'ഇല്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കുന്നവരെ വളര്‍ത്താനില്ല', സ്വരം കടുപ്പിച്ച് കോഹ്‌ലി

ലോക കപ്പിനുശേഷം ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ അധികം വിശദീകരണത്തിനില്ലെന്ന് വിരാട് കോഹ്ലി. ഇല്ലാത്ത കാര്യം കുത്തിപ്പൊക്കി വിവാദമുണ്ടാക്കുന്നവര്‍ക്ക് വളംവെച്ചുകൊടുക്കാന്‍ താനില്ലെന്ന് കോഹ്ലി പറഞ്ഞു.

എരിതീയില്‍ എണ്ണയൊഴിക്കാനില്ല. ക്യാപ്റ്റന്‍സി ഒഴിയാനുള്ള തീരുമാനം സംബന്ധിച്ച് ഏറെ വിശദീകരിച്ചുകഴിഞ്ഞു. ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറയണമെന്ന് തോന്നുന്നില്ല- കോഹ്ലി വ്യക്തമാക്കി.ലോക കപ്പില്‍ നന്നായി കളിക്കുന്നതിലാണ് ശ്രദ്ധ. ടീമെന്ന നിലയില്‍ ചെയ്യേണ്ടത് ചെയ്യുന്നതിലാണ് മുഴുകുന്നത്. മറ്റുള്ളവര്‍ ഇല്ലാത്ത കാര്യങ്ങള്‍ ചൂഴ്ന്ന് കണ്ടെത്തും. അത്തരക്കാരെ പരിപോഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോഹ്ലി പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിക്കു പിന്നാലെ ടീമില്‍ ഉടലെടുത്ത അന്ത:ച്ഛിദ്രവും ബിസിസിഐയുമായുള്ള അഭിപ്രായഭിന്നതയുമാണ് നായകസ്ഥാനം ഉപേക്ഷിക്കാനുള്ള കോഹ്ലിയുടെ തീരുമാനത്തിലേക്ക് നയിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ