മുംബൈ സ്റ്റാര്‍സ് വലയുന്നു; ട്വന്റി20 ലോക കപ്പില്‍ ഇന്ത്യ വിയര്‍ക്കും

ട്വന്റി20 ലോക കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലെ, മുംബൈ ഇന്ത്യന്‍സിന്റെ പ്രതിനിധികളായ താരങ്ങളുടെ ആധിക്യം ചര്‍ച്ചാവിഷയമായിരുന്നു. അര്‍ഹതപ്പെട്ട ചിലരെ ഒഴിവാക്കി മുംബൈ ഇന്ത്യന്‍സിന്റെ കളിക്കാര്‍ക്ക് പ്രാമുഖ്യം നല്‍കിയത് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ അമിത ഇടപെടല്‍ മൂലമാണെന്ന വാര്‍ത്തകളും വന്നു. ഏതായാലും, ലോക കപ്പ് ടീമില്‍ ഉള്‍പ്പെട്ട മുംബൈ ഇന്ത്യന്‍സ് കളിക്കാര്‍ ഐപിഎല്ലിന്റെ യുഎഇ ലെഗില്‍ നടത്തുന്ന പ്രകടനം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. ടീമില്‍ ചില അഴിച്ചുപണികള്‍ക്ക് ബിസിസിഐയെ ഇതു പ്രേരിപ്പിച്ചേക്കാം.

ഓള്‍ റൗണ്ടര്‍മാരില്‍ ഏറ്റവും വിശ്വസ്തനും മത്സരം ഒറ്റയ്ക്കു ജയിക്കാന്‍ കഴിവുള്ളയാളുമായ ഹാര്‍ദിക് പാണ്ഡ്യയുടെ ഫോമാണ് ഇന്ത്യക്ക് പ്രധാനമായും തലവേദന സൃഷ്ടിക്കുന്നത്. ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളില്‍ കളിച്ച ഹാര്‍ദിക് നേടിയത് 60 റണ്‍സ് മാത്രം. ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസും പ്രശ്‌നത്തിലാണ്. ബോള്‍ ചെയ്യാന്‍ സാധിക്കാത്ത ഹാര്‍ദിക് ടീമിന് എത്രത്തോളം പ്രയോജനപ്പെടുമെന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. ഹാര്‍ദിക് താളം വീണ്ടെടുത്തില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ ബാലന്‍സിനെ അതു ബാധിക്കുമെന്നതില്‍ സംശയമില്ല.

ബാറ്റിംഗില്‍ നിര്‍ണായക സംഭാവന നല്‍കാന്‍ പ്രാപ്തിയുള്ള സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും നിറംമങ്ങലും ഇന്ത്യക്ക് പ്രശ്‌നമാണ്. മധ്യനിരയില്‍ സൂര്യകുമാറില്‍ നിന്ന് ഇന്ത്യ ഏറെ പ്രതീക്ഷിക്കുന്നു. പക്ഷേ, യുഎഇയില്‍ 8, 5, 3, 0, 33 എന്നിങ്ങനെയാണ് മുംബൈ ഇന്ത്യന്‍സിനു വേണ്ടി സൂര്യകുമാര്‍ സ്‌കോര്‍ ചെയ്തത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ പാളിയാല്‍ അത് ഇന്ത്യയുടെ സാദ്ധ്യതകളെ പിന്നോട്ടടിക്കും. അങ്ങനെയെങ്കില്‍ ശ്രേയസ് അയ്യരെ പരീക്ഷിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാവും.

ഐപിഎല്ലിന്റെ പ്രാഥമിക റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ അവശേഷിക്കെ സൂര്യകുമാര്‍ ഫോം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം. ഇഷാന്‍ കിഷന്‍ മുംബൈ നിരയില്‍ നിന്നു തന്നെ പുറത്താണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 34 റണ്‍സാണ് സമ്പാദ്യം. ഇഷാന്‍ ലോക കപ്പിലെ എത്ര മത്സരങ്ങളില്‍ ഫൈനല്‍ ഇലവനില്‍ സ്ഥാനം ലഭിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

യുസ്‌വേന്ദ്ര ചഹലിനെ മറികടന്ന് ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ഉള്‍പ്പെടുത്തപ്പെട്ട രാഹുല്‍ ചഹാറും മോശം പ്രകടനങ്ങളുടെ പിടിയില്‍ തന്നെ. യുഎഇയില്‍ പന്ത് കൊണ്ട് ഇന്ദ്രജാലം കാട്ടാന്‍ യുവ ലെഗ് സ്പിന്നര്‍ക്ക് സാധിക്കുന്നില്ല. റണ്‍സും ധാരാളം വഴങ്ങുന്നു. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാഹുലിനെ ഒഴിവാക്കിയിരുന്നു.

ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിലെ നെടുംതൂണായ രോഹിത് ശര്‍മ്മയും പതിവു ഫോമിലല്ല. ഐപിഎല്‍ യുഎഇ പാദത്തിലെ നാല് മത്സരങ്ങളില്‍ ഹിറ്റ്മാന്‍ സമ്പാദിച്ചത് 91 റണ്‍സ്. അവസാന രണ്ടു മത്സരങ്ങളില്‍ രോഹിത് രണ്ടക്കം തികച്ചിട്ടില്ല. ലോക കപ്പിന് ആതിഥ്യം വഹിക്കുന്ന യുഎഇയിലാണ് രോഹിത് കളി മറക്കുന്നതെന്നത് മറ്റൊരു കാര്യം. എങ്കിലും രോഹിത്തിനെപോലൊരു ബാറ്റര്‍ക്ക് ഏതു സമയത്തും ഫോം വീണ്ടെടുക്കാനും എതിര്‍ നിരയെ നിലംപരിശാക്കാനും കഴിയും. അതിനാല്‍ത്തന്നെ ടീമിലെ അഭിവാജ്യ ഘടകമായി രോഹിത് തുടരുമെന്നതില്‍ സംശയമില്ല.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്