രോഹിത്തോ ബുംറയോ അല്ല!, തന്‍റെ മികച്ച രണ്ട് സുഹൃത്തുക്കളാരെന്ന് പറഞ്ഞ് ഷമി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തന്റെ മികച്ച രണ്ട് സുഹൃത്തുക്കള്‍ ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. വിരാട് കോഹ്‌ലിയും ഇഷാന്ത് ശര്‍മ്മയും ഇന്ത്യന്‍ ടീമിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന് ഷമി വെളിപ്പെടുത്തി. പരിക്കിനെത്തുടര്‍ന്ന് കളിയില്‍ നിന്ന് വിട്ടുനിന്ന സമയത്ത് ഇവര്‍ തന്നെ നിരന്തരം വിളിച്ച് താരങ്ങല്‍ തിരക്കിയിരുന്നെന്ന് പേസര്‍ കൂട്ടിച്ചേര്‍ത്തു.

‘വിരാട് കോഹ്ലിയും ഇഷാന്ത് ശര്‍മ്മയും എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. എനിക്ക് പരിക്കേറ്റപ്പോള്‍ അവര്‍ എന്നെ നിരന്തരം വിളിച്ചിരുന്നു,’ ശുഭങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലില്‍ ഷമി പറഞ്ഞു. 2023ലെ ഏകദിന ലോകകപ്പിന് ശേഷം പരിക്കിനെത്തുടര്‍ന്ന് ഷമി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും 2024ലെ ടി20 ലോകകപ്പ് താരത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ടീമിലെ പ്രധാന അംഗങ്ങളില്‍ ഒരാളാണ് ഷമി, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം ശക്തമായ പേസ് ത്രയത്തെ താരം രൂപപ്പെടുത്തുന്നു. പരിക്കിന് ശേഷം നെറ്റ്സില്‍ ബോളിംഗിലേക്ക് തിരിച്ചെത്തിയ സ്റ്റാര്‍ പേസര്‍ തന്റെ തിരിച്ചുവരവില്‍ ശുഭാപ്തിവിശ്വാസത്തിലാണ്.

അതേസമയം, ലോകകപ്പില്‍ ഇന്ത്യക്കായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഷമി നടത്തിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായിരുന്നു താരം. ഒരു ലോക ചാമ്പ്യനാകാന്‍ പേസര്‍ സ്വപ്നം കാണുന്നു. ടി20 ലോകകപ്പില്‍ കളിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകുമായിരുന്നു. ടി20 ലോകകപ്പ് നഷ്ടമായപ്പോള്‍, കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലെന്നും ലോകകപ്പ് കളിച്ച ഓരോ കളിക്കാരനും വിജയിക്കാന്‍ അര്‍ഹതയുണ്ടെന്നും ഷമി പറഞ്ഞു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി