'ഞാന്‍ നിരവധി ടീമുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ ഇങ്ങനൊന്ന് ഇതുവരെ കണ്ടിട്ടില്ല'; പാകിസ്ഥാന്‍ ടീമിന്‍റെ കപടമുഖം വലിച്ചുകീറി ഗാരി കിര്‍സ്റ്റണ്‍

2024-ലെ ടി20 ലോകകപ്പിലെ പാക്കിസ്ഥാന്റെ പ്രചാരണം കടുത്ത നിരാശയില്‍ അവസാനിച്ചു. കിരീട ഫേവറിറ്റുകളായി എത്തിയ ടീം സൂപ്പര്‍ 8ല്‍ പോലും കടക്കാനാകാതെ പുറത്തായി. ടീമിന്റെ ഈ വീഴ്ചയില്‍, പുതുതായി നിയമിതനായ പാകിസ്ഥാന്‍ ഹെഡ് കോച്ച് ഗാരി കിര്‍സ്റ്റണ്‍, ടീമില്‍ അനൈക്യമുണ്ടെന്ന ആരോപണം ഉയര്‍ത്തിയത് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

2011-ല്‍ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച കിര്‍സ്റ്റനെ ടി20 ലോകകപ്പിന് ആഴ്ചകള്‍ക്ക് മുമ്പാണ് പാകിസ്ഥാന്‍ പരിശീലകനായി കൊണ്ടുവന്നത്. എന്നാല്‍ ടൂര്‍ണമെന്റിലെ നാല് ഗ്രൂപ്പ് ഗെയിമുകളില്‍ രണ്ടെണ്ണം മാത്രം വിജയിച്ച പാകിസ്ഥാന്‍ അമേരിക്കയോടും ഇന്ത്യയോടും പരാജയപ്പെട്ട് ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായി. ടീമിന്റെ പുറത്താകലിന് പിന്നാലെ ഡ്രസ്സിംഗ് റൂമിലെ ടീമിന്റെ ഐക്യമില്ലായ്മയെക്കുറിച്ച് കിര്‍സ്റ്റന്‍ തുറന്നടിച്ചെന്നാണ് പ്രചാരണം.

എന്‍ഡിടിവി സ്പോര്‍ട്സ് റിപ്പോര്‍ട്ട് അനുസരിച്ച്, മുതിര്‍ന്ന പാകിസ്ഥാന്‍ ജേണലിസ്റ്റ് ഇഹ്തിഷാം ഉള്‍ ഹഖ്, കളിക്കാര്‍ക്കിടയിലുള്ള പരുക്കന്‍ സമവാക്യത്തെക്കുറിച്ച് കിര്‍സ്റ്റണ്‍ സംസാരിച്ചതായി ഉദ്ധരിച്ചു. ടീമിനുള്ളിലെ പിന്തുണയില്ലായ്മയെക്കുറിച്ച് അദ്ദേഹം സംസാരിച്ചെന്ന് ഉള്‍ ഹഖ് വെളിപ്പെടുത്തി.

‘പാകിസ്ഥാന്‍ ടീമില്‍ ഐക്യമില്ല, അവര്‍ അതിനെ ഒരു ടീം എന്ന് വിളിക്കുന്നു, പക്ഷേ അതൊരു ടീമല്ല. അവര്‍ പരസ്പരം പിന്തുണയ്ക്കുന്നില്ല; എല്ലാവരും വേര്‍പിരിഞ്ഞു, ഓരോരോ വഴിക്കാണ്. ഞാന്‍ നിരവധി ടീമുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ ഞാന്‍ ഇത്തരമൊരു സാഹചര്യം കണ്ടിട്ടില്ല’ കിര്‍സ്റ്റണ്‍ പറഞ്ഞതായി ഉല്‍ ഹഖ് എക്സില്‍ എഴുതി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ