'മനസ്സില്‍ തോന്നിയത് ചെയ്തു', ക്രീസ് വിടാനുള്ള തീരുമാനത്തെ കുറിച്ച് പറഞ്ഞ് പൂനം

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ വനിതകളുടെ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിനിടെ അമ്പയര്‍ ഔട്ട് വിധിക്കാതിരുന്നിട്ടും പവലിയനിലേക്ക് മടങ്ങിയതിനെ കുറിച്ച് മനസ് തുറന്ന് ബാറ്റര്‍ പൂനം റൗത്ത്. ആ നിമിഷത്തില്‍ മനസ് പറഞ്ഞതാണ് താന്‍ ചെയ്തതെന്ന് റൗത്ത് വ്യക്തമാക്കി.

അമ്പയര്‍ ഔട്ട് വിളിക്കാതിരുന്നിട്ടും ക്രീസില്‍ നിന്ന് മടങ്ങാനുള്ള തീരുമാനം മനസില്‍ നിന്ന് വന്നതാണ്. ഒരു ഉള്‍പ്രേരണയാലാണ് അങ്ങനെ ചെയ്തത്. അപ്പോള്‍ ശരിയാണെന്ന് തോന്നിയത് ചെയ്തു- പൂനം റൗത്ത് പറഞ്ഞു.സാധാരണയായി വിക്കറ്റുകള്‍ നിലംപൊത്തുന്ന സമയത്ത് ഒരു ടീമും അത് ഇഷ്ടപ്പെടില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ കാണും. തനിക്ക് ശരിയെന്നു തോന്നിയത് ചെയ്‌തെന്നും റൗത്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ പകല്‍-രാത്രി ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് റൗത്തിന്റെ മാതൃകാപരമായ തീരുമാനം. ഓസ്‌ട്രേലിയയുടെ ഇടംകൈ സ്പിന്നര്‍ സോഫിയ മൊളിന്യൂക്‌സിന്റെ പന്തില്‍ എഡ്ജ് ചെയ്ത് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയെന്ന് തിരിച്ചറിഞ്ഞ പൂനം റൗത്ത് അമ്പയറുടെ തീരുമാനം വരുംമുന്‍പേ ക്രീസ് വിടുകയായിരുന്നു. പൂനത്തിന്റെ ചെയ്തിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി