വര്‍ണ്ണവിവേചനവും വംശീയവിദ്വേഷവും; ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പണി കിട്ടും!

സൂപ്പര്‍ താരങ്ങളും, നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരുമായ ഗ്രെയിം സ്മിത്തിനും മാര്‍ക്ക് ബൗച്ചറിനുമെതിരെ വംശീയ വിദ്വേഷത്തിന് അന്വേഷണം നടത്താന്‍ ക്രിക്കറ്റ് അസോസിയേഷന്‍. ഡയറക്ടറായ ഗ്രെയിം സ്മിത്തിനും ദേശീയ ടീമിന്റെ പരിശീലകനായ മാര്‍ക്ക് ബൗച്ചറിനുമെതിരെ പുറത്തുവന്ന ഓംബുഡ്സ്മാന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യാ- ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റിനും ഏകദിനത്തിനും ശേഷമായിരിക്കും അന്വേഷണ നടപടികള്‍ തുടങ്ങുക.

വര്‍ണവിവേചനവും വംശീയവിദ്വേഷവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ അനേകം കണ്ടെത്തലുകളാണ് സോഷ്യല്‍ ജസ്റ്റീസ് ആന്‍ഡ് നാഷന്‍ ബില്‍ഡിംഗ് (എസ്എന്‍ജെ) നടത്തിയിരിക്കുന്നത്. കറുത്തവര്‍ഗ്ഗക്കാരനും മുന്‍ ദേശീയ സെലക്ടറും ആയിരുന്ന ഇനോ എന്‍ക്വേയെ ഒഴിവാക്കിയാണ് പഴയ സഹപ്രവര്‍ത്തകനും വിക്കറ്റ് കീപ്പറുമായിരുന്ന മാര്‍ക്ക് ബൗച്ചറെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി സ്മിത്ത് തിരഞ്ഞെടുത്തതെന്നൂം ഇത് നിറത്തിന്റെ പേരിലുള്ള വിവേചനമായിരുന്നു എന്നുമാണ് ഓംബുഡ്സ്മാന്‍ ഡുമിസ സെബേസയുടെ കണ്ടെത്തല്‍.

താന്‍ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്ന കാലത്ത് മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്ന മാര്‍ക്ക് ബൗച്ചര്‍ ഉള്‍പ്പെട്ട സംഘം തന്നെ ‘തവിട്ടുനിറമുള്ള മാലിന്യം’ എന്ന് പരിഹസിക്കുന്ന പാട്ട് ഡ്രസ്സിംഗ് റൂമില്‍ പാടുമായിരുന്നെന്ന് മുന്‍ സ്പിന്നറായ പോള്‍ ആഡംസ് ആരോപിച്ചിരുന്നു. ഈ സംഭവത്തില്‍ ബൗച്ചര്‍ പിന്നീട് മാപ്പ് പറഞ്ഞിരുന്നതായി ഓംബുഡ്മാന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ടീമില്‍ കറുത്തവര്‍ഗ്ഗക്കാരായ കളിക്കാരെ എടുക്കാന്‍ സ്മിത്തും എബി ഡിവിലിയേഴ്സും മടി കാട്ടിയിരുന്നെന്നും മുന്‍വിധിയോടെയാണ് ഇക്കാര്യത്തില്‍ ഇരുവരുടെയും സമീപനമെന്നും ആരോപണമുണ്ട്.

സെലക്ടറായിരുന്ന കാലത്ത് അനേകം കറുത്തവര്‍ഗ്ഗക്കാരായ കളിക്കാര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ എത്തുന്നതിന് സ്മിത്ത് വിലങ്ങുതടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ല്‍ ബൗച്ചറിന് കണ്ണിന് പരിക്കേറ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടിവന്ന കാലത്ത് പകരക്കാരനായി ടീമിലെത്താനുള്ള അവസരം കറുത്തവര്‍ഗ്ഗക്കാരനായ താമി സോളേക്കിയ്ക്ക് നിഷേധിച്ചെന്നതാണ് ഉയര്‍ന്നിട്ടുള്ള മറ്റൊരു ആരോപണം.

ഇവര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബോര്‍ഡ് ചില മുന്‍ ഉദ്യോഗസ്ഥര്‍ക്കും ചില വിതരണക്കാര്‍, ചില കരാറുകാര്‍ എന്നിങ്ങനെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ എല്ലാം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ