'ബംഗ്ലാദേശിന്റെ ഫീല്‍ഡിംഗ് ക്രമീകരിക്കാന്‍ നീയാണോ അവരുടെ ക്യാപ്റ്റന്‍?'; മൈതാനത്ത് സംഭവിച്ചതില്‍ വിശദീകരണവുമായി ഋഷഭ് പന്ത്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കളിക്കളത്തിലെ തമാശ നിമിഷങ്ങള്‍ക്ക് പേരുകേട്ട ആളാണ്. പന്ത് വിക്കറ്റ് കീപ്പ് ചെയ്യുമെന്ന സമയത്ത് സ്വന്തം ടീമിനും എതിര്‍ ടീമിനും ഒരു പോലെ എന്റര്‍ടൈന്റ്മെന്റ് സമ്മാനിക്കാറുണ്ട്. നിലവില്‍ ബംഗ്ലാദേശിന് എതിരായ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ പന്ത് ബാറ്റിംഗിനൊപ്പം തന്റെ രസകരമായ മികവ് ഫീല്‍ഡില്‍ കാണിച്ചു.

മൂന്നാം ദിനം കളിക്കിടെ ബംഗ്ലാദേശിനായി ഫീല്‍ഡ് സെറ്റ് ചെയ്താണ് പന്ത് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചത്. ബാറ്റിംഗിനായി ഗാര്‍ഡ് എടുക്കുന്നതിനിടെ തന്റെ ലെഗ് സൈഡില്‍ ഒരു ഫീല്‍ഡറെ ഇടൂ എന്ന് പന്ത് ബംഗ്ലാദേശ് ബൗളറോട് പറയുകയായിരുന്നു. ലെഗ് സൈഡില്‍ ഒരാള്‍ കുറവാണെന്നും ഒരാളെ ഇവിടെ നിര്‍ത്തൂവെന്നും റിഷഭ് പന്ത് പറഞ്ഞു. പന്ത് പറഞ്ഞതുപോലെ ഒരു ഫീല്‍ഡറെ ബംഗ്ലാദേശ് ലെഗ് സൈഡില്‍ നിര്‍ത്തുകയും ചെയ്തു.

ഇന്ത്യ 280 റണ്‍സിന്റെ വന്‍ മാര്‍ജിനില്‍ വിജയിച്ചതിന് ശേഷം, പന്തിനോട് എതിരാളിയെ ഉപദേശിക്കുമ്പോള്‍ എന്താണ് കാരണമായതെന്ന് സാബ കരീം ചോദിച്ചു. ”എനിക്ക് പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കാനുണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ തസ്‌കിന്‍ അഹമ്മദ് ബൗള്‍ ചെയ്യാന്‍ വരുമ്പോള്‍ എന്തിനാണ് നിങ്ങള്‍ അവനുവേണ്ടി ഫീല്‍ഡിംഗ് ക്രമീകരിച്ചത്? ആരാണ് ബംഗ്ലാദേശിന്റെ ക്യാപ്റ്റന്‍, ഷാന്റോയോ അതോ പന്തോ? എന്നായിരുന്നു സാബ കരീമിന്റെ ചോദ്യം.

ഞാന്‍ അജയ് (ജഡേജ) ഭായിയുമായി കളിക്കളത്തിന് പുറത്ത് സംസാരിക്കുമ്പോള്‍, നിങ്ങള്‍ എവിടെ കളിച്ചാലും ക്രിക്കറ്റ് നന്നായി കളിക്കണമെന്ന് അദ്ദേഹം എന്നെ ഉപദേശിക്കാറുണ്ട്. അത് എതിരാളികളായാലും നിങ്ങളുടെ ടീമായാലും. അവിടെ മിഡ് വിക്കറ്റില്‍ ഒരു ഫീല്‍ഡറും ഇല്ലായിരുന്നു. രണ്ട് ഫീല്‍ഡര്‍മാര്‍ ഒരിടത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അതിനാല്‍ ഫീല്‍ഡറെ അവിടെ നിര്‍ത്താന്‍ ഞാന്‍ അവനോട് (ഷാന്റോ) പറഞ്ഞു. പന്ത് മറുപടി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ