ഏകദിന ലോകകപ്പ്: 'പാകിസ്ഥാന്റെ തകര്‍ച്ചയ്ക്ക് കാരണം ഇന്ത്യ, ആ സ്വാതന്ത്രം നല്‍കിയില്ല'; വിചിത്ര ആരോപണവുമായി റസാഖ്

ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണില്ലെന്ന് ഉറപ്പായതിന് പിന്നാലെ ഇന്ത്യയെ വിമര്‍ശിച്ച് പാക് മുന്‍ താരം അബ്ദുല്‍ റസാഖ്. ടൂര്‍ണമെന്റിലെ പാകിസ്ഥാന്റെ തകര്‍ച്ചക്ക് കാരണം ഇന്ത്യ സ്വാതന്ത്രം നല്‍കാത്തതാണെന്നാണ് റസാഖ് ആരോപിച്ചു.

ഇന്ത്യയില്‍ പാകിസ്ഥാന്‍ ടീമിന് സ്വാതന്ത്ര്യമില്ല. ഹോട്ടലില്‍ നിന്ന് പുറത്തുപോകാനോ ആസ്വദിക്കാനോ ഉള്ള സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. ഇന്ത്യയില്‍ പാക് താരങ്ങള്‍ക്ക് കനത്ത സുരക്ഷയാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഹോട്ടല്‍വിട്ട് പുറത്തുപോകാന്‍ താരങ്ങള്‍ക്കാവുന്നില്ല.

താരങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം. ഒരുപാട് നിയന്ത്രണങ്ങളുണ്ടെങ്കില്‍ താരങ്ങള്‍ക്ക് മികച്ച മാനസിക നില കൈവരിക്കാനോ മികച്ച പ്രകടനം നടത്താനോ സാധിക്കില്ല- റസാഖ് പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരേ ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റിന് ജയിച്ചതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 23.2 ഓവറില്‍ മറികടന്ന് ജയിച്ചാലോ 275 റണ്‍സിന് തോല്‍പ്പിച്ചാലോ മാത്രമെ പാകിസ്താന് സെമിയിലെത്താനാവൂ.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ