ഭക്ഷണം വരുത്തിവെച്ച വിന, ഇന്ത്യൻ താരങ്ങൾ കാണിച്ചത് മോശം; പുതിയ വിവാദവുമായി ടിം പെയ്ൻ

Once upon a time, a bunch of rookies, with no expectations on them, were given a free reign, weaved magic, achieved the unthinkable, and etched their names into history.

“നിങ്ങൾ അടുത്ത ടെസ്റ്റിന് ഗബ്ബയിലേക്ക് വരൂ, അത് നിങ്ങളുടെ അവസാത്തെ മത്സരം ആയിരിക്കും”. സ്ലെഡ്ജിങ്ങിനു പേരുകേട്ട ഓസ്ട്രേലിയൻ ടീമിന്റെ നായകൻ ടിം പെയ്ൻ സിഡ്നിയിലെ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം അശ്വിനെ പ്രകോപിപ്പിക്കാൻ പറഞ്ഞ വാക്കുകൾക്ക്, പതിവ് സ്ലെഡ്ജിങ്ങിന്റെ ധ്വനി അല്ലായിരുന്നു. തങ്ങളുടെ ഏറ്റവും ഉറച്ച കോട്ടയായ ബ്രിസ്‌ബേനിലെ ഗാബ സ്റ്റേഡിയത്തിൽ അവസാന ടെസ്റ്റ്‌ വിജയിച്ച് ബോർഡർ-ഗാവസ്‌കർ ട്രോഫി തിരിച്ചു പിടിക്കുമെന്ന് ഓസിസ് ക്യാപ്റ്റൻ നൂറു ശതമാനം ആത്മവിശ്വാസത്തിൽ ആയിരുന്നു. ഗാബ കഴിഞ്ഞ 32 വർഷമായി തോൽവിയറിയാതെ കങ്കാരുക്കൾ പടയോട്ടം തുടരുന്ന ഗ്രൗണ്ട്. പിന്നെ നടന്ന ചരിത്രം പറയേണ്ട ആവശ്യമില്ലലോ. അവസാന മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോൾ പിറന്നത് ചരിത്രം.

ഐസിസി ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പര കൂടിയാണിത്. വിവാദങ്ങൾ ഇനിയും അവസാനിക്കാത്ത പരമ്പരയിൽ പുതിയ ഒരെണ്ണം വന്നിരിക്കുകയാണ് ഇപ്പോൾ. അന്നത്തെ ഓസ്‌ട്രേലിയൻ നായകനാണ് സംഭവം ഓർമിപ്പിച്ചത്. നിയമം തെറ്റിച്ച് ഇന്ത്യൻ താരങ്ങൾ പുറത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയത് ഓര്മിപ്പിച്ചായിരുന്നു പരാമർശം. കോവിഡ് നിയമങ്ങൾ ശക്തമായി നിന്ന് സമയത്തായിരുന്നു അത്.

” ഇന്ത്യൻ താരങ്ങൾ കാണിച്ചത് തെറ്റാണ്. അവർ കാരണം പരമ്പര്യേ തന്നെ പഠിക്കുമായിരുന്നു. കുറച്ചുഭക്ഷണം കഴിക്കാൻ ഉള്ള അവരുടെ കൊതി കാരണം എല്ലാവര്ക്കും പണി കിട്ടുമായിരുന്നു. അവർ സെൽഫിഷ് ആയിരുന്നു.

ഇന്ത്യൻ താരങ്ങളായ രോഹിത്, പന്ത്, സൈനി തുടങ്ങിയവർ ഒകെ ഭക്ഷണം കഴിക്കാൻ ഉള്ളവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇത് അന്നുതന്നെ വലിയ വിവാദമായിരുന്നു. പെയിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ശക്തമായ മറുപടി നൽകി-‘അനാവശ്യ വിവാദമുണ്ടാക്കാനാണ് ഓസ്‌ട്രേലിയ ശ്രമിച്ചത്. ആദ്യ ടെസ്റ്റിൽ 36 റൺസിന് പുറത്തായശേഷം ഇന്ത്യ തിരിച്ചുവന്നു. രണ്ടാം ടെസ്റ്റും ഇന്ത്യ തോറ്റിരുന്നെങ്കിൽ ഈ വിവാദം ഉണ്ടാവുകയില്ലായിരുന്നു. ഇന്ത്യയെ തളർത്താൻ ക്വാറന്റീൻ നിയമങ്ങൾ വീണ്ടും നടപ്പാക്കുകയാണ് ഓസ്‌ട്രേലിയ ചെയ്‌തത്‌’-സിറാജ് പറഞ്ഞു.

പരമ്പര കഴിഞ്ഞ് വർഷം 2 കഴിഞ്ഞിട്ടും ആവേശത്തിനൊരു കുറവും ഇപ്പോഴും ഇല്ലെന്ന് ആരാധകർ പറയുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ