CSK VS GT: ഒടുവില്‍ ആ സുപ്രധാന വിവരം പങ്കുവച്ച്‌ ധോണി, ഇനി അദ്ദേഹത്തിന് ഒന്നും തെളിയിക്കാനില്ല, ഇത് തന്നെ നല്ല സമയമെന്ന് ആരാധകര്‍, സൂപ്പര്‍താരം പറഞ്ഞത്‌

ഐപിഎലില്‍ നിന്നുളള എംഎസ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് വലിയ രീതിയിലുളള ഊഹാപോഹങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വന്നിട്ടുളളത്. ധോണി ഉടന്‍ വിരമിക്കുമെന്നും അദ്ദേഹം ഐപിഎല്‍ മതിയാക്കാന്‍ ഒരുങ്ങുകയാണെന്നും എന്നുളള തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. ഈ സമയത്തെല്ലാം വളരെ ആക്ടീവായി ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുകയായിരുന്നു താരം. കുറച്ചുവര്‍ഷം മുന്‍പ് ക്യാപ്റ്റന്‍സി റിതുരാജ് ഗെയ്ക്‌വാദിനെ ഏല്‍പ്പിച്ചെങ്കിലും വീണ്ടും എംഎസ്ഡിയിലേക്ക് തന്നെ നായകസ്ഥാനം തിരിച്ചെത്തി.

ഐപിഎലില്‍ അഞ്ച് കിരീടങ്ങള്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ നേടിയിട്ടുണ്ട്. ഇനി ടൂര്‍ണമെന്റില്‍ ധോണിക്ക് ഒന്നും തെളിയിക്കാനില്ല. ഈ സീസണില്‍ ധോണിക്ക് കീഴില്‍ ചെന്നൈ മോശം പ്രകടനം കാഴ്ചവച്ച സാഹചര്യത്തില്‍ അദ്ദേഹം അടുത്ത വര്‍ഷം കളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐപിഎലില്‍ ഗുജറാത്തിനെതിരായ മത്സരത്തിന് മുന്‍പുളള ടോസ് സമയത്ത് ആരോഗ്യത്തെ കുറിച്ച്‌ രവി ശാസ്ത്രി ചോദിച്ചപ്പോള്‍ ധോണി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ഫിറ്റ്‌നസിനെ കുറിച്ചും 18 വര്‍ഷമായി ഐപിഎലില്‍ കളിക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്നുമായിരുന്നു ധോണിയോടുളള രവി ശാസ്ത്രിയുടെ ചോദ്യം. ഇതിന് മറുപടിയായി വിരമിക്കല്‍ വിദുരമായിരിക്കില്ലെന്ന സൂചനയാണ് സിഎസ്‌കെ ക്യാപ്റ്റന്‍ നല്‍കിയത്. തന്റെ ശരീരം കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് ധോണി സമ്മതിച്ചു.

“എന്റെ ശരീരം അതിജീവിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഒരു പുതിയ വെല്ലുവിളിയാണ്. അതിന് ധാരാളം അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോള്‍ എനിക്ക് വേണ്ടത്ര ബുദ്ധിമുട്ട് തോന്നിയില്ല”, അദ്ദേഹം പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക