മൊയിൻ അലി ചെന്നൈയുടെ മുത്തുമണി, നിറഞ്ഞ് കവിഞ്ഞ ഗാലറിയെ നിരാശരാക്കാതെ ധോണിയും കൂട്ടരും സീസണിലെ ആദ്യ ജയത്തിന് നന്ദി സ്പിന്നർമാർക്ക്

ചെന്നൈയുടെ ഹോം സ്റ്റേഡിയത്തിൽ നീണ്ട ഇടവേളക്ക് ശേഷം നടന്ന മത്സരം എന്തായാലും കാണികളെ നിരാശപെടുത്തിയില്ല. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 217 / 7 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ലക്നൗ 205 റൺസിന് പുറത്തായി. ചെന്നൈക്ക് 12 റൺസിന്റെ വിജയം. ആദ്യ കളിയിലെ തോൽവിക്ക് ശേഷം എന്തായാലും സ്വന്തം മണ്ണിൽ നടന്ന ആദ്യ മത്സരം തന്നെ ജയത്തോടെ തുടങ്ങാൻ സാധിച്ചത് ചെന്നൈക്ക് നേട്ടമാകും. ഒരു ഘട്ടത്തിൽ ജയം ഉറപ്പിച്ച ലക്നൗ ടീമിനെ തകർത്തത് മൊയിൻ അലിയുടെ നാല് വിക്കറ്റ് പ്രകടനമാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങിയ ചെന്നൈക്ക് വളരെ മികച്ച തുടക്കമാണ് കിട്ടിയത്. കഴിഞ്ഞ സീസണിലൊക്കെ പല മത്സരങ്ങളിലും ചെന്നൈക്ക് രക്ഷകരായി ഋതുരാജ്- കോൺവേ സഖ്യം നൽകി അതിഗംഭീര തുടക്കം തന്നെ ആയിരുന്നു ചെന്നൈ ഇന്നിങ്സിന്റെ അടിത്തറ. ഇരുവരും ലക്നൗ ബോളറുമാർക്ക് യാതൊരു അവസരവും നൽകാതെയാണ് കളിച്ചത്. ഇതിനിടയിൽ ടൂർണമെന്റിലെ തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും അർദ്ധ സെഞ്ചുറി നേടിയ ഋതുരാജ് (57) വലിയ സ്വോരിലേക്ക് കടക്കുന്നതിന് മുമ്പ് രവി ബിഷ്ണോയ്ക് ഇരയായതി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ശിവം ദുബൈ (27) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പലപ്പോഴും ക്രീസിൽ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. ദുബൈയെയും മടക്കിയത് ബിഷ്‌ണോയി തന്നെ ആയിരുന്നു. അതിനിടയിൽ അർദ്ധ സെഞ്ചുറി നേടുമെന്ന് തോന്നിച്ച കോൺവേ (47 ) മാർക് വുഡിന് വിക്കറ്റ് നൽകി മടങ്ങി.

ശേഷം ക്രീസിലെത്തിയ മോയിൻ അലി (19) കോടികളുടെ കിലുക്കവുമായി എത്തിയ സ്റ്റോക്സ് (8) എന്നിവരും നിരാശപ്പെടുത്തി. എന്തിരുന്നാലും തുടക്കം തന്നെ മികച്ച റൺ നാട്ടിൽ കളിച്ചത് അവസാനം ചെന്നൈക്ക് ഭാഗ്യമായി . ഇതിനിടയിൽ ക്രീസിലെത്തിയ അമ്പാട്ടി റെയ്‌ഡു (27) ഒരറ്റത്തു ഉറച്ച നിന്നപ്പോൾ അവസാന ഓവറിൽ ജഡേജ (3) പുറത്തായപ്പോൾ ക്രീസിലെത്തിയ ധോണി (12) മാർക്ക് വുഡിനെതിരെ അവസാന ഓവറിൽ രണ്ട് സിക്സ് നേടി ആരാധകരെ ആവേശത്തിലാക്കി. ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയ ചെന്നൈക്ക് എതിരെ ബിഷ്‌ണോയി തന്റെ 4 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ മാർക്ക് വുഡ് മൂന്ന് വിക്കറ്റുകൾ നേടിയെങ്കിലും അദ്ദേഹം 49 റൺസ് വഴങ്ങി. ശേഷിച്ച ഒരു വിക്കറ്റ് ആവശ് ഖാൻ സ്വന്തമാക്കി.

ചെന്നൈ എങ്ങനെയാണോ തുടങ്ങിയത് ആ രീതിയിൽ തന്നെയാണ് ലക്നൗ തുടങ്ങിയത്. ഓപ്പണർ മയേഴ്സ് കഴിഞ്ഞ മത്സരത്തിലെ പോലെ തകർപ്പൻ അടി നടത്തിയപ്പോൾ രാഹുൽ കാഴ്ചക്കാരൻ മാത്രമായി. യദേഷ്ടം എക്സ്ട്രാ റണ്ണുകൾ നൽകി ചെന്നൈ ഫാസ്റ്റ് ബോളറുമാർ അവരെ സഹായിച്ചു. ഒടുവിൽ സ്പിന്നർ മോയിൻ അലി എത്തിയപ്പോഴാണ് മയേഴ്സ് (53) മടങ്ങിയത്. താരം മടങ്ങിയതോടെ ചെന്നൈ സെയ്‌നറുമാർ ഒരറ്റത്ത് നിന്നും കാര്യങ്ങൾ കടുപ്പിച്ചു. നായകൻ രാഹുൽ (20 ) ദീപക്ക് ഹൂഡ (2) കൃണാൽ പാണ്ട്യ (9) എന്നിവർ വേഗം മടങ്ങിയപ്പോൾ മാർക്സ് സ്റ്റോയ്‌നിസ്(21) റൺസ് നേടിയെങ്കിലും ശരിക്കും ബുദ്ധിമുട്ടി. എന്നാൽ നിക്കോളാസ് പൂരന് 32 (18) വമ്പനടികളുമായി ലക്നൗവിന് നൽകിയെങ്കിലും ആദ്യ സ്പെല്ലിൽ നല്ല രീതിയിൽ തല്ലുവാങ്ങിയ ചെന്നൈയുടെ ഇമ്പാക്ട് താരം തുഷാർ ദേശ്പാണ്ഡെ അദ്ദേഹത്തെ വീഴ്ത്തി. ആദ്യ ഓവറുകൾ അപേക്ഷിച്ച് സ്വൽപ്പം അച്ചടക്കം കാണിച്ച ചെന്നൈ ബോളറുമാർ എന്തായാലും അവസാനം കളി പിടിച്ചതോടെ ആരാധകരും ഹാപ്പി. ചെന്നൈക്കായി മൊയിൻ അലി നാലും സാന്റ്നർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ