'നല്ല വസ്ത്രങ്ങൾ ഇല്ലെന്ന് പറഞ്ഞ് ഞങ്ങളെ ആരും കല്യാണങ്ങൾക്ക് പോലും ക്ഷണിച്ചിരുന്നില്ല'; ഹൃദയഭേദകമായ വെളിപ്പെടുത്തലുമായി ബംഗ്ലാദേശ് വനിതാ താരം

ഇപ്പോൾ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് മറൂഫ അക്തർ. പാകിസ്താനെ ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് വിജയിച്ച മത്സരത്തിലെ പ്ലേയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തത് മറൂഫയെ ആയിരുന്നു. പാക്കിസ്താനെതിരായ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഏഴോവറുകൾ എറിഞ്ഞ മറൂഫ 31 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിന് മറ്റൊരു വശമുണ്ടായിരുന്നുവെന്നും അത് അത്യധികം ദുരിതകരമായിരുന്നുവെന്നും വിങ്ങിക്കരഞ്ഞുകൊണ്ട് മറൂഫ പറഞ്ഞിരിക്കുകയാണ്.

മറൂഫ അക്തർ പറയുന്നത് ഇങ്ങനെ:

” എന്റെ കുടുംബത്തിന് നല്ല വസ്ത്രങ്ങൾ ഇല്ലെന്നു പറഞ്ഞ് ആരും വിവാഹങ്ങൾ പോലുള്ള ചടങ്ങുകൾക്കും ഒത്തുചേരലുകൾക്കും ക്ഷണിക്കാറില്ലായിരുന്നു. ഞങ്ങൾ അവിടെ പോയാൽ അവർക്ക് നാണക്കേടാണ് എന്നും അവരുടെ ഉള്ള വില കൂടി പോകുമെന്നുമൊക്കെ ആളുകൾ പറയും. ഈദിന് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പോലും ഞങ്ങൾക്ക് കഴിയാത്ത ഒരു കാലമുണ്ടായിരുന്നു”

” എന്റെ അച്ഛൻ ഒരു കർഷകനാണ്. ഞങ്ങളുടെ കൈവശം അധികം പണമില്ലായിരുന്നു, ഞാൻ വളർന്ന ഗ്രാമത്തിലെ ആളുകൾ പോലും വലിയ പിന്തുണ നൽകിയിരുന്നില്ല. സത്യത്തിൽ അന്ന് ഞങ്ങളെ കളിയാക്കിയ ആളുകളേക്കാൾ മികച്ച രീതിയിൽ ഇപ്പോൾ ഞങ്ങൾ ജീവിക്കുന്നുണ്ട്. എന്റെ കുടുംബത്തെ ഞാൻ പിന്തുണയ്ക്കുന്നതുപോലെ ഒരുപക്ഷേ പല ആൺകുട്ടികൾക്കും ചെയ്യാൻ കഴിയില്ല. അത് എനിക്ക് ഒരു പ്രത്യേകതരം സമാധാനം നൽകുന്നു. കുട്ടിക്കാലത്ത് ആളുകൾ എപ്പോഴാണ് ഞങ്ങളെ ആരാധനയോടെയും കൈയടിയോടെയും നോക്കുക, അഭിനന്ദിക്കുക എന്നെല്ലാം ഞാൻ ചിന്തിച്ചിരുന്നു. ഇപ്പോൾ, ടിവിയിൽ എന്നെത്തന്നെ കാണുമ്പോൾ എനിക്ക് നാണം വരും”, മറുഫ കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക