ടീമില്‍ തിരിച്ച് എടുക്കണം, പരസ്യ അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ താരം

ഇന്ത്യന്‍ ടീമിലേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ജയദേവ് ഉനദ്കട്ട്. ട്വിറ്ററിലൂടെയാണ് ഉനദ്കട്ട് ഇക്കാര്യം ആവശ്യപ്പെട്ടത്. ടെസ്റ്റില്‍ തനിക്ക് ഒരവസരം കൂടി തരണമെന്നാണ് താരത്തിന്റെ അഭ്യര്‍ത്ഥന.

‘പ്രിയപ്പെട്ട റെഡ് ബോള്‍, ദയവായി എനിക്ക് ഒരു അവസരം കൂടി തരൂ. ഞാന്‍ നിങ്ങള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കും, എന്റെ വാഗ്ദാനമാണ്’. ഉനദ്കട്ട് ട്വീറ്ററില്‍ കുറിച്ചു.

ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് മത്സരം മാത്രം കളിച്ചിട്ടുള്ള താരമാണ് ഉനദ്കട്ട്. 2010ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഉനദ്കട്ടിന് തന്റെ കരിയറിലെ ഏക ടെസ്റ്റ് മത്സരം കളിച്ചത്. എന്നാല്‍ പിന്നീടൊരിക്കലും താരത്തെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനമല്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡാണ് താരത്തിനുള്ളത്. 2019ല്‍ നടന്ന നടന്ന രഞ്ജി ട്രോഫിയില്‍ ജയദേവ് ഉനദ്കട്ട് സൗരാഷ്ട്രയ്ക്ക് വേണ്ടി മികച്ച ബോളിംഗ് നടത്തുക മാത്രമല്ല, അവരെ മികച്ച രീതിയില്‍ നയിക്കുകയും ചെയ്തിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ