'ഇല്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കുന്നവരെ വളര്‍ത്താനില്ല', സ്വരം കടുപ്പിച്ച് കോഹ്‌ലി

ലോക കപ്പിനുശേഷം ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ അധികം വിശദീകരണത്തിനില്ലെന്ന് വിരാട് കോഹ്ലി. ഇല്ലാത്ത കാര്യം കുത്തിപ്പൊക്കി വിവാദമുണ്ടാക്കുന്നവര്‍ക്ക് വളംവെച്ചുകൊടുക്കാന്‍ താനില്ലെന്ന് കോഹ്ലി പറഞ്ഞു.

എരിതീയില്‍ എണ്ണയൊഴിക്കാനില്ല. ക്യാപ്റ്റന്‍സി ഒഴിയാനുള്ള തീരുമാനം സംബന്ധിച്ച് ഏറെ വിശദീകരിച്ചുകഴിഞ്ഞു. ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറയണമെന്ന് തോന്നുന്നില്ല- കോഹ്ലി വ്യക്തമാക്കി.ലോക കപ്പില്‍ നന്നായി കളിക്കുന്നതിലാണ് ശ്രദ്ധ. ടീമെന്ന നിലയില്‍ ചെയ്യേണ്ടത് ചെയ്യുന്നതിലാണ് മുഴുകുന്നത്. മറ്റുള്ളവര്‍ ഇല്ലാത്ത കാര്യങ്ങള്‍ ചൂഴ്ന്ന് കണ്ടെത്തും. അത്തരക്കാരെ പരിപോഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോഹ്ലി പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിക്കു പിന്നാലെ ടീമില്‍ ഉടലെടുത്ത അന്ത:ച്ഛിദ്രവും ബിസിസിഐയുമായുള്ള അഭിപ്രായഭിന്നതയുമാണ് നായകസ്ഥാനം ഉപേക്ഷിക്കാനുള്ള കോഹ്ലിയുടെ തീരുമാനത്തിലേക്ക് നയിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

Latest Stories

സ്വകാര്യ ബസ് സമരത്തില്‍ ലാഭം കൊയ്യാന്‍ കെഎസ്ആര്‍ടിസി; എല്ലാ ബസുകളും സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍

ടികെ അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി; നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് കോടതി

എംഎസ്സി എല്‍സ-3 കപ്പല്‍ അപകടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍

"അങ്ങനെയൊരു കാര്യം അവൻ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, കാരണം...": ആകാശ് ദീപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സഹോദരി

താന്‍ രക്ഷപ്പെട്ടത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതുകൊണ്ട്; ആരോഗ്യ വകുപ്പിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി സജി ചെറിയാന്‍

22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും മലയാളത്തിൽ ഒരുമിക്കുന്നു, ആശകൾ ആയിരം ടൈറ്റിൽ പോസ്റ്റർ പുറത്ത്

മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയ്ക്ക് പങ്ക്; താന്‍ പാകിസ്താന്‍ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റെന്നും തഹവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍

ത്രില്ലടിപ്പിക്കാൻ വിഷ്ണു വിശാലിന്റെ രാക്ഷസൻ വീണ്ടും, രണ്ടാം ഭാ​ഗം എപ്പോൾ വരുമെന്ന് പറഞ്ഞ് താരം

മുൾഡർ അല്ല ഇത് മർഡർ!!, കഷ്ടിച്ച് രക്ഷപ്പെട്ട് ലാറ, ഇളകാതെ സെവാഗ്; ഇത് നായകന്മാരുടെ കാലം!

തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കില്ല, പുതുതായി ഒരു വഴിയും തുറക്കില്ല; യുഎസിന്റെ അധിക നികുതിയില്‍ പ്രതികരിച്ച് ചൈന