രോഹിത്തോ ബുംറയോ അല്ല!, തന്‍റെ മികച്ച രണ്ട് സുഹൃത്തുക്കളാരെന്ന് പറഞ്ഞ് ഷമി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തന്റെ മികച്ച രണ്ട് സുഹൃത്തുക്കള്‍ ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. വിരാട് കോഹ്‌ലിയും ഇഷാന്ത് ശര്‍മ്മയും ഇന്ത്യന്‍ ടീമിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന് ഷമി വെളിപ്പെടുത്തി. പരിക്കിനെത്തുടര്‍ന്ന് കളിയില്‍ നിന്ന് വിട്ടുനിന്ന സമയത്ത് ഇവര്‍ തന്നെ നിരന്തരം വിളിച്ച് താരങ്ങല്‍ തിരക്കിയിരുന്നെന്ന് പേസര്‍ കൂട്ടിച്ചേര്‍ത്തു.

‘വിരാട് കോഹ്ലിയും ഇഷാന്ത് ശര്‍മ്മയും എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. എനിക്ക് പരിക്കേറ്റപ്പോള്‍ അവര്‍ എന്നെ നിരന്തരം വിളിച്ചിരുന്നു,’ ശുഭങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലില്‍ ഷമി പറഞ്ഞു. 2023ലെ ഏകദിന ലോകകപ്പിന് ശേഷം പരിക്കിനെത്തുടര്‍ന്ന് ഷമി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും 2024ലെ ടി20 ലോകകപ്പ് താരത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ടീമിലെ പ്രധാന അംഗങ്ങളില്‍ ഒരാളാണ് ഷമി, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം ശക്തമായ പേസ് ത്രയത്തെ താരം രൂപപ്പെടുത്തുന്നു. പരിക്കിന് ശേഷം നെറ്റ്സില്‍ ബോളിംഗിലേക്ക് തിരിച്ചെത്തിയ സ്റ്റാര്‍ പേസര്‍ തന്റെ തിരിച്ചുവരവില്‍ ശുഭാപ്തിവിശ്വാസത്തിലാണ്.

അതേസമയം, ലോകകപ്പില്‍ ഇന്ത്യക്കായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഷമി നടത്തിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായിരുന്നു താരം. ഒരു ലോക ചാമ്പ്യനാകാന്‍ പേസര്‍ സ്വപ്നം കാണുന്നു. ടി20 ലോകകപ്പില്‍ കളിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകുമായിരുന്നു. ടി20 ലോകകപ്പ് നഷ്ടമായപ്പോള്‍, കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലെന്നും ലോകകപ്പ് കളിച്ച ഓരോ കളിക്കാരനും വിജയിക്കാന്‍ അര്‍ഹതയുണ്ടെന്നും ഷമി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ