'മനസ്സില്‍ തോന്നിയത് ചെയ്തു', ക്രീസ് വിടാനുള്ള തീരുമാനത്തെ കുറിച്ച് പറഞ്ഞ് പൂനം

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ വനിതകളുടെ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിനിടെ അമ്പയര്‍ ഔട്ട് വിധിക്കാതിരുന്നിട്ടും പവലിയനിലേക്ക് മടങ്ങിയതിനെ കുറിച്ച് മനസ് തുറന്ന് ബാറ്റര്‍ പൂനം റൗത്ത്. ആ നിമിഷത്തില്‍ മനസ് പറഞ്ഞതാണ് താന്‍ ചെയ്തതെന്ന് റൗത്ത് വ്യക്തമാക്കി.

അമ്പയര്‍ ഔട്ട് വിളിക്കാതിരുന്നിട്ടും ക്രീസില്‍ നിന്ന് മടങ്ങാനുള്ള തീരുമാനം മനസില്‍ നിന്ന് വന്നതാണ്. ഒരു ഉള്‍പ്രേരണയാലാണ് അങ്ങനെ ചെയ്തത്. അപ്പോള്‍ ശരിയാണെന്ന് തോന്നിയത് ചെയ്തു- പൂനം റൗത്ത് പറഞ്ഞു.സാധാരണയായി വിക്കറ്റുകള്‍ നിലംപൊത്തുന്ന സമയത്ത് ഒരു ടീമും അത് ഇഷ്ടപ്പെടില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ കാണും. തനിക്ക് ശരിയെന്നു തോന്നിയത് ചെയ്‌തെന്നും റൗത്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ പകല്‍-രാത്രി ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് റൗത്തിന്റെ മാതൃകാപരമായ തീരുമാനം. ഓസ്‌ട്രേലിയയുടെ ഇടംകൈ സ്പിന്നര്‍ സോഫിയ മൊളിന്യൂക്‌സിന്റെ പന്തില്‍ എഡ്ജ് ചെയ്ത് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയെന്ന് തിരിച്ചറിഞ്ഞ പൂനം റൗത്ത് അമ്പയറുടെ തീരുമാനം വരുംമുന്‍പേ ക്രീസ് വിടുകയായിരുന്നു. പൂനത്തിന്റെ ചെയ്തിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ