അവസാനം ആളിക്കത്തി ന്യൂസിലന്‍ഡ്; നമീബിയയ്ക്ക് ചെറുതല്ലാത്ത ലക്ഷ്യം

ട്വന്റി20 ലോക കപ്പില്‍ എതിരാളിയുടെ പെരുമ വകവെയ്ക്കാതെ പന്തെറിഞ്ഞ നമീബിയ ന്യൂസിലന്‍ഡിനെ ആദ്യ പതിനഞ്ച് ഓവറില്‍ കടിഞ്ഞാണിട്ടു നിര്‍ത്തി. എന്നാല്‍ അവസാന ഓവറുകളിലെ ആളിക്കത്തലിലൂടെ കിവികള്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ടോസ് നഷ്ടമായി ബാറ്റിംഗിന് ക്ഷണിക്കപ്പെട്ട ന്യൂസിലന്‍ഡ് 4 വിക്കറ്റിന് 163 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ന്യൂസിലന്‍ഡ് മുന്‍നിരയെ അധികം ആക്രമണത്തിന് അനുവദിക്കാതെ മികച്ച പന്തേറാണ് നമീബിയ ആദ്യ 14 ഓവറില്‍ പുറത്തെടുത്തത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (18), ഡാരല്‍ മിച്ചല്‍ (19), നായകന്‍ കെയ്ന്‍ വില്യംസണ്‍ (28), ഡെവോന്‍ കോണ്‍വേ (17) എന്നിവരെ ഡ്രസിംഗ് റൂമിലെത്തിക്കാനും നമീബിയയ്ക്കു സാധിച്ചു. എന്നാല്‍ ഗ്ലെന്‍ ഫിലിപ്‌സും (21 പന്തില്‍ 39, ഒരു ഫോര്‍, മൂന്ന് സിക്‌സ്), ജയിംസ് നീഷവും (23 പന്തില്‍ 35, ഒരു ബൗണ്ടറി, രണ്ട് സിക്‌സ്) തൊടുത്ത വമ്പനടികള്‍ ന്യൂസിലന്‍ഡ് സ്‌കോറിന് അപ്രതീക്ഷിത കുതിപ്പേകി.

അവസാന നാല് ഓവറില്‍ 67 റണ്‍സാണ് കിവി സഖ്യം അടിച്ചുകൂട്ടിയത്. ഡേവിഡ് വെയ്‌സും ജെ.ജെ. സ്മിത്തും ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റനുമാണ് നമീബിയന്‍ ബോളര്‍മാരില്‍ ഏറെ റണ്‍സ് വഴങ്ങിയത്. ബെര്‍ണാഡ് സ്‌കോള്‍സ്‌നും ജെറാഡ് എറാസ്മസിനും വെയ്‌സിനും ഓരോ വിക്കറ്റ് വീതം സ്വന്തമായി.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും