വൽപ്പം പിന്തുണ കൊടുത്തത് നെഹാൽ വധേരയും (21 ) അർഷാദ് ഖാൻ 15(9 ) ആയിരുന്നു. ബാക്കി താരങ്ങൾ ആരും മികച്ച പ്രകടനം പുറത്തെടുക്കാത്തപ്പോൾ പ്രത്യേകിച്ച് ലേലത്തിൽ കോടികൾ വാരിയവർ ഒകെ നിരാശപെടുത്തിയപ്പോൾ തിലക് വർമ്മ മുംബൈയുടെ ഭാഗ്യനക്ഷത്രമായി. ബാംഗ്ലൂരിനായി കരൺ ശർമ്മ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാക്കി പന്തെറിഞ്ഞ എല്ലാ ബോളറുമാരും ഓരോ വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിംഗിൽ സ്വന്തം സ്റ്റേഡിയത്തിൽ നിറഞ്ഞ് കവിഞ്ഞ ഗാലറിക്ക് മുന്നിൽ കളിക്കുന്ന രീതി മുംബൈക്ക് ബാംഗ്ലൂർ കാണിച്ചുകൊടുത്തു. ഫാഫ്- കോഹ്ലി സഖ്യത്തെ പരീക്ഷിക്കാൻ മുംബൈക് ആയില്ല. തുടക്കത്തിൽ ഫാഫ് ആയിരുന്നു കൂടുതൽ ആക്രമണകാരി .

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ