'കളി ഫിനിഷ് ചെയ്യാന്‍ ഭയമില്ല', ബാറ്റിംഗ് പൊസിഷനെ കുറിച്ച് പറഞ്ഞ് യുവതാരം

ഇന്ത്യക്കുവേണ്ടി മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനുള്ള മനസ് തനിക്കുണ്ടെന്ന് യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്‌വാദ്. ബാറ്റിംഗ് പൊസിഷനെകുറിച്ച് ആകുലതയില്ലെന്നും താരം പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഋതുരാജിനെ ഉള്‍പ്പെടുത്തിയിരുന്നു.

എല്ലായ്‌പ്പോഴും മത്സരം ഫിനിഷ് ചെയ്യാനുള്ള മനസുണ്ട്. മത്സര സാഹചര്യത്തിന് അനുസരിച്ച് ബാറ്റിംഗില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതു ഫലം കണ്ടു. ചെന്നൈയ്ക്കായി കളിക്കുമ്പോള്‍ മത്സരം നിയന്ത്രണത്തിലുള്ള സമയത്ത് ഫിനിഷ് ചെയ്യാന്‍ ധോണി നിര്‍ദേശിച്ചിരുന്നു. കളി ഫിനിഷ് ചെയ്യാനുള്ള മാനസികാവസ്ഥയിലാണ് താനെന്നും ഋതുരാജ് പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് ചിന്തിക്കുന്നില്ല. ഏതു പൊസിഷനില്‍ കളിക്കാനും തയാര്‍. എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവസരങ്ങള്‍ ലഭിച്ച് മുതലെടുക്കുമ്പോഴേ ടീമില്‍ ഇടം ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഗെയ്ക്ക്‌വാദ് കൂട്ടിച്ചേര്‍ത്തു

Latest Stories

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല

വൈരാഗ്യത്തോടെയാണ് പൊലീസ് സംസാരിച്ചത്, പരാതിക്കാര്‍ക്ക് പിന്നില്‍ ആരുടെയോ കുബുദ്ധി, മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് വിശ്വാസം: കൃഷ്ണകുമാര്‍