പ്രായം കൂടുന്തോറും 50 ഓവര്‍ കഠിനമാകുന്നു; വിരമിക്കല്‍ സൂചന നല്‍കി സൂപ്പര്‍ താരം

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന 50 ഓവര്‍ ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി ഇംഗ്ലണ്ട് വെറ്ററന്‍ ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. പ്രായം കൂടുന്തോറും 50 ഓവര്‍ ക്രിക്കറ്റ് കൂടുതല്‍ കഠിനമാകുമെന്ന് താരം കരുതുന്നു.

അദ്ദേഹത്തിന്റെ സ്പിന്‍-ബൗളിംഗും ഹാര്‍ഡ്-ഹിറ്റിംഗ് കഴിവുകളും കണക്കിലെടുക്കുമ്പോള്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റിന്റെ രണ്ട് രൂപങ്ങളിലും ഇംഗ്ലണ്ടിന്റെ ആദ്യ പേരുകളില്‍ ഒരാളാണ് അലി. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് വിജയത്തിലും ഓഫ് സ്പിന്നര്‍ നിര്‍ണായക പങ്ക് വഹിച്ചു.

ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 ഐക്ക് മുന്നോടിയായി സംസാരിക്കവേയാണ് വിരമിക്കലിനെ കുറിച്ച് താരം സൂചന നല്‍കിയത്. 2023 ലോകകപ്പില്‍ കളിക്കാനും അത് നേടാനും തനിക്ക് താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ താന്‍ ആ ഫോര്‍മാറ്റില്‍ കൂടുതല്‍ കാലം തുടരുന്നത് കരുതുന്നില്ലെന്നും അലി പറഞ്ഞു.

ഞാന്‍ ഒരുപാട് ലക്ഷ്യങ്ങള്‍ വെയ്ക്കുന്നില്ല. പക്ഷേ വരുന്ന ലോകകപ്പ് കളിക്കണം, ആ ലോകകപ്പിന്റെ ഭാഗമാകണം, ആ ലോകകപ്പ് വിജയിക്കണം. അവിടെ കാണാം എന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ വിരമിക്കുമെന്നോ വിരമിക്കില്ലെന്നോ ഞാന്‍ പറയുന്നില്ല- അലി പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി