വോണിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍, പൊട്ടിക്കരഞ്ഞ് റിക്കി പോണ്ടിംഗ്

അന്തരിച്ച പ്രിയ താരം ഷെയ്ന്‍ വോണിന്റെ ഓര്‍മകളില്‍ വിതുമ്പി ഒാസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. വോണിന്റെ മരണം ഞെട്ടിക്കുന്നതും അവിശ്വസനീയവുമാണെന്ന് പറഞ്ഞ പോണ്ടിംഗ് ഒരു കുടംബാംഗത്തെ തന്നെയാണ് തനിക്ക് നഷ്ടമായതെന്ന് പറഞ്ഞു.

‘ഇത് വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്. എനിക്ക് 15 വയസ്സുള്ളപ്പോള്‍ അക്കാദമിയില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അവന്‍ എനിക്ക് വിളിപ്പേര് തന്നു. ഒരു പതിറ്റാണ്ടിലേറെയായി ഞങ്ങള്‍ ടീമംഗങ്ങളായിരുന്നു. എല്ലാ ഉയര്‍ച്ചയിലും താഴ്ചകളിലും ഒരുമിച്ച് നടന്നു. അദ്ദേഹം എപ്പോഴും ആശ്രയിക്കാവുന്ന ഒരാളായിരുന്നു.’

‘നമുക്ക് ആവശ്യമുള്ളപ്പോള്‍ നമ്മോടൊപ്പം ഉണ്ടായിരിക്കുകയും എപ്പോഴും തന്റെ സഹതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന ഒരാള്‍. ഞാന്‍ ഇതുവരെ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ബോളര്‍. റെസ്റ്റ് ഇന്‍ പീസ് കിംഗ്’ പോണ്ടിംഗ് പറഞ്ഞു.

തായ്ലന്‍ഡിലെ വില്ലയില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വോണ്‍ മരണപ്പെട്ടത്. വോണിന്റെ മൃതദേഹം ഓസ്‌ട്രേലിയയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതിനു ശേഷമേ സംസ്‌കാര തീയതി തീരുമാനിക്കൂ.

Latest Stories

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു