'മനസ്സില്‍ തോന്നിയത് ചെയ്തു', ക്രീസ് വിടാനുള്ള തീരുമാനത്തെ കുറിച്ച് പറഞ്ഞ് പൂനം

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ വനിതകളുടെ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിനിടെ അമ്പയര്‍ ഔട്ട് വിധിക്കാതിരുന്നിട്ടും പവലിയനിലേക്ക് മടങ്ങിയതിനെ കുറിച്ച് മനസ് തുറന്ന് ബാറ്റര്‍ പൂനം റൗത്ത്. ആ നിമിഷത്തില്‍ മനസ് പറഞ്ഞതാണ് താന്‍ ചെയ്തതെന്ന് റൗത്ത് വ്യക്തമാക്കി.

അമ്പയര്‍ ഔട്ട് വിളിക്കാതിരുന്നിട്ടും ക്രീസില്‍ നിന്ന് മടങ്ങാനുള്ള തീരുമാനം മനസില്‍ നിന്ന് വന്നതാണ്. ഒരു ഉള്‍പ്രേരണയാലാണ് അങ്ങനെ ചെയ്തത്. അപ്പോള്‍ ശരിയാണെന്ന് തോന്നിയത് ചെയ്തു- പൂനം റൗത്ത് പറഞ്ഞു.സാധാരണയായി വിക്കറ്റുകള്‍ നിലംപൊത്തുന്ന സമയത്ത് ഒരു ടീമും അത് ഇഷ്ടപ്പെടില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ കാണും. തനിക്ക് ശരിയെന്നു തോന്നിയത് ചെയ്‌തെന്നും റൗത്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ പകല്‍-രാത്രി ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് റൗത്തിന്റെ മാതൃകാപരമായ തീരുമാനം. ഓസ്‌ട്രേലിയയുടെ ഇടംകൈ സ്പിന്നര്‍ സോഫിയ മൊളിന്യൂക്‌സിന്റെ പന്തില്‍ എഡ്ജ് ചെയ്ത് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയെന്ന് തിരിച്ചറിഞ്ഞ പൂനം റൗത്ത് അമ്പയറുടെ തീരുമാനം വരുംമുന്‍പേ ക്രീസ് വിടുകയായിരുന്നു. പൂനത്തിന്റെ ചെയ്തിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ