ഇംഗ്ലണ്ടിനെതിരെ ഫ്‌ളാറ്റ് പിച്ച് ആവശ്യപ്പെട്ട് പാക് താരങ്ങള്‍, 'മിണ്ടാതിരുന്നോണം' എന്ന് ഗില്ലസ്പിയുടെ ശാസന

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരെ 3 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ അവരുടെ ബാറ്റര്‍മാര്‍ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അവരുടെ ഇന്‍പുട്ടുകള്‍ പങ്കിട്ടു. സ്വന്തം തട്ടകത്തില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന്‍ 0-2 ന് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടതിന് ശേഷം, ഫ്‌ലാറ്റ് പിച്ച് ഒരുക്കുന്നതിന് ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ബാറ്റര്‍മാര്‍ കോച്ച് ജേസണ്‍ ഗില്ലസ്പിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, ബാറ്റര്‍മാരുടെ ഈ അഭ്യര്‍ത്ഥനയില്‍ ഗില്ലസ്പി സന്തുഷ്ടനല്ലെന്നും അവരോട് ‘മിണ്ടാതിരിക്കാന്‍’ ആവശ്യപ്പെട്ടുവെന്നും മുന്‍ താരം ബാസിത് അലി അവകാശപ്പെട്ടു.

പാകിസ്ഥാന്‍ ക്രിക്കറ്റ് തികച്ചും താറുമാറായിരിക്കുകയാണ്. ബോളര്‍മാര്‍ക്കും ബാറ്റിംഗ് യൂണിറ്റിനും ഒരു നല്ല സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. പാകിസ്ഥാന്റെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലുള്ള ഷാന്‍ മസൂദിന്റെ പ്രവര്‍ത്തനവും നിരീക്ഷണത്തിലാണ്. പ്രത്യേകിച്ചും രണ്ട് വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളിലും ബാബര്‍ അസം ടീമിന്റെ നായകസ്ഥാനം ഉപേക്ഷിച്ച സാഹചര്യത്തില്‍.

ഇംഗ്ലണ്ടിനെതിരെ റണ്‍സ് നേടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് പരന്ന പിച്ച് ലഭിക്കാന്‍ ബാറ്റര്‍മാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിലും, അത്തരമൊരു പിച്ച് കോച്ച് ഗില്ലസ്പി ആഗ്രഹിക്കുന്നില്ല.

‘ഞാന്‍ നിങ്ങള്‍ക്ക് ഒരു ഇന്‍സൈഡ് സ്റ്റോറി തരാം. പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് ഒരു ഷട്ട്-അപ്പ് കോള്‍ ജെയ്സണ്‍ ഗില്ലസ്പി നല്‍കി. ഗ്രൗണ്ട്‌സ്മാന്‍ തയ്യാറാക്കിയ പിച്ച് അതേപടി തുടരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.’

‘പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ പുല്ല് വെട്ടി പരന്ന പിച്ചാക്കി മാറ്റാന്‍ ആഗ്രഹിച്ചു. പിച്ച് ക്യൂറേറ്ററും ഗില്ലെസ്പിയും ഒരേ പിച്ചില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. പുല്ലുള്ള പ്രതലത്തില്‍ മത്സരം നടക്കുകയും ഞങ്ങളുടെ ബോളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്താല്‍ ഞാന്‍ ശരിക്കും സന്തോഷിക്കും’ ബാസിത് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ