ഇംഗ്ലണ്ടിനെതിരെ ഫ്‌ളാറ്റ് പിച്ച് ആവശ്യപ്പെട്ട് പാക് താരങ്ങള്‍, 'മിണ്ടാതിരുന്നോണം' എന്ന് ഗില്ലസ്പിയുടെ ശാസന

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരെ 3 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ അവരുടെ ബാറ്റര്‍മാര്‍ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അവരുടെ ഇന്‍പുട്ടുകള്‍ പങ്കിട്ടു. സ്വന്തം തട്ടകത്തില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന്‍ 0-2 ന് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടതിന് ശേഷം, ഫ്‌ലാറ്റ് പിച്ച് ഒരുക്കുന്നതിന് ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ബാറ്റര്‍മാര്‍ കോച്ച് ജേസണ്‍ ഗില്ലസ്പിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, ബാറ്റര്‍മാരുടെ ഈ അഭ്യര്‍ത്ഥനയില്‍ ഗില്ലസ്പി സന്തുഷ്ടനല്ലെന്നും അവരോട് ‘മിണ്ടാതിരിക്കാന്‍’ ആവശ്യപ്പെട്ടുവെന്നും മുന്‍ താരം ബാസിത് അലി അവകാശപ്പെട്ടു.

പാകിസ്ഥാന്‍ ക്രിക്കറ്റ് തികച്ചും താറുമാറായിരിക്കുകയാണ്. ബോളര്‍മാര്‍ക്കും ബാറ്റിംഗ് യൂണിറ്റിനും ഒരു നല്ല സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. പാകിസ്ഥാന്റെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലുള്ള ഷാന്‍ മസൂദിന്റെ പ്രവര്‍ത്തനവും നിരീക്ഷണത്തിലാണ്. പ്രത്യേകിച്ചും രണ്ട് വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളിലും ബാബര്‍ അസം ടീമിന്റെ നായകസ്ഥാനം ഉപേക്ഷിച്ച സാഹചര്യത്തില്‍.

ഇംഗ്ലണ്ടിനെതിരെ റണ്‍സ് നേടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് പരന്ന പിച്ച് ലഭിക്കാന്‍ ബാറ്റര്‍മാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിലും, അത്തരമൊരു പിച്ച് കോച്ച് ഗില്ലസ്പി ആഗ്രഹിക്കുന്നില്ല.

‘ഞാന്‍ നിങ്ങള്‍ക്ക് ഒരു ഇന്‍സൈഡ് സ്റ്റോറി തരാം. പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് ഒരു ഷട്ട്-അപ്പ് കോള്‍ ജെയ്സണ്‍ ഗില്ലസ്പി നല്‍കി. ഗ്രൗണ്ട്‌സ്മാന്‍ തയ്യാറാക്കിയ പിച്ച് അതേപടി തുടരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.’

‘പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ പുല്ല് വെട്ടി പരന്ന പിച്ചാക്കി മാറ്റാന്‍ ആഗ്രഹിച്ചു. പിച്ച് ക്യൂറേറ്ററും ഗില്ലെസ്പിയും ഒരേ പിച്ചില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. പുല്ലുള്ള പ്രതലത്തില്‍ മത്സരം നടക്കുകയും ഞങ്ങളുടെ ബോളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്താല്‍ ഞാന്‍ ശരിക്കും സന്തോഷിക്കും’ ബാസിത് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Latest Stories

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു