ഇംഗ്ലണ്ടിനെതിരെ ഫ്‌ളാറ്റ് പിച്ച് ആവശ്യപ്പെട്ട് പാക് താരങ്ങള്‍, 'മിണ്ടാതിരുന്നോണം' എന്ന് ഗില്ലസ്പിയുടെ ശാസന

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരെ 3 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ അവരുടെ ബാറ്റര്‍മാര്‍ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അവരുടെ ഇന്‍പുട്ടുകള്‍ പങ്കിട്ടു. സ്വന്തം തട്ടകത്തില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന്‍ 0-2 ന് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടതിന് ശേഷം, ഫ്‌ലാറ്റ് പിച്ച് ഒരുക്കുന്നതിന് ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ബാറ്റര്‍മാര്‍ കോച്ച് ജേസണ്‍ ഗില്ലസ്പിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, ബാറ്റര്‍മാരുടെ ഈ അഭ്യര്‍ത്ഥനയില്‍ ഗില്ലസ്പി സന്തുഷ്ടനല്ലെന്നും അവരോട് ‘മിണ്ടാതിരിക്കാന്‍’ ആവശ്യപ്പെട്ടുവെന്നും മുന്‍ താരം ബാസിത് അലി അവകാശപ്പെട്ടു.

പാകിസ്ഥാന്‍ ക്രിക്കറ്റ് തികച്ചും താറുമാറായിരിക്കുകയാണ്. ബോളര്‍മാര്‍ക്കും ബാറ്റിംഗ് യൂണിറ്റിനും ഒരു നല്ല സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. പാകിസ്ഥാന്റെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലുള്ള ഷാന്‍ മസൂദിന്റെ പ്രവര്‍ത്തനവും നിരീക്ഷണത്തിലാണ്. പ്രത്യേകിച്ചും രണ്ട് വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളിലും ബാബര്‍ അസം ടീമിന്റെ നായകസ്ഥാനം ഉപേക്ഷിച്ച സാഹചര്യത്തില്‍.

ഇംഗ്ലണ്ടിനെതിരെ റണ്‍സ് നേടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് പരന്ന പിച്ച് ലഭിക്കാന്‍ ബാറ്റര്‍മാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിലും, അത്തരമൊരു പിച്ച് കോച്ച് ഗില്ലസ്പി ആഗ്രഹിക്കുന്നില്ല.

‘ഞാന്‍ നിങ്ങള്‍ക്ക് ഒരു ഇന്‍സൈഡ് സ്റ്റോറി തരാം. പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് ഒരു ഷട്ട്-അപ്പ് കോള്‍ ജെയ്സണ്‍ ഗില്ലസ്പി നല്‍കി. ഗ്രൗണ്ട്‌സ്മാന്‍ തയ്യാറാക്കിയ പിച്ച് അതേപടി തുടരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.’

‘പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ പുല്ല് വെട്ടി പരന്ന പിച്ചാക്കി മാറ്റാന്‍ ആഗ്രഹിച്ചു. പിച്ച് ക്യൂറേറ്ററും ഗില്ലെസ്പിയും ഒരേ പിച്ചില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. പുല്ലുള്ള പ്രതലത്തില്‍ മത്സരം നടക്കുകയും ഞങ്ങളുടെ ബോളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്താല്‍ ഞാന്‍ ശരിക്കും സന്തോഷിക്കും’ ബാസിത് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി