വര്‍ണ്ണവിവേചനവും വംശീയവിദ്വേഷവും; ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പണി കിട്ടും!

സൂപ്പര്‍ താരങ്ങളും, നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരുമായ ഗ്രെയിം സ്മിത്തിനും മാര്‍ക്ക് ബൗച്ചറിനുമെതിരെ വംശീയ വിദ്വേഷത്തിന് അന്വേഷണം നടത്താന്‍ ക്രിക്കറ്റ് അസോസിയേഷന്‍. ഡയറക്ടറായ ഗ്രെയിം സ്മിത്തിനും ദേശീയ ടീമിന്റെ പരിശീലകനായ മാര്‍ക്ക് ബൗച്ചറിനുമെതിരെ പുറത്തുവന്ന ഓംബുഡ്സ്മാന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യാ- ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റിനും ഏകദിനത്തിനും ശേഷമായിരിക്കും അന്വേഷണ നടപടികള്‍ തുടങ്ങുക.

വര്‍ണവിവേചനവും വംശീയവിദ്വേഷവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ അനേകം കണ്ടെത്തലുകളാണ് സോഷ്യല്‍ ജസ്റ്റീസ് ആന്‍ഡ് നാഷന്‍ ബില്‍ഡിംഗ് (എസ്എന്‍ജെ) നടത്തിയിരിക്കുന്നത്. കറുത്തവര്‍ഗ്ഗക്കാരനും മുന്‍ ദേശീയ സെലക്ടറും ആയിരുന്ന ഇനോ എന്‍ക്വേയെ ഒഴിവാക്കിയാണ് പഴയ സഹപ്രവര്‍ത്തകനും വിക്കറ്റ് കീപ്പറുമായിരുന്ന മാര്‍ക്ക് ബൗച്ചറെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി സ്മിത്ത് തിരഞ്ഞെടുത്തതെന്നൂം ഇത് നിറത്തിന്റെ പേരിലുള്ള വിവേചനമായിരുന്നു എന്നുമാണ് ഓംബുഡ്സ്മാന്‍ ഡുമിസ സെബേസയുടെ കണ്ടെത്തല്‍.

താന്‍ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്ന കാലത്ത് മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്ന മാര്‍ക്ക് ബൗച്ചര്‍ ഉള്‍പ്പെട്ട സംഘം തന്നെ ‘തവിട്ടുനിറമുള്ള മാലിന്യം’ എന്ന് പരിഹസിക്കുന്ന പാട്ട് ഡ്രസ്സിംഗ് റൂമില്‍ പാടുമായിരുന്നെന്ന് മുന്‍ സ്പിന്നറായ പോള്‍ ആഡംസ് ആരോപിച്ചിരുന്നു. ഈ സംഭവത്തില്‍ ബൗച്ചര്‍ പിന്നീട് മാപ്പ് പറഞ്ഞിരുന്നതായി ഓംബുഡ്മാന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ടീമില്‍ കറുത്തവര്‍ഗ്ഗക്കാരായ കളിക്കാരെ എടുക്കാന്‍ സ്മിത്തും എബി ഡിവിലിയേഴ്സും മടി കാട്ടിയിരുന്നെന്നും മുന്‍വിധിയോടെയാണ് ഇക്കാര്യത്തില്‍ ഇരുവരുടെയും സമീപനമെന്നും ആരോപണമുണ്ട്.

സെലക്ടറായിരുന്ന കാലത്ത് അനേകം കറുത്തവര്‍ഗ്ഗക്കാരായ കളിക്കാര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ എത്തുന്നതിന് സ്മിത്ത് വിലങ്ങുതടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ല്‍ ബൗച്ചറിന് കണ്ണിന് പരിക്കേറ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടിവന്ന കാലത്ത് പകരക്കാരനായി ടീമിലെത്താനുള്ള അവസരം കറുത്തവര്‍ഗ്ഗക്കാരനായ താമി സോളേക്കിയ്ക്ക് നിഷേധിച്ചെന്നതാണ് ഉയര്‍ന്നിട്ടുള്ള മറ്റൊരു ആരോപണം.

ഇവര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബോര്‍ഡ് ചില മുന്‍ ഉദ്യോഗസ്ഥര്‍ക്കും ചില വിതരണക്കാര്‍, ചില കരാറുകാര്‍ എന്നിങ്ങനെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ എല്ലാം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക