അവസാനം ആളിക്കത്തി ന്യൂസിലന്‍ഡ്; നമീബിയയ്ക്ക് ചെറുതല്ലാത്ത ലക്ഷ്യം

ട്വന്റി20 ലോക കപ്പില്‍ എതിരാളിയുടെ പെരുമ വകവെയ്ക്കാതെ പന്തെറിഞ്ഞ നമീബിയ ന്യൂസിലന്‍ഡിനെ ആദ്യ പതിനഞ്ച് ഓവറില്‍ കടിഞ്ഞാണിട്ടു നിര്‍ത്തി. എന്നാല്‍ അവസാന ഓവറുകളിലെ ആളിക്കത്തലിലൂടെ കിവികള്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ടോസ് നഷ്ടമായി ബാറ്റിംഗിന് ക്ഷണിക്കപ്പെട്ട ന്യൂസിലന്‍ഡ് 4 വിക്കറ്റിന് 163 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ന്യൂസിലന്‍ഡ് മുന്‍നിരയെ അധികം ആക്രമണത്തിന് അനുവദിക്കാതെ മികച്ച പന്തേറാണ് നമീബിയ ആദ്യ 14 ഓവറില്‍ പുറത്തെടുത്തത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (18), ഡാരല്‍ മിച്ചല്‍ (19), നായകന്‍ കെയ്ന്‍ വില്യംസണ്‍ (28), ഡെവോന്‍ കോണ്‍വേ (17) എന്നിവരെ ഡ്രസിംഗ് റൂമിലെത്തിക്കാനും നമീബിയയ്ക്കു സാധിച്ചു. എന്നാല്‍ ഗ്ലെന്‍ ഫിലിപ്‌സും (21 പന്തില്‍ 39, ഒരു ഫോര്‍, മൂന്ന് സിക്‌സ്), ജയിംസ് നീഷവും (23 പന്തില്‍ 35, ഒരു ബൗണ്ടറി, രണ്ട് സിക്‌സ്) തൊടുത്ത വമ്പനടികള്‍ ന്യൂസിലന്‍ഡ് സ്‌കോറിന് അപ്രതീക്ഷിത കുതിപ്പേകി.

അവസാന നാല് ഓവറില്‍ 67 റണ്‍സാണ് കിവി സഖ്യം അടിച്ചുകൂട്ടിയത്. ഡേവിഡ് വെയ്‌സും ജെ.ജെ. സ്മിത്തും ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റനുമാണ് നമീബിയന്‍ ബോളര്‍മാരില്‍ ഏറെ റണ്‍സ് വഴങ്ങിയത്. ബെര്‍ണാഡ് സ്‌കോള്‍സ്‌നും ജെറാഡ് എറാസ്മസിനും വെയ്‌സിനും ഓരോ വിക്കറ്റ് വീതം സ്വന്തമായി.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും