രഞ്ജി ട്രോഫി 2024-25: തമിഴ്നാടിനെതിരെ തോല്‍വി ഒഴിവാക്കാന്‍ തകര്‍ത്ത് അഭിനയിച്ച് നവ്ദീപ് സൈനി, വിമര്‍ശനം

ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി-തമിഴ്‌നാട് രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. മത്സരത്തിന്റെ അവസാന ദിനം തോല്‍വി ഒഴിവാക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞു. അതേസമയം തമിഴ്നാട് വിജയത്തിന് രണ്ട് വിക്കറ്റ് മാത്രം അകലെ കാല്‍തട്ടിവീണു.

ഇതിനിടെ ഡല്‍ഹി പേസര്‍ നവ്ദീപ് സെയ്നി പരിക്കിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. താരം 64 പന്തില്‍ പുറത്താകാതെ 15 റണ്‍സ് നേടി. മത്സരത്തില്‍ ബാറ്റിംഗിനിടെ ബോളറുടെ ബൗണ്‍സര്‍ സൈനിയുടെ ഹെല്‍മെറ്റില്‍ കൊണ്ടു. എന്നാല്‍ താന്‍ ഓക്കെയാണെന്നും ബാറ്റിംഗ് തുടരാമെന്നും താരം സിഗ്നല്‍ നല്‍കി. എന്നിരുന്നാലും, കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം താരം നിലത്തു വീണു. ഡല്‍ഹിയെ സമനിലയില്‍ തളച്ചിടാന്‍ സമയം പാഴാക്കാനാണ് അദ്ദേഹം പരിക്ക് മെനഞ്ഞതെന്നാണ് റീപ്ലേകള്‍ സൂചിപ്പിക്കുന്നത്.

സംഭവത്തിന് ശേഷം അമ്പയര്‍മാര്‍ മോശം വെളിച്ചം ചൂണ്ടിക്കാട്ടി മത്സരം അവസാനിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ആദ്യ ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാടിന് 3 പോയിന്റ് ലഭിച്ചു. ഡല്‍ഹിക്കും ഒരു പോയിന്റ് ലഭിച്ചു. മത്സരത്തില്‍ ഒരു ഇന്നിംഗ്സിന് ജയിച്ചിരുന്നെങ്കില്‍ തമിഴ്‌നാടിന് ഏഴ് പോയിന്റ് ലഭിക്കുമായിരുന്നു. ഒരു സമ്പൂര്‍ണ്ണ വിജയത്തിന് ടീമിന് ആറ് പോയിന്റ് ലഭിക്കും. അതേസമയം ഒരു ഇന്നിംഗ്‌സിലോ 10 വിക്കറ്റിന്റെ വിജയത്തിനോ ബോണസ് പോയിന്റും ലഭിക്കും.

സായ് സുദര്‍ശന്റെ ഇരട്ട സെഞ്ചുറിയുടെ സഹായത്തോടെ തമിഴ്നാട് ആദ്യ ഇന്നിംഗ്‌സില്‍ 674 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദറും രഞ്ജന്‍ പോളും സെഞ്ച്വറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 266 റണ്‍സിന് പുറത്തായി. ഫോളോ ഓണിന് ശേഷം രണ്ടാം ഇന്നിംഗ്സില്‍ ഡല്‍ഹി 193/8 എന്ന നിലയിലായിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ