മിക്കി ആർതർ എന്നെ പരസ്യമായി തെറി പറഞ്ഞു, നേരിട്ടത് വലിയ അപമാനം; വെളിപ്പെടുത്തലുമായി സൂപ്പർ താരം

2009-ൽ ഷെയ്ൻ ബോണ്ടിനെയും ഡാനിയൽ വെട്ടോറിയെയും പോലെയുള്ള ആക്രമണത്തിന് എതിരെ ന്യൂസിലൻഡിലെ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടി അന്താരാഷ്ട്ര ക്രിക്കറ്റിൽ വരവറിയിച്ചു ഉമർ അക്മൽ പാകിസ്ഥാന്റെ അടുത്ത വലിയ കാര്യങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു. എന്നിരുന്നാലും, വലം കൈയൻ ബാറ്റ്മാനെ പിന്നീട് മാച്ച് ഫിക്സിങ് ഉൾപ്പടെ ഉള്ള കാര്യങ്ങൾ ഉൾപ്പടെ പെട്ടതോടെ കാര്യങ്ങൾ ക്രിക്കറ്റ് ജീവിതം അവസാനിച്ചു.

മാധ്യമങ്ങളിലും വിവാദ പ്രസ്താവനകൾ നടത്തിയ അക്മൽ നേരത്തെയും അനധികൃത അഭിമുഖങ്ങൾ നൽകിയതിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. മുൻ പാകിസ്ഥാൻ ഹെഡ് കോച്ച് മിക്കി ആർതറിനേയും മുൻ ബൗളിംഗ് പരിശീലകനും പേസ് ഇതിഹാസവുമായ വഖാർ യൂനിസിനേയും രൂക്ഷമായി വിമർശിച്ച അദ്ദേഹം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറഞ്ഞു.

മിക്കി ആർതറിന് എന്നോട് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു, എന്നാൽ അന്നത്തെ ടീം മാനേജ്‌മെന്റ് എനിക്കായി ശബ്ദം ഉയർത്തിയില്ല, അവർ ഇന്ന് വരെ മൗനം പാലിച്ചു. എന്നിരുന്നാലും, അദ്ദേഹം എന്നോട് കടുത്ത വാക്കുകൾ ഉപയോഗിച്ചതായി മിക്കി ആർതർ പിന്നീട് സമ്മതിച്ചു,” അക്മൽ ഉദ്ധരിച്ചു. ക്രിക്കറ്റ് പാകിസ്ഥാൻ പറഞ്ഞു.

” ക്രിക്കറ്റിൽ എന്നെ ഒരുപാട് അവഗണിച്ചിട്ടുണ്ട്.” 2016 ലോകകപ്പിൽ ഇമ്രാൻ ഖാനോട് ഇതേക്കുറിച്ച് സംസാരിച്ചെന്നും “എന്നെ മൂന്നാം നമ്പറിൽ അയക്കാൻ ടീം മാനേജ്‌മെന്റിനെ ശുപാർശ ചെയ്യാൻ ഞാൻ ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഞാൻ ടോപ്പ് ഓർഡറിന്റെ ഭാഗമാകാത്തതെന്ന് ഇമ്രാൻ ഖാൻ തന്നെ വഖാർ യൂനിസിനോട് ചോദിച്ചു,” അക്മൽ പറഞ്ഞു.

“വഖാർ യൂനിസ് ഒരു ഇതിഹാസ ഫാസ്റ്റ് ബൗളറായിരുന്നു, പക്ഷേ ഒരു പ്രധാന പരിശീലകനെന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിഞ്ഞില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്