'ഇന്ത്യൻ ടീമിന്റെ ഭാവി സുരക്ഷിതം, ടീമിലെ രക്ഷകരായി മുൻപിൽ നിന്ന് നയിക്കാൻ തയ്യാറെടുത്ത് താരങ്ങൾ'

അന്നൊരിക്കൽ സർഫ്രാസ് തന്റെ പിതാവിനോട് പറഞ്ഞു. ഇത്തവണയും ഇന്ത്യൻ ടീമിൽ ഇടമില്ലെങ്കിൽ നമുക്ക് ലോക്കൽ ട്രെയിനിൽ ട്രാക്ക് പാന്റ് വിൽക്കാൻ പോകാം. അത്രയ്ക്കും മനസ് മടുത്തായിരുന്നു അദ്ദേഹം തന്റെ പിതാവിനോട് ഇക്കാര്യം പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന് ആത്മവിശ്വാസം നൽകാനായി തന്റെ പിതാവ് മറുപടിയായി ഒരു കാര്യം മാത്രമാണ് പറഞ്ഞത്, എത്ര മടുത്താലും എത്രയൊക്കെ തഴയലുകൾ നേരിട്ടാലും ഒരു നാൾ വിജയം നിന്നെ തേടി എത്തും. ഇന്ന് ആ വാക്കുകൾ സത്യമായി. ന്യുസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ പൂജ്യനായി മടങ്ങിയപ്പോൾ ഇവനെ എന്തിനാണ് ടീമിൽ എടുത്തത് എന്ന ചോദ്യത്തിൽ നിന്നും ഇവനെ ഇത്രയും നാൾ എന്ത് കൊണ്ട് ടീമിൽ എടുത്തില്ല എന്ന ചോദ്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ് സർഫറാസ് ഖാൻ.

ആദ്യ ഇന്നിങ്സിൽ 46 നു ഓൾ ഔട്ട് ആയ ഇന്ത്യ രണ്ടാം ഇന്നിങ്സിലും മോശമായ ബാറ്റിംഗ് പ്രകടനം നടത്തും എന്ന് വിചാരിച്ച് ആരാധകർക്ക് തെറ്റ് പറ്റി. സ്ഥിരതയാർന്ന ഇന്നിങ്സ് കളിച്ച് രോഹിത്ത് ശർമ്മ, വിരാട് കോഹ്ലി എന്നി ഇതിഹാസങ്ങൾ ടീമിന് അടിത്തറ നൽകിയപ്പോൾ ക്ലാസ് ഷോട്ടുകൾക്കും ആക്രമണ ഷോട്ടുകൾക്കും ഒരേ സമയം പ്രാധാന്യം നൽകി റൺസ് ഉയർത്തി കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയ സർഫ്രാസ് ഖാൻ ടീമിലെ രക്ഷകനായി.

വിരാട് കോഹ്ലി രോഹിത് ശർമ്മ സർഫ്രാസ് ഖാൻ എന്നിവരോടൊപ്പം മികച്ച പ്രകടനം നടത്തിയ മറ്റൊരു താരം കൂടെ ഉണ്ട് ഇന്ത്യൻ ടീമിൽ. റിഷബ് പന്ത്. വിക്കറ്റുകൾ വലിച്ചെറിയുന്നു, അനാവശ്യ ഷോട്ടുകൾ കളിക്കുന്നു, ടെസ്റ്റിൽ ടി-20 ലെവൽ ബാറ്റിങ്ങും, ടി-20 യിൽ ടെസ്റ്റ് ലെവൽ ബാറ്റിങ്ങും കാഴ്ച വെക്കുന്നു എന്നുള്ള പരിഹാസങ്ങൾ എല്ലാം കേട്ട താരമാണ് അദ്ദേഹം. ഒരിക്കൽ മരണത്തെ മുഖാമുഖം കണ്ട ഒന്നര വർഷത്തോളം ഇന്ത്യൻ കുപ്പായത്തിനോട് അവധി എടുത്ത പന്ത് ടിമിലേക്ക് തന്റെ രാജകീയ തിരിച്ച് വരവിൽ സമ്മാനമായി നൽകിയത് ടി-20 ലോകകപ്പ് ട്രോഫിയായിരുന്നു.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നി ടീമുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന താരമാണ് റിഷബ് പന്ത്.
ന്യുസിലാൻഡുമായുള്ള മത്സരത്തിൽ നിലയുറപ്പിക്കാൻ ഇന്ത്യൻ ടീമിൽ സർഫ്രാസിന്റെ കൂടെ പ്രധാന പങ്ക് വഹിച്ച താരമാണ് അദ്ദേഹം. ഇരുവരുടെയും പ്രകടനം കൊണ്ട് നമുക്ക് ഒരു കാര്യം മനസിലാക്കാം, ഇന്ത്യൻ ടീമിന്റെ മിഡിൽ ഓർഡർ കാര്യത്തിൽ ഇനി ആശങ്കപെടേണ്ട ആവശ്യമില്ല. പുതിയ ഒരു ഡെഡ്ലി ആൻഡ് ഡേഞ്ചറസ് കോംബോ കൂടെ നമുക്ക് കിട്ടിയിരിക്കുകയാണ്.

പ്രതിസന്ധികളെ തരണം ചെയ്തും തഴയലുകളെയും തോൽവിയെയും ഒരു ചെറു പുഞ്ചിരിയോടെ നേരിട്ട് രാജ്യത്തിനായി കളിക്കളത്തിൽ വിയർപ്പ് ഒഴുക്കി ഇന്ത്യൻ ടീമിനെ എന്നും ഉന്നതിയിൽ എത്തിക്കാൻ ഇവർക്ക് സാധിക്കും എന്നത് ഉറപ്പാണ്. തിരിച്ച് വരവ് ഗംഭീരമാക്കാൻ ഇന്ത്യൻ ടീമിനെ വെല്ലാൻ ക്രിക്കറ്റ് ലോകത്ത് മറ്റൊരു ടീമിനും സാധിക്കില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. അതിന് ഉത്തമ ഉദാഹരണമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിലെ ഇന്ത്യയുടെ സ്‌ഥാനം.

കരുത്തരായ ഓസ്‌ട്രേലിയെയും, ഇംഗ്ലണ്ടിനെയും, സൗത്ത് ആഫ്രിക്കയെയും ശ്രീലങ്കയെയും എല്ലാം പിന്തള്ളി 98 പോയിന്റുകളുമായി ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത് നിൽകുന്നത്. അത്രയും ഉയർന്ന് വരാൻ ഇന്ത്യക്ക് സാധിച്ചത് സാഹചര്യം മനസിലാക്കി പ്രകടനം കാഴ്ച വെക്കുന്ന താരങ്ങൾ മുതൽ കൂട്ടായത് കൊണ്ടാണ്. രോഹിത് ശർമ്മ വഴി ആദ്യ ടെസ്റ്റ് ലോകകപ്പ് നേടാൻ ഇന്ത്യയ്ക്ക് സാധിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ഇന്ത്യൻ ആരാധകർ.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ