മിഥാലി രാജ് വിരമിച്ചു, പാഡ് അഴിക്കുന്നത് ഇതിഹാസം

വനിതാ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ് അന്താരഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ലേഡി ടെണ്ടുൽക്കർ എന്നാണ് താരം അറിയപ്പെട്ടിരുന്നത്. വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം റൺ നേടിയ താരവും ഏറ്റവും കൂടുതൽ കാലം ഏകദിന റാങ്കിങ്ങിൽ ഒന്നാമത് തുടർന്ന താരവും , വനിതാ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരവുമാണ് മിഥാലി രാജ്.

39 കാരിയായ മിതാലി ഇന്ത്യയെ 150 ഏകദിനങ്ങളില്‍ നയിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഒരു ടീമിനെ ഏറ്റവും കൂടുതല്‍ തവണ നയിച്ച വനിതാതാരം എന്ന റെക്കോഡും മിതാലിയുടെ പേരിലാണ്. 1999 ജൂണ്‍ 26 നാണ് മിതാലി രാജ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.

എന്നെ ആരും ലേഡി ടെൻണ്ടുൽക്കർ എന്ന് വിളിക്കരുത്, ഞാൻ മിഥാലിയാണ്. എന്നെ അങ്ങനെ വിളിച്ചാൽ മതിയെന്നാണ് താരം പറഞ്ഞത്. പുരുഷ മേധാവിത്വം ഉള്ള ക്രിക്കറ്റിൽ താൻ ഉൾപ്പടെയുള്ള വനിതാ താരങ്ങൾക്കും സ്വന്തമായിട്ടൊരു മേൽവിലാസം വേണമെന്നാണ് മിഥാലി ആഗ്രഹിച്ചത്. അവർ ആഗ്രഹിച്ച പോലെ തന്നെ സംഭവിച്ചു, ലേഡി ടെൻണ്ടുൽക്കർ എന്ന് പറയുന്നതിന് പകരം അവർ സ്വയം ഒരു ബ്രാൻഡായി.

” എല്ലാ യാത്രയും പോലെ ഈ യാത്രയും ഒരു ദിവസം അവസാനിക്കണം.ഇന്ന് ഞാൻ അന്താരഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന ദിവസമാണ്. എപ്പോഴൊക്കെ ക്രീസിൽ വന്നോ അപ്പോഴൊക്കെ ഏറ്റവും മികച്ചത് കൊടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യൻ ജേഴ്സിയിൽ രാജ്യത്തെ പ്രതിനിധികരിച്ച് കളിയ്ക്കാൻ സാധിച്ചത് എന്റെ ഓർമയിൽ ഉണ്ടാകും. എനിക്ക് വിരമിക്കാൻ ഇതാണ് പറ്റിയ സമയം, ഞാൻ ടീമിനെ ഏൽപ്പിക്കുന്നത് ശക്തമായ യുവനിരയുടെ കരങ്ങളിലാണ്. ബിസിസിക്കും സെക്രട്ടറി ജയ് ഷാക്കും ഞാൻ നന്ദി പറയുന്നു. ക്രിക്കറ്റ് താരമെന്ന നിലയിൽ എന്റെ യാത്ര അവസാനിച്ചെങ്കിലും വനിതാ ക്രിക്കറ്റിന് എന്നും സംഭാവന നൽകി മറ്റൊരു റോളിൽ ഞാൻ ഉണ്ടാകും. എന്റെ എല്ലാ ആരാധകർക്കും നന്ദി.”

ഇതായിരുന്നു വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രസക്ത ഭാഗം. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളുമായി 10000 റൺസിലധികം നേടാൻ താരത്തിനായിട്ടുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം