പ്രായം കൂടുന്തോറും 50 ഓവര്‍ കഠിനമാകുന്നു; വിരമിക്കല്‍ സൂചന നല്‍കി സൂപ്പര്‍ താരം

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന 50 ഓവര്‍ ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി ഇംഗ്ലണ്ട് വെറ്ററന്‍ ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. പ്രായം കൂടുന്തോറും 50 ഓവര്‍ ക്രിക്കറ്റ് കൂടുതല്‍ കഠിനമാകുമെന്ന് താരം കരുതുന്നു.

അദ്ദേഹത്തിന്റെ സ്പിന്‍-ബൗളിംഗും ഹാര്‍ഡ്-ഹിറ്റിംഗ് കഴിവുകളും കണക്കിലെടുക്കുമ്പോള്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റിന്റെ രണ്ട് രൂപങ്ങളിലും ഇംഗ്ലണ്ടിന്റെ ആദ്യ പേരുകളില്‍ ഒരാളാണ് അലി. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് വിജയത്തിലും ഓഫ് സ്പിന്നര്‍ നിര്‍ണായക പങ്ക് വഹിച്ചു.

ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 ഐക്ക് മുന്നോടിയായി സംസാരിക്കവേയാണ് വിരമിക്കലിനെ കുറിച്ച് താരം സൂചന നല്‍കിയത്. 2023 ലോകകപ്പില്‍ കളിക്കാനും അത് നേടാനും തനിക്ക് താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ താന്‍ ആ ഫോര്‍മാറ്റില്‍ കൂടുതല്‍ കാലം തുടരുന്നത് കരുതുന്നില്ലെന്നും അലി പറഞ്ഞു.

ഞാന്‍ ഒരുപാട് ലക്ഷ്യങ്ങള്‍ വെയ്ക്കുന്നില്ല. പക്ഷേ വരുന്ന ലോകകപ്പ് കളിക്കണം, ആ ലോകകപ്പിന്റെ ഭാഗമാകണം, ആ ലോകകപ്പ് വിജയിക്കണം. അവിടെ കാണാം എന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ വിരമിക്കുമെന്നോ വിരമിക്കില്ലെന്നോ ഞാന്‍ പറയുന്നില്ല- അലി പറഞ്ഞു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ