'ബംഗ്ലാദേശിന്റെ ഫീല്‍ഡിംഗ് ക്രമീകരിക്കാന്‍ നീയാണോ അവരുടെ ക്യാപ്റ്റന്‍?'; മൈതാനത്ത് സംഭവിച്ചതില്‍ വിശദീകരണവുമായി ഋഷഭ് പന്ത്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കളിക്കളത്തിലെ തമാശ നിമിഷങ്ങള്‍ക്ക് പേരുകേട്ട ആളാണ്. പന്ത് വിക്കറ്റ് കീപ്പ് ചെയ്യുമെന്ന സമയത്ത് സ്വന്തം ടീമിനും എതിര്‍ ടീമിനും ഒരു പോലെ എന്റര്‍ടൈന്റ്മെന്റ് സമ്മാനിക്കാറുണ്ട്. നിലവില്‍ ബംഗ്ലാദേശിന് എതിരായ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ പന്ത് ബാറ്റിംഗിനൊപ്പം തന്റെ രസകരമായ മികവ് ഫീല്‍ഡില്‍ കാണിച്ചു.

മൂന്നാം ദിനം കളിക്കിടെ ബംഗ്ലാദേശിനായി ഫീല്‍ഡ് സെറ്റ് ചെയ്താണ് പന്ത് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചത്. ബാറ്റിംഗിനായി ഗാര്‍ഡ് എടുക്കുന്നതിനിടെ തന്റെ ലെഗ് സൈഡില്‍ ഒരു ഫീല്‍ഡറെ ഇടൂ എന്ന് പന്ത് ബംഗ്ലാദേശ് ബൗളറോട് പറയുകയായിരുന്നു. ലെഗ് സൈഡില്‍ ഒരാള്‍ കുറവാണെന്നും ഒരാളെ ഇവിടെ നിര്‍ത്തൂവെന്നും റിഷഭ് പന്ത് പറഞ്ഞു. പന്ത് പറഞ്ഞതുപോലെ ഒരു ഫീല്‍ഡറെ ബംഗ്ലാദേശ് ലെഗ് സൈഡില്‍ നിര്‍ത്തുകയും ചെയ്തു.

ഇന്ത്യ 280 റണ്‍സിന്റെ വന്‍ മാര്‍ജിനില്‍ വിജയിച്ചതിന് ശേഷം, പന്തിനോട് എതിരാളിയെ ഉപദേശിക്കുമ്പോള്‍ എന്താണ് കാരണമായതെന്ന് സാബ കരീം ചോദിച്ചു. ”എനിക്ക് പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കാനുണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ തസ്‌കിന്‍ അഹമ്മദ് ബൗള്‍ ചെയ്യാന്‍ വരുമ്പോള്‍ എന്തിനാണ് നിങ്ങള്‍ അവനുവേണ്ടി ഫീല്‍ഡിംഗ് ക്രമീകരിച്ചത്? ആരാണ് ബംഗ്ലാദേശിന്റെ ക്യാപ്റ്റന്‍, ഷാന്റോയോ അതോ പന്തോ? എന്നായിരുന്നു സാബ കരീമിന്റെ ചോദ്യം.

ഞാന്‍ അജയ് (ജഡേജ) ഭായിയുമായി കളിക്കളത്തിന് പുറത്ത് സംസാരിക്കുമ്പോള്‍, നിങ്ങള്‍ എവിടെ കളിച്ചാലും ക്രിക്കറ്റ് നന്നായി കളിക്കണമെന്ന് അദ്ദേഹം എന്നെ ഉപദേശിക്കാറുണ്ട്. അത് എതിരാളികളായാലും നിങ്ങളുടെ ടീമായാലും. അവിടെ മിഡ് വിക്കറ്റില്‍ ഒരു ഫീല്‍ഡറും ഇല്ലായിരുന്നു. രണ്ട് ഫീല്‍ഡര്‍മാര്‍ ഒരിടത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അതിനാല്‍ ഫീല്‍ഡറെ അവിടെ നിര്‍ത്താന്‍ ഞാന്‍ അവനോട് (ഷാന്റോ) പറഞ്ഞു. പന്ത് മറുപടി പറഞ്ഞു.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ