ഇംഗ്ലണ്ടിനെതിരെ ഫ്‌ളാറ്റ് പിച്ച് ആവശ്യപ്പെട്ട് പാക് താരങ്ങള്‍, 'മിണ്ടാതിരുന്നോണം' എന്ന് ഗില്ലസ്പിയുടെ ശാസന

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരെ 3 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ അവരുടെ ബാറ്റര്‍മാര്‍ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അവരുടെ ഇന്‍പുട്ടുകള്‍ പങ്കിട്ടു. സ്വന്തം തട്ടകത്തില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന്‍ 0-2 ന് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടതിന് ശേഷം, ഫ്‌ലാറ്റ് പിച്ച് ഒരുക്കുന്നതിന് ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ബാറ്റര്‍മാര്‍ കോച്ച് ജേസണ്‍ ഗില്ലസ്പിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, ബാറ്റര്‍മാരുടെ ഈ അഭ്യര്‍ത്ഥനയില്‍ ഗില്ലസ്പി സന്തുഷ്ടനല്ലെന്നും അവരോട് ‘മിണ്ടാതിരിക്കാന്‍’ ആവശ്യപ്പെട്ടുവെന്നും മുന്‍ താരം ബാസിത് അലി അവകാശപ്പെട്ടു.

പാകിസ്ഥാന്‍ ക്രിക്കറ്റ് തികച്ചും താറുമാറായിരിക്കുകയാണ്. ബോളര്‍മാര്‍ക്കും ബാറ്റിംഗ് യൂണിറ്റിനും ഒരു നല്ല സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. പാകിസ്ഥാന്റെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലുള്ള ഷാന്‍ മസൂദിന്റെ പ്രവര്‍ത്തനവും നിരീക്ഷണത്തിലാണ്. പ്രത്യേകിച്ചും രണ്ട് വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളിലും ബാബര്‍ അസം ടീമിന്റെ നായകസ്ഥാനം ഉപേക്ഷിച്ച സാഹചര്യത്തില്‍.

ഇംഗ്ലണ്ടിനെതിരെ റണ്‍സ് നേടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് പരന്ന പിച്ച് ലഭിക്കാന്‍ ബാറ്റര്‍മാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിലും, അത്തരമൊരു പിച്ച് കോച്ച് ഗില്ലസ്പി ആഗ്രഹിക്കുന്നില്ല.

‘ഞാന്‍ നിങ്ങള്‍ക്ക് ഒരു ഇന്‍സൈഡ് സ്റ്റോറി തരാം. പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് ഒരു ഷട്ട്-അപ്പ് കോള്‍ ജെയ്സണ്‍ ഗില്ലസ്പി നല്‍കി. ഗ്രൗണ്ട്‌സ്മാന്‍ തയ്യാറാക്കിയ പിച്ച് അതേപടി തുടരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.’

‘പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ പുല്ല് വെട്ടി പരന്ന പിച്ചാക്കി മാറ്റാന്‍ ആഗ്രഹിച്ചു. പിച്ച് ക്യൂറേറ്ററും ഗില്ലെസ്പിയും ഒരേ പിച്ചില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. പുല്ലുള്ള പ്രതലത്തില്‍ മത്സരം നടക്കുകയും ഞങ്ങളുടെ ബോളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്താല്‍ ഞാന്‍ ശരിക്കും സന്തോഷിക്കും’ ബാസിത് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക